Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയപാതാ വികസനം വീണ്ടും..., രാമേശ്വരത്തേക്ക് 2 മണിക്കൂര്‍ മാത്രം! 24,200 കോടിയുടെ പദ്ധതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി 24,200 കോടിയിലധികം രൂപയുടെ നാല് പ്രധാന ദേശീയപാത പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഒഡീഷ, തെലങ്കാന, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലായുള്ള ഈ പദ്ധതികള്‍ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കാനും തിരക്ക് കുറയ്ക്കാനും യാത്രാ സമയം ലാഭിക്കാനും ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

തൊടുന്നതെല്ലാം പൊന്നാകും.. അപൂര്‍വധനയോഗം തുടങ്ങി; ഈ രാശിക്കാരാണോ?
തൊടുന്നതെല്ലാം പൊന്നാകും.. അപൂര്‍വധനയോഗം തുടങ്ങി; ഈ രാശിക്കാരാണോ?

സിസിഇഎ യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, ഈ പദ്ധതികള്‍ പി എം ഗതിശക്തി ദേശീയ മാസ്റ്റര്‍ പ്ലാനിന് അനുസൃതമാണെന്ന് അറിയിച്ചു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ചരക്ക് നീക്കത്തിനും പ്രാദേശിക കണക്റ്റിവിറ്റിക്കും ഈ പദ്ധതികള്‍ വലിയ പ്രോത്സാഹനം നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

National Highway

അംഗീകരിച്ച പദ്ധതികളില്‍ ഏറ്റവും വലുതാണ് ഒഡീഷയിലെ രാമേശ്വര്‍ മുതല്‍ പാരദ്വീപ് വരെയുള്ള പുതിയ തീരദേശ ഹൈവേയുടെ നിര്‍മ്മാണം. ഇതിനായി ഏകദേശം 8,300.79 കോടി രൂപ ചെലവ് കണക്കാക്കുന്നു. ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ പ്രകാരം വികസിപ്പിക്കുന്ന 160.18 കിലോമീറ്റര്‍ നീളമുള്ള ഈ പാത ഖുര്‍ദ, പുരി, കേന്ദ്രപാറ, ജഗത്സിംഗ്പൂര്‍ ജില്ലകളിലൂടെ കടന്നുപോകും.

വായ്പ മാത്രം പോര.. സ്വര്‍ണം വഴി ആളുകളിലേക്ക് പണമെത്തണം; പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക
വായ്പ മാത്രം പോര.. സ്വര്‍ണം വഴി ആളുകളിലേക്ക് പണമെത്തണം; പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക

'രാമേശ്വര്‍ മുതല്‍ കൊണാര്‍ക്ക് വരെ നാലുവരി പാതയും തുടര്‍ന്ന് പാരദ്വീപ് വരെ പേവ്ഡ് ഷോള്‍ഡറുകളോടുകൂടിയ രണ്ടുവരി പാതയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു,' മന്ത്രി പറഞ്ഞു. നിലവിലുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും പ്രാദേശിക സഞ്ചാരം മെച്ചപ്പെടുത്തുന്നതിനും പി എം ഗതിശക്തിയുടെ കീഴില്‍ തിരിച്ചറിഞ്ഞ ഒമ്പത് സാമ്പത്തിക കേന്ദ്രങ്ങളെയും അഞ്ച് ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.

രാമേശ്വറിനും പാരദ്വീപിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം രണ്ടര മണിക്കൂറോളം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍, എന്‍എച്ച്-63-ലെ ആര്‍മൂര്‍ ജഗ്തിയാല്‍ മഞ്ചേരിയല്‍ ഭാഗവും എന്‍എച്ച്-563-ലെ ജഗ്തിയാല്‍ കരീംനഗര്‍ ഭാഗവും നാലുവരി പാതയാക്കാന്‍ സിസിഇഎ അംഗീകാരം നല്‍കി. 7,597.16 കോടി രൂപ ചെലവ് വരുന്ന 190.76 കിലോമീറ്റര്‍ ദൂരമുള്ള ഈ പദ്ധതി ഹൈബ്രിഡ് ആന്വിറ്റി മോഡലും ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ (ടോള്‍) മോഡലുകളും സംയോജിപ്പിച്ചാണ് നടപ്പിലാക്കുക.

