'മതേതര സിവിൽ കോഡ്'; ഏകീകൃത സിവിൽ കോഡ് ജനാധിപത്യത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തും: നരേന്ദ്ര മോദി
യുണിഫോം സിവില്‍ കോഡ് നടപ്പിലാക്കിയ ഉത്തരാഖണ്ഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകീകൃത സിവിൽ കോഡ് ജനാധിപത്യത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുമെന്ന് അവകാശപ്പെട്ട അദ്ദേഹം "മതേതര സിവിൽ കോഡ്" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയതിന് പിന്നാലെയായിരുന്നു മോദിയുടെ അഭിനന്ദന വാക്കുകള്‍. ഡെറാഡൂണിൽ 38-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'ഇന്നലെ, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. ഇക്കാര്യത്തില്‍ ഞാൻ ഉത്തരാഖണ്ഡ് സർക്കാരിനെ അഭിനന്ദിക്കുകയാണ്. ഈ നടപടി ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ആത്മാവിനെ ശക്തിപ്പെടുത്തും' നരേന്ദ്ര മോദി പറഞ്ഞു. യു സി സിക്ക് സ്പോർട്സിനുള്ള അതേ ടീം സ്പിരിറ്റ് ഉണ്ട്. അത് ഒരിക്കലും വിവേചനം കാണിക്കുന്നില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയെക്കുറിച്ചുള്ള വ്യക്തി നിയമങ്ങൾക്ക് പകരമായി രാജ്യത്ത് ഒരു ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുക എന്നത് പ്രധാനമന്ത്രി മോദിയുടെയും പാർട്ടിയായ ബിജെപിയുടെയും ദീർഘകാല ലക്ഷ്യമാണ്. എന്നാല്‍ വിവാഹമോചനം, വിവാഹം, അനന്തരാവകാശം എന്നിവയെക്കുറിച്ചുള്ള ഇസ്ലാമിക നിയമങ്ങളെ യു സി സി ഇല്ലാതാക്കുന്നുവെന്ന് ആരോപിച്ച് ന്യൂനപക്ഷവും വിവേചന രഹിതമായ നീക്കമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സർക്കാർ നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയർത്തുന്നു.
രാജ്യം മുഴുവൻ സമാനമായ നിയമനിർമ്മാണം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. 'ചിലർ അജ്ഞത കൊണ്ടാണ് ഏകീകൃത സിവിൽ കോഡിനെ വിമർശിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ നിർമാതാക്കള്‍ തന്നെ മുന്നോട്ട് വെച്ച നിർദേശത്തെ എങ്ങനെ നമുക്ക് വിമർശിക്കാൻ കഴിയും' ഉപരാഷ്ട്രപതി ചോദിച്ചു.
അതേസമയം, കഴിഞ്ഞ വർഷമായിരുന്നു ഉത്തരാഖണ്ഡ് സംസ്ഥാന നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. തുടർന്ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. അതിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് ഇപ്പോൾ നിയമനം നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
യു സി സി പ്രാബല്യത്തില്‍ വന്നതോടെ വിവാഹം കഴിക്കാനുള്ള പ്രായം പുരുഷന് 21 ഉം പെൺകുട്ടിക്ക് 18 ഉം ആയിരിക്കും. എല്ലാ വിവാഹങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ബഹുഭാര്യത്വം, ശൈശവ വിവാഹം, മുത്തലാഖ് എന്നിവ പൂർണമായും നിരോധിക്കപ്പെടും. മാത്രമല്ല വിവാഹമോചനത്തിനുള്ള നടപടി ക്രമങ്ങൾ ഏകീകൃതവുമായിരിക്കും.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications