സാക്ഷാല്‍ നരേന്ദ്ര മോദിയും ഒന്ന് വിറച്ചു: വാരണാസിയില്‍ ഭൂരിപക്ഷത്തില്‍ 3.2 ലക്ഷത്തിന്റെ ഇടിവ്
വാരണാസി: പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള തിരിച്ചടിയാണ് പതിനെട്ടാമത് ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബി ജെ പി നേരിട്ടത്. 80 സീറ്റുകളുള്ള സംസ്ഥാനത്ത് ഇന്ത്യാ സഖ്യം 43 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ 65 സീറ്റോളം നേടിയ എന്‍ ഡി എ ഇത്തവണ 35 സീറ്റിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. യു പിക്ക് എന്താണ് സംഭവിച്ചതെന്നത് ചോദിച്ചാല്‍ വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ലീഡ് മാത്രം നോക്കിയാല്‍ മതി.
കോണ്‍ഗ്രസ് സ്ഥാനാർത്ഥി അജയ് റായിയെ പരാജയപ്പെടുത്തി നരേന്ദ്ര മോദി മൂന്നാം തവണയും വാരണാസിയില്‍ നിന്നും വിജയിച്ചെങ്കിലും ആ വിജയത്തിന് ഒട്ടും തിളക്കമില്ല. 152513 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രധാനമന്ത്രിയുടെ വിജയം. മണ്ഡലത്തില്‍ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്. ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 3.6 ലക്ഷത്തിലേറെ വോട്ടിന്റെ കുറവാണ് ബി ജെ പിക്ക് ഉണ്ടായിരിക്കുന്നത്.

2024 ലായിരുന്നു നരേന്ദ്ര മോദി ആദ്യമായി വാരണാസിയിലേക്ക് മത്സരിക്കാന്‍ എത്തുന്നത്. അന്ന് അരവിന്ദ് കെജ്രിവാളായിരുന്നു പ്രധാന എതിരാളി. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 3.7 ലക്ഷം വോട്ടിന് നരേന്ദ്ര മോദി വിജയിച്ചു. 2019 ലേക്ക് എത്തുമ്പോള്‍ വാരണാസിയില്‍ പ്രധാനമന്ത്രിക്ക് ചെറിയ വെല്ലുവിളി പോലും ഉയർത്താന്‍ ആർക്കും സാധിച്ചിരുന്നില്ല.
2019 ല്‍ നരേന്ദ്ര മോദിക്ക് 674664 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാമത് എത്തിയ എസ് പി സ്ഥാനാർത്ഥി ശാലിനി യാദവിന് 195159 വോട്ട് മാത്രമായിരുന്നു ലഭിച്ചത്. 152548 വോട്ടുമായി അജയ് റായി അന്ന് മൂന്നാമത് എത്തുകയും ചെയ്തു. 479505 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു നരേന്ദ്ര മോദിയുടെ വിജയം. എന്നാല്‍ ഇത്തവണ മോദിക്ക് നേടാനായത് 612970 വോട്ടാണ്. അതായത് വോട്ടുകളുടെ എണ്ണത്തില്‍ മാത്രം അറുപതിനായിരത്തിന്റെ കുറവ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ നരേന്ദ്ര മോദി പിന്നില്‍ പോകുന്നതും വാരണാസിയില്‍ കണ്ടു.
ബി ജെ പിക്ക് വോട്ടു കുഞ്ഞപ്പോള്‍ അജയ് റായി ആകട്ടെ 460457 വോട്ടുമായി വമ്പന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ബി എസ് പിയുടെ അത്താർ ജമാല്‍ ലാരി 33766 വോട്ടുകളുമായിമൂന്നാമത് എത്തി. 1991 മുതല്‍ ബി ജെ പിക്ക് നിർണ്ണായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വാരണാസി. ഇക്കാലയളില്‍ 2004 ല്‍ മാത്രമാണ് അവർക്ക് മണ്ഡലം നഷ്ടമായത്.കോൺഗ്രസ് പാർട്ടിയുടെ രാജേഷ് മിശ്രയായിരുന്നു അത്തവണത്തെ വിജയി.
പ്രധാനമന്ത്രി വാരണാസിയില്‍ ഭൂരിപക്ഷം കുറഞ്ഞത് സ്വാഭാവികമായും ദേശീയതലത്തില്‍ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ലീഡുമായിട്ടാണ് പ്രധാനമന്ത്രിയുടെ ലീഡിനെ കോണ്‍ഗ്രസ് താരതമ്യം ചെയ്യുന്നത്. റായിബറേലിയില്‍ 3.89 ലക്ഷത്തിന്റേയും വയനാട്ടില്‍ 3.64 ലക്ഷത്തിന്റേയും ലീഡാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. അമേഠിയില്‍ കഴിഞ്ഞ തവണ രാഹുലിനെ തോല്‍പ്പിച്ച സ്മൃതി ഇറാനി ഇത്തവണ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശർമ്മയോട് അടിയറവ് പറഞ്ഞത് 1.52 ലക്ഷം വോട്ടിനാണ്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications