അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആദ്യ ശിലയിട്ട് നരേന്ദ്ര മോദി;പാകിയത് 40 കിലോയുള്ള വെള്ളി ശില
ലഖ്നൗ:
അയോധ്യയിലെ
രാമക്ഷേത്ര
നിര്‍മ്മാണത്തിന്
പ്രധാനമന്ത്രി
നരേന്ദ്ര
മോദി
തറക്കല്ലിട്ടു.
40
കിലോ
ഗ്രാം
തൂക്കമുള്ള
വെള്ളിശിലയാണ്
ശിലാസ്ഥാപനത്തിന്
ഉപയോഗിച്ചത്.
ഉച്ചയ്ക്ക്
12.30ന്
ആരംഭിച്ച
പൂജകൾക്കുശേഷമാണ്
പ്രധാനമന്ത്രി
നരേന്ദ്ര
മോദി
ശിലാസ്ഥാപന
കർമം
നടത്തിയത്.
ദില്ലിയില്‍
നിന്നും
പതിനൊന്ന്
മണിയോടെ
ലഖ്നൗ
വിമാനത്താവളത്തിലെത്തിയ
പ്രധാനമന്ത്രി
അവിടെ
നിന്നും
ഹെലിക്കോപ്ടറിലായിരുന്നു
അയോധ്യയിലെത്തിയത്.
തുടര്‍ന്ന്
ഹനുമാൻ
ഗഡി
ക്ഷേത്രത്തിലും
രാം
ലല്ല
വിഗ്രഹമുള്ള
താൽക്കാലിക
ക്ഷേത്രത്തിലും
ദർശനം
നടത്തിയ
പ്രധാനമന്ത്രി
ക്ഷേത്ര
പരിസരത്ത്
പാരിജാത
തൈ
നട്ടു.
കനത്ത
സുരക്ഷയിലാണ്
അയോധ്യയില്‍
ചടങ്ങുകള്‍
നടക്കുന്നത്.
കൊവിഡ്
പ്രോട്ടോക്കോള്‍
പാലിച്ച്
ആറടി
അകലത്തിലാണ്
ഇരിപ്പിടങ്ങള്‍
തയ്യാറാക്കിയിരിക്കുന്നത്.
175
പേര്‍
പങ്കെടുക്കുന്ന
ചടങ്ങില്‍
പ്രധാനമന്ത്രി
അടക്കം
5
പേര‍്ക്കായിരിക്കും
വേദിയില്‍
ഇരിപ്പിടമുണ്ടാവുക.
Recommended Video
ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ്, യു.പി. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മോദിയോടൊപ്പം വേദി പങ്കിടുക. ശിലാസ്ഥാപനത്തിന് പിന്നാലെ നടത്തുന്ന അഭിസംബോധനയില്‍ അയോധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുന്നത്. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലായിരുന്നു അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. പൊളിച്ചു മാറ്റിയ ബാബരി മസ്ജിദിന് അയോധ്യയില്‍ തന്നെ പകരം അഞ്ചേക്കര്‍ ഭൂമി നല്‍കാനും സുപ്രീംകോടതി വിധിച്ചിരുന്നു.