ഈ പാതയുടെ നവീകരണം നിസാമാബാദ്, ജഗ്തിയാല്‍, മഞ്ചേരിയല്‍, കരീംനഗര്‍ ജില്ലകളിലെ പ്രധാന നഗരപ്രദേശങ്ങളിലെ തിരക്ക് കുറയ്ക്കാനും അഞ്ച് സാമ്പത്തിക കേന്ദ്രങ്ങളെയും ഏഴ് സാമൂഹിക കേന്ദ്രങ്ങളെയും പത്ത് ലോജിസ്റ്റിക്‌സ് ഹബ്ബുകളെയും ബന്ധിപ്പിക്കാനും സഹായിക്കും. ആര്‍മൂറിനും മഞ്ചേരിയലിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം 90 മിനിറ്റും ജഗ്തിയാലിനും കരീംനഗറിനും ഇടയിലുള്ള യാത്ര 45 മിനിറ്റും കുറയുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

രാജയോഗമൊക്കെ മാറിനില്‍ക്കും.. ഇനി രാഹുവിന്റെ സമയം; ഡിസംബര്‍ വരെ ഇവര്‍ക്ക് സൗഭാഗ്യപ്പെരുമഴ
രാജയോഗമൊക്കെ മാറിനില്‍ക്കും.. ഇനി രാഹുവിന്റെ സമയം; ഡിസംബര്‍ വരെ ഇവര്‍ക്ക് സൗഭാഗ്യപ്പെരുമഴ

ബിഹാറില്‍, എന്‍എച്ച്-31, എന്‍എച്ച്-231 എന്നിവയിലെ 143.53 കിലോമീറ്റര്‍ വരുന്ന ഖഗാരിയപൂര്‍ണിയ ഭാഗം 3,936.05 കോടി രൂപ ചെലവില്‍ ബിഒടി (ടോള്‍) മോഡലില്‍ നവീകരിക്കുന്നതിനും സിസിഇഎ അംഗീകാരം നല്‍കി. പൂര്‍ണിയ നഗരത്തിന് ചുറ്റുമുള്ള 6.73 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് ബൈപാസ്സും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഖഗാരിയ, ഭഗല്‍പൂര്‍, കതിഹാര്‍, പൂര്‍ണിയ തുടങ്ങിയ ജില്ലകളിലെ റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാനും തിരക്ക് കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും ഇത് ഉപകരിക്കും.

മധ്യപ്രദേശില്‍, എന്‍എച്ച്-347ബിയിലെ പ്രധാന ഭാഗങ്ങള്‍ നവീകരിക്കുന്നതിനായി 4,415.60 കോടി രൂപയുടെ നിക്ഷേപത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇത് ഹൈബ്രിഡ് ആന്വിറ്റി മോഡല്‍ ഉപയോഗിച്ചാണ് നടപ്പിലാക്കുന്നത്. ഹിവാര്‍ഖേഡിറോഷ്‌നിആഷാപുര്‍റൂഡി ഭാഗം പേവ്ഡ് ഷോള്‍ഡറുകളോടുകൂടിയ രണ്ടുവരി പാതയായും ദേഷ്ഗാവ്ജുല്‍വാനിയ ഭാഗം നാലുവരി പാതയായും വികസിപ്പിക്കും.

ബേതുല്‍, ഖണ്ഡ്വ, ഖാര്‍ഗോണ്‍, ബര്‍വാനി ജില്ലകളിലൂടെ കടന്നുപോകുന്ന ഈ പാതയില്‍ ഖാര്‍ഗോണ്‍ ജില്ലയില്‍ 16.2 കിലോമീറ്റര്‍ ഗ്രീന്‍ഫീല്‍ഡ് ബൈപാസ്സും ഉള്‍പ്പെടും. വ്യവസായ കേന്ദ്രങ്ങളിലേക്കും സാമ്പത്തിക ക്ലസ്റ്ററുകളിലേക്കും താപവൈദ്യുത നിലയങ്ങളിലേക്കും ലോജിസ്റ്റിക്‌സ് സൗകര്യങ്ങളിലേക്കും മെച്ചപ്പെട്ട കണക്റ്റിവിറ്റി ഇത് ