Get Updates
Get notified of breaking news, exclusive insights, and must-see stories!

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയ്ക്കും രാഹുലിനും എതിരെ ക്രിമിനല്‍ കുറ്റം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തി. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആണ് ഗാന്ധി കുടുംബം ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ സമര്‍പ്പിച്ച പുതിയ എഫ്ഐആറില്‍ ക്രിമിനല്‍ കുറ്റം ചുമത്തിയിരിക്കുന്നത്.

സാം പിട്രോഡ, സുമന്‍ ദുബെ, സുനില്‍ ഭണ്ഡാരി, ഒരു അജ്ഞാത വ്യക്തി, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍), യംഗ് ഇന്ത്യന്‍, ഡോട്ടെക്‌സ് മെര്‍ച്ചന്‍ഡൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികള്‍ എന്നിവരാണ് പ്രതിസ്ഥാനത്ത്. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍) വഞ്ചനാപരമായി ഏറ്റെടുക്കുന്നതിനുള്ള ക്രിമിനല്‍ ഗൂഢാലോചനയാണ് ആരോപിക്കുന്നത്.

National Herald

കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഷെല്‍ കമ്പനിയായ ഡോട്ടെക്‌സ് മെര്‍ച്ചന്‍ഡൈസ്, സോണിയയ്ക്കും രാഹുലിനും 76 ശതമാനം ഓഹരി പങ്കാളിത്തമുള്ള ലാഭേച്ഛയില്ലാത്ത കമ്പനിയായ യംഗ് ഇന്ത്യന് ഒരു കോടി രൂപ നല്‍കി. ഈ ഇടപാടിലൂടെ യംഗ് ഇന്ത്യന്‍ കോണ്‍ഗ്രസിന് 50 ലക്ഷം രൂപ നല്‍കിയെന്നും ഏകദേശം 2,000 കോടി രൂപയുടെ ആസ്തിയുള്ള എജെഎല്ലിന്റെ നിയന്ത്രണം നേടിയെന്നും ആരോപണമുണ്ട്.

ഒക്ടോബര്‍ 3 ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരാതി അടിസ്ഥാനമാക്കിയുള്ളതാണ്. അവര്‍ അവരുടെ അന്വേഷണ റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് കൈമാറി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സെക്ഷന്‍ 66(2) പ്രകാരം, ഷെഡ്യൂള്‍ ചെയ്ത കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്യാനും അന്വേഷിക്കാനും ഇഡിക്ക് ഏത് ഏജന്‍സിയോടും ആവശ്യപ്പെടാം.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത് ഡല്‍ഹി കോടതി ഡിസംബര്‍ 16 ലേക്ക് മാറ്റിവെച്ചതിന് പിന്നാലെയാണ് എഫ്ഐആര്‍ പുറത്തുവന്നത്. ജവഹര്‍ലാല്‍ നെഹ്റുവും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും ചേര്‍ന്ന് 1938-ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രത്തിന്റെ ഏറ്റെടുക്കലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വഞ്ചനയിലും വിശ്വാസവഞ്ചനയിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിയാണ് കേസ് ഫയല്‍ ചെയ്തത്.

2012-ല്‍ സ്വാമി ഒരു പ്രാദേശിക കോടതിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് നാഷണല്‍ ഹെറാള്‍ഡ് കേസ് ആരംഭിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം 2008-ല്‍ നാഷണല്‍ ഹെറാള്‍ഡ് അച്ചടി നിര്‍ത്തിവച്ചു. ആ സമയത്ത് കമ്പനിക്ക് 90 കോടി രൂപയുടെ കടമുണ്ടായിരുന്നു. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എജെഎല്ലിനെ സഹായിക്കുന്നതിനായി, കോണ്‍ഗ്രസ് പാര്‍ട്ടി 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 100 ഗഡുക്കളായി 90 കോടി രൂപ വായ്പ നല്‍കി.

എന്നാല്‍ നാഷണല്‍ ഹെറാള്‍ഡിനോ എജെഎലിനോ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍, അത് ഇക്വിറ്റി ഷെയറുകളാക്കി മാറ്റി എന്നാണ് കോണ്‍ഗ്രസ് പറയുന്നുത്. പാര്‍ട്ടിക്ക് ഇക്വിറ്റി ഷെയറുകള്‍ സ്വന്തമാക്കാന്‍ കഴിയാത്തതിനാല്‍, 2010-ല്‍ സ്ഥാപിതമായ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയായ യംഗ് ഇന്ത്യന് അവ അനുവദിച്ചുവെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

ഗാന്ധി കുടുംബത്തിന് കമ്പനിയില്‍ 38 ശതമാനം ഓഹരികളുണ്ട്, ബാക്കി ഓഹരികള്‍ മോട്ടിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സാം പിട്രോഡ, സുമന്‍ ദുബെ എന്നിവരുടെ കൈവശമാണ്. അങ്ങനെയാണ് യംഗ് ഇന്ത്യന്‍ എജെഎല്ലിന്റെ ഭൂരിപക്ഷ ഓഹരി ഉടമയായത്. സോണിയയും രാഹുലും അതിന്റെ ഡയറക്ടര്‍മാരായി. കുറ്റകൃത്യങ്ങളുടെ ആകെ വരുമാനം 5,000 കോടി രൂപയില്‍ കൂടുതലാണെന്ന് ഇഡി അവകാശപ്പെടുന്നു.

അതില്‍ 2,000 കോടി രൂപ എജെഎല്ലിന്റെ ആസ്തികളുടെ മൂല്യത്തെ പ്രതിനിധീകരിക്കുന്നു. അന്വേഷണ ഏജന്‍സി ഇതിനകം 661 കോടി രൂപയുടെ സ്ഥാവര വസ്തുക്കളും 90.2 കോടി രൂപയുടെ എജെഎല്‍ ഓഹരികളും കണ്ടുകെട്ടിയിട്ടുണ്ട്. എജെഎല്ലിന്റെ സ്വത്തുക്കള്‍ യംഗ് ഇന്ത്യന് കൈമാറിയതുമായി ബന്ധപ്പെട്ട് 414 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയ 2017 ലെ ആദായനികുതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സിയുടെ കണ്ടെത്തലുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+