Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഢില്‍ നക്‌സലിസം പ്രോത്സാഹിപ്പിച്ചത് കോണ്‍ഗ്രസെന്ന് മോദി, 'ബിജെപി വന്നതോടെ സ്ഥിതി മാറി'

റായ്പൂര്‍: ഛത്തീസ്ഗഡിലും മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നക്‌സലിസത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിയെന്നും നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ ഇപ്പോള്‍ സമാധാനം തിരിച്ചുവരികയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഛത്തീസ്ഗഡില്‍ 33700 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ബിലാസ്പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ നയങ്ങള്‍ കാരണം ഛത്തീസ്ഗഡ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും നക്‌സലിസത്തിന് പ്രോത്സാഹനം ലഭിച്ചു. വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശം ഏതാണോ, അവിടെ നക്‌സലിസം തഴച്ചുവളര്‍ന്നു. 60 വര്‍ഷക്കാലം സംസ്ഥാനം ഭരിച്ച പാര്‍ട്ടി എന്താണ് ചെയ്തത്? അത്തരം ജില്ലകളെ പിന്നാക്ക ജില്ലകളായി പ്രഖ്യാപിക്കുകയും ഉത്തരവാദിത്തത്തില്‍ നിന്ന് പിന്തിരിയുകയും ചെയ്തു,' മോദി ആരോപിച്ചു.

Narendra Modi

നക്‌സല്‍ അക്രമത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ സര്‍ക്കാരുകളുടെ നിസംഗത എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയായിരുന്നു. നിങ്ങളും അത് അനുഭവിച്ചു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരിക്കലും ദരിദ്ര ആദിവാസികളുടെ സൗകര്യങ്ങള്‍ ശ്രദ്ധിച്ചില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി നയിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഛത്തീസ്ഗഢിലെ നില മെച്ചപ്പെട്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വച്ഛ് ഭാരത് അഭിയാന്‍ (ക്ലീന്‍ ഇന്ത്യ സംരംഭം), ആയുഷ്മാന്‍ ഭാരത് യോജന തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളെ കുറിച്ചും മോദി സംസാരിച്ചു. ആയുഷ്മാന്‍ ഭാരത് യോജന അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നല്‍കുന്നുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാരണം, നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ സമാധാനത്തിന്റെ ഒരു പുതിയ യുഗം കാണാന്‍ കഴിയും.

ബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുക മാത്രമല്ല, അവര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ദരിദ്രരുടെ ഭവന സ്വപ്നങ്ങള്‍ ഫയലുകളില്‍ നിന്ന് അപ്രത്യക്ഷമായി. പക്ഷേ ബിജെപി സര്‍ക്കാര്‍ ഈ സ്വപ്നം സാക്ഷാത്കരിച്ചു. ഞങ്ങളുടെ സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിക്കുക മാത്രമല്ല, അവിടെ താമസിക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുന്നു,' മോദി പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചതിനാല്‍ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം വര്‍ദ്ധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്ഗഢിലെ ഭരണകാലത്ത് വികസനം നടക്കാത്തതിനാലാണ് പ്രത്യേക സംസ്ഥാനമാക്കേണ്ടി വന്നതെന്ന് കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. കോണ്‍ഗ്രസ് ഒരിക്കലും ജനങ്ങളുടെ ജീവിതവും സൗകര്യങ്ങളും ശ്രദ്ധിച്ചില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ന് രാവിലെ, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് 68 ലക്ഷം രൂപ തലയ്ക്ക് പ്രതിഫലം പ്രഖ്യാപിച്ച 14 പേര്‍ ഉള്‍പ്പെടെ 50 നക്‌സലൈറ്റുകള്‍ ബിജാപൂരില്‍ കീഴടങ്ങിയിരുന്നു. 2026 മാര്‍ച്ച് 31 നകം നക്‌സലിസം ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+