കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഖ്‌നൗവിലും വിദ്യാര്‍ഥി പ്രക്ഷോഭം; ക്യാമ്പസിന്റെ കവാടം അടച്ച് പോലീസ്, വ്യാപക കല്ലേറ്

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ ബില്ലിനെതിരെ രാജ്യത്തെ കൂടുതല്‍ കലാലയങ്ങള്‍ പ്രക്ഷുബ്ദമാകുന്നു. ദില്ലിയിലെ ജാമിയ മില്ലിയക്കും യുപിയിലെ അലിഗഡിനും പുറമെ ലഖ്‌നൗവിലെ സര്‍വകലാശാലയിലും വിദ്യാര്‍ഥികള്‍ സമരത്തില്‍. നദ്‌വ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ജാമിയ, അലിഗഡ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരം നടത്താന്‍ ഒരുങ്ങിയതോടെ പോലീസ് ഇടപെട്ടു.

nad

വിദ്യാര്‍ഥികളെ റോഡിലേക്ക് ഇറക്കാതെ തടഞ്ഞു. സര്‍വകലാശാലയുടെ കവാടം അടച്ചു. ഇതോടെ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് പോലീസിന് നേരെ കല്ലേറുണ്ടായി. പോലീസ് തിരിച്ചും എറിഞ്ഞു. കണ്ണീര്‍വാതകമുള്‍പ്പെടെ സര്‍വ സജ്ജരായിട്ടാണ് പോലീസ് നിലയുറപ്പിച്ചിട്ടുള്ളത്. വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിയാല്‍ പോലീസ് നടപടിയുണ്ടാകുമെന്നാണ് സൂചന. വിദ്യാര്‍ഥികള്‍ കവാടം തുറക്കാന്‍ ഇടക്കിടെ ശ്രമിക്കുന്നുണ്ട്.

ഞായറാഴ്ച വൈകീട്ടാണ് ദില്ലിയിലെ ജാമിയയില്‍ പ്രതിഷേധമുണ്ടായതും സംഘര്‍ഷത്തില്‍ കലാശിച്ചതും. വിദ്യാര്‍ഥികളെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ജാമയ സമരത്തിന് പിന്തുണയര്‍പ്പിച്ച് രാജ്യത്തെ പല ഭാഗങ്ങളിലും പ്രതിഷേധം അരങ്ങേറി. അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികലും തെരുവിലിറങ്ങി. ഇവര്‍ക്കെതിരെയും പോലീസ് നടപടിയുണ്ടായി. തൊട്ടുപിന്നാലെയാണ് ലഖ്‌നൗവിലെ നദ്‌വ കോളജിലും പ്രതിഷേധം അരങ്ങേറിയത്.

അതേസമയം, പോലീസ് നടത്തിയ അതിക്രമം സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. പൗരത്വ നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ക്രൂരമായി പോലീസ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. അന്വേഷണം വേണമെന്നും കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്, കോളിന്‍ ഗോണ്‍സാല്‍വസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വിദ്യാര്‍ഥികളെ ക്യാംപസുകളില്‍ കയറി പോലീസ് ആക്രമിച്ചിരിക്കുകയാണ്. വിഷയത്തില്‍ കോടതി ഇടപെടണം. വിരമിച്ച ജഡ്ജുമാരെ രണ്ട് സര്‍വകലാശാലകളിലേക്കും അയക്കണം. സംഭവത്തിന്റെ വസ്തുതകള്‍ അന്വേഷിക്കണമെന്നും ഇന്ദിര ജയ്‌സിങും കോളിന്‍ ഗോണ്‍സാല്‍വസും ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Jamia students restarted their protest against CAB | Oneindia Malayalam

കലാപം അവസാനിപ്പിക്കണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. എങ്ങനെയാണ് കലാപങ്ങള്‍ ആളിപ്പടര്‍ന്നത് എന്ന് നമുക്കറിയാം. ഈ സാഹചര്യത്തില്‍ ഒരു തീരുമാനവും എടുക്കാന്‍ സാധ്യമല്ല. ആദ്യം കലാപ അന്തരീക്ഷം അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്തുകൊണ്ടാണ് സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടത്, ബസുകള്‍ കത്തിച്ചത്. സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമാണ് തീരുമാനങ്ങള്‍ എടുക്കുക. ആരാണ് കലാപം തുടങ്ങിയത്. അവര്‍ ആദ്യം അതില്‍ നിന്ന് പിന്തിരിയണമെന്നും ചഫ് ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.

English summary
Nadwa College in Lucknow Joins Protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X