കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴാം വയസ്സില്‍ ആദ്യ പീഡനം, അമ്മ കത്തിയെരിയുന്നതും കണ്ടു, എന്നിട്ടും നടാഷ.. ഇതാണ് പെണ്ണ്!!

  • By Pratheeksha
Google Oneindia Malayalam News

മുംബൈ: നടാഷയുടെ കഥ കേട്ടാല്‍ കരളുരുകാത്തവരില്ല. പക്ഷേ നിശ്ചയ ദാര്‍ഢ്യവും ആത്മവിശ്വസവും കൊണ്ടു ജീവിതത്തെ കൈപിടിയിലൊതുക്കിയവരുടെ കൂട്ടത്തില്‍ നടാഷയെയും പെടുത്താം.

എഴാം വയസ്സില്‍ ആദ്യമായി പീഡനത്തിനിരയായി, അമ്മ കത്തിയെരിയുന്നതു കണ്‍മുമ്പില്‍ കാണേണ്ടി വന്നു. എന്നിട്ടും അവള്‍ പിടിച്ചു നിന്നു. ആദ്യം നൃത്തത്തില്‍ അഭയം തേടി. പിന്നീട് യോഗ പരിശീലിച്ചു. ഇന്നവള്‍ അറിയപ്പെടുന്ന യോഗാധ്യാപികയാണ്. സമൂഹത്തില്‍ നല്ലൊരു സ്ഥാനവുമുണ്ട്.

 മുംബൈ സ്വദേശി

മുംബൈ സ്വദേശി

നിശ്ചയ ദാര്‍ഡ്യമുണ്ടെങ്കില്‍ ഏതു കഠിന സാഹചര്യത്തെയും അതിജീവിക്കാം എന്നതിന്റെ വലിയ ഒരു ഉദാഹരണമാണ് മുബൈ സ്വദേശിയായ നടാഷയുടെ ജീവിതം. നടാഷയ്ക്ക് മൂന്നര വയസ്സുള്ളപ്പോളാണ് അമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നത്. പിന്നീടുള്ള രാത്രികളിലെല്ലാം ദുസ്വപ്‌നം കണ്ട് ഞെട്ടിയുണരുക പതിവായിരുന്നെന്നും നടാഷ പറയുന്നു.

15 വയസ്സുു വരെ പീഡനങ്ങള്‍ തുടര്‍ക്കഥ

15 വയസ്സുു വരെ പീഡനങ്ങള്‍ തുടര്‍ക്കഥ

ഏഴാം വയസ്സിലാണ് നടാഷ ആദ്യമായി പീഡിപ്പിക്കപ്പെടുന്നത്. അമ്മയുടെ മരണ ശേഷം നടാഷയെ നോക്കാനെത്തിയ ജോലിക്കാരന്‍ വീട്ടിലാരുമില്ലാത്ത സമയത്ത് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് 15 വയസ്സുവരെ തനിക്ക് പലരില്‍ നിന്നും പീഡനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നതായി നടാഷ പറയുന്നു. ബന്ധുക്കളും അമ്മാവന്മാരുമെല്ലാം തന്നെ പലപ്പോഴും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു.

എന്താണ് ജീവിതത്തിന്റെ അര്‍ത്ഥം

എന്താണ് ജീവിതത്തിന്റെ അര്‍ത്ഥം

മുറിവുകള്‍ മാത്രം സമ്മാനിച്ച ജീവിതത്തോടെന്നും വെറുപ്പായിരുന്നു. ഉളളിലെ വിഷമങ്ങള്‍ ആരോടും പറയാനില്ലാതെ ബാത്ത്‌റൂമിലിരുന്ന് ദിവസവും കരയുമായിരുന്നു. എന്താണ് ജീവിതത്തിന്റെ അര്‍ത്ഥമെന്ന് പല തവണ ചിന്തിച്ചു. പലപ്പോഴും ആത്മഹത്യ ചെയ്താലോ എന്നു വരെ തോന്നിയിട്ടുണ്ടെന്നു നടാഷ പറയുന്നു.

പുകവലി

പുകവലി

സമ്മദ്ദങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ മദ്യപാനവും പുകവലിയും തുടങ്ങിയിരുന്നു. കൂടാതെ ജങ്ക് ഫുഡ് മാത്രംകഴിക്കുന്ന ശീലമാണുണ്ടായിരുന്നത്. അതോടെ ശരീരം വണ്ണം വെച്ച് ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി

 കാല്‍മുട്ടിനു ശസ്ത്രക്രിയ

കാല്‍മുട്ടിനു ശസ്ത്രക്രിയ

17ാം വയസ്സില്‍ നൃത്തം പഠിക്കാന്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അതിനിടെ കോളേജില്‍ നിന്ന് കാല്‍ തെറ്റി
വീണു കാല്‍മുട്ടിനു ഗുരുതര പരിക്കുപറ്റി. ശസ്ത്രക്രിയക്കു ശേഷം വളരെക്കാലം വിശ്രമിക്കേണ്ടി വന്നു.

 യോഗ അധ്യാപികയായി

യോഗ അധ്യാപികയായി

കാല്‍മുട്ടിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് യോഗയ്ക്കു ചേര്‍ന്നത്. പക്ഷേ യോഗ പിന്നീട് ജീവിതചര്യയുടെ ഭാഗമായി മാറി. ധാരാളം പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. യോഗയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ധാരാളം വായിച്ചു. വീഡിയോകള്‍ കണ്ടു. പിന്നീട് യോഗ അധ്യാപികയായി ജീവിതം ആരംഭിച്ചു. ഇടയില്‍ നൃത്ത പരിശീലനം തുടരുകയും ചെയ്തു. ഡാന്‍സ് യോഗയും പഠിപ്പിക്കുന്നുണ്ട്.

കൗണ്‍സെല്ലിങ്

കൗണ്‍സെല്ലിങ്

ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ നിന്നുകൊണ്ട് നടാഷ മറ്റുളളവര്‍ക്കായി ബ്ലോഗെഴുതുന്നുണ്ട്. വീട്ടിലിരുന്നു തന്നെ കൗണ്‍സെലിങ് സെഷനുകളും നടത്തുന്നു.

പ്രശ്‌നങ്ങളില്ലാത്തവരുണ്ടോ

പ്രശ്‌നങ്ങളില്ലാത്തവരുണ്ടോ

സാഹചര്യങ്ങള്‍ നമുക്കെതിരാവുമ്പോള്‍ ലോകം മൊത്തം നമുക്കെതിരെന്നു തോന്നും. അതു സ്വാഭാവികമാണ്. ഒരു ലക്ഷ്യം മുന്നില്‍ കണ്ട് അതിലേക്കുള്ള പ്രയാണമായിരിക്കണം ജീവിതം - നിങ്ങള്‍ക്ക് സ്വയം സ്‌നേഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റുളളവരുടെ സ്‌നേഹം ലഭിക്കാത്തതില്‍ പരിതപിച്ചിട്ട് കാര്യമില്ല.- നടാഷ പറയുന്നു.

English summary
From having a troubled childhood to finding her peace in yoga, and becoming a yogini, a dancer, a health enthusiast and a lifestyle blogger, Natasha's journey was hard but every time she fell, she stood back strong.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X