Get Updates
Get notified of breaking news, exclusive insights, and must-see stories!

16 ലക്ഷം കോടിയുടെ വായ്പ എഴുതിത്തള്ളി; മോദി ബാങ്കിംഗ് രംഗം പ്രതിസന്ധിയിലാക്കിയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് ബിജെപി സര്‍ക്കാരാണ് എന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബി ജെ പി സര്‍ക്കാരിന്റെ ചങ്ങാത്തതന്ത്രവും നിയന്ത്രണപരമായ കെടുകാര്യസ്ഥതയും ഇന്ത്യയിലെ ബാങ്കിംഗ് മേഖലയെ നിലയില്ലാക്കയത്തിലേക്ക് താഴ്ത്തിയെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബാങ്കിലെ ജൂനിയര്‍ ജീവനക്കാര്‍ സമ്മര്‍ദ്ദവും വിഷലിപ്തമായ തൊഴില്‍ സാഹചര്യങ്ങളും സഹിക്കാന്‍ നിര്‍ബന്ധിതരാക്കപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം ദുരിതമനുഭവിച്ച ഐസിഐസിഐ ബാങ്കിലെ മുന്‍ ജീവനക്കാരായ ഒരു പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോയും രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

Rahul Gandhi

ഇത്തരം തൊഴിലാളികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമായി കോണ്‍ഗ്രസ് പോരാടുമെന്നും തൊഴിലിടങ്ങളിലെ പീഡനവും ചൂഷണവും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാനമായ അനീതി നേരിട്ടവര്‍ തന്നെ അറിയിക്കണം എന്നും രാഹുല്‍ ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അവരുടെ കോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്കായി 16 ലക്ഷം കോടി രൂപ എഴുതിത്തള്ളിയതായും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഈ സാമ്പത്തിക ദുരുപയോഗം ആയിരക്കണക്കിന് സത്യസന്ധരായ തൊഴിലാളി പ്രൊഫഷണലുകളെ ബാധിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ബിജെപി സര്‍ക്കാര്‍ അവരുടെ കോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്കായി 16 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളി. സ്വജനപക്ഷപാതവും നിയന്ത്രണപരമായ ദുഷ്പ്രവൃത്തികളും ചേര്‍ന്ന് ഇന്ത്യയുടെ ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു,' അദ്ദേഹം ട്വീറ്റ് ചെയ്തു.

Take a Poll

സമ്മര്‍ദ്ദവും വിഷലിപ്തമായ തൊഴില്‍ സാഹചര്യങ്ങളും സഹിക്കുന്ന ജൂനിയര്‍ ജീവനക്കാരാണ് ഈ ഭാരം ആത്യന്തികമായി വഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ജീവനക്കാരുടെ കഥകള്‍ അസ്വസ്ഥത ഉളവാക്കുന്നതാണ് എന്നും ജോലിസ്ഥലത്തെ പീഡനം, നിര്‍ബന്ധിത സ്ഥലംമാറ്റങ്ങള്‍ എന്നിവ ആത്മഹത്യയിലേക്ക് പോലും നയിച്ച സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ബാങ്ക് അന്യായമായി പിരിച്ചുവിട്ടതായി പ്രതിനിധി സംഘം ആരോപിച്ചു. ഐസിഐസിഐ ബാങ്കിലെ 782 മുന്‍ ജീവനക്കാര്‍ക്കുവേണ്ടി ഒരു പ്രതിനിധി സംഘം ഇന്നലെ പാര്‍ലമെന്റില്‍ തന്നെ കണ്ടതായി രാഹുല്‍ പറഞ്ഞു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സത്യസന്ധരായ ജോലി ചെയ്യുന്ന പ്രൊഫഷണലുകളെ ബാധിക്കുന്നതിനാല്‍ ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക ദുഷ്‌കൃത്യങ്ങള്‍ക്ക് മനുഷ്യന്റെ വിലയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+