നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, പിണറായി വിജയന്, അമിത് ഷാ; പ്രണബിന് അനുശോചനം നേര്‍ന്ന് രാജ്യം
ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി പിണറായി വിജയന്, രാഹുല്‍ ഗാന്ധി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഭാരത് രത്ന പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ രാജ്യം ദുഃഖിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. നമ്മുടെ രാജ്യത്തിന്റെ വികസന പാതയിൽ അദ്ദേഹം അവിസ്മരണീയമായ മുദ്ര പതിപ്പിച്ചു. പണ്ഡിതനും മികച്ച രാഷ്ട്രീയ തന്ത്രജ്ഞനുമായ അദ്ദേഹത്തിന് രാഷ്ട്രീയത്തിന് അതീതമായ അംഗീകാരം ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമ്മുടെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിർഭാഗ്യകരമായ നിര്യാണത്തെക്കുറിച്ചുള്ള വാർത്ത അതീവ ദുഃഖത്തോടെയാണ് രാജ്യത്തിന് ലഭിക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം. 'രാജ്യത്തോടൊപ്പം ഞാനും അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കുന്നു. ദുഃഖിതരായ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ അഗാധമായ അനുശോചനം നേരുന്നു'- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുടെ
യശസ്സ്
സാർവ്വദേശീയ
തലത്തിൽ
ഉയർത്തിപ്പിടിക്കുന്നതിൽ
ശ്രദ്ധേയമായ
പങ്കുവഹിച്ച
രാഷ്ട്രതന്ത്രജ്ഞനായിരുന്നു
പ്രണബ്
കുമാർ
മുഖർജിയെന്നായിരുന്നു
മുഖ്യമന്ത്രി
പിണറായി
വിജയന്റെ
അനുസ്മരണം.
ഭരണഘടനാ
മൂല്യങ്ങളുടെ
പരിരക്ഷണത്തിനും
ശാക്തീകരണത്തിനും
വേണ്ടി
നിലകൊണ്ട
അദ്ദേഹം
മതനിരപേക്ഷത
അടക്കമുള്ള
മൂല്യങ്ങൾ
സമൂഹത്തിൽ
രൂഢമൂലമാക്കുന്നതിനു
വേണ്ടി
നിരന്തരം
ശ്രമിച്ചു.
ധനകാര്യം,
പ്രതിരോധം
തുടങ്ങിയ
സുപ്രധാന
വകുപ്പുകൾ
കൈകാര്യം
ചെയ്തപ്പോഴൊക്കെ
തൻ്റെ
അനിതരസാധാരണമായ
വ്യക്തിമുദ്ര
കൊണ്ട്
ശ്രദ്ധേയമായ
തലത്തിലേക്ക്
അവയെ
ഉയർത്താൻ
അദ്ദേഹത്തിന്
കഴിഞ്ഞിരുന്നുവെന്നും
പിണറായി
വിജയന്
അനുസ്മരിക്കുന്നു.
നെഹ്റുവിയൻ രാഷ്ട്രീയ സംസ്കാരത്തിൻ്റെ നേർപിൻമുറക്കാരനായിരുന്ന പ്രണബ് മുഖർജി സമൂഹത്തിൽ ശാസ്ത്ര യുക്തിയുടെ വെളിച്ചം പടർത്തുന്നതിനും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പൊരുതുന്നതിനും നേതൃപരമായ പങ്കുവഹിച്ചു. അതിപ്രഗത്ഭനായ പാർലമെൻ്റേറിയൻ എന്ന നിലയിലും പ്രാഗത്ഭ്യമുള്ള വാഗ്മി എന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. കേരളവുമായും മലയാളികളുമായും ഗാഢവും സൗഹൃദപൂർണ്ണവുമായ ബന്ധം അദ്ദേഹം സൂക്ഷിച്ചു.
ചേരിചേരാ പ്രസ്ഥാനത്തിൻ്റെ മൂല്യങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്ന അദ്ദേഹം പല നിർണ്ണായക ഘട്ടങ്ങളിലും സാമ്രാജ്യത്വ വിരുദ്ധവും സോഷ്യലിസ്റ്റ് ചേരിക്ക് അനുകൂലവുമായ നയസമീപനങ്ങൾ കൈക്കൊണ്ടിരുന്നു. പ്രണബ് കുമാർ മുഖർജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടമാണ്. ആ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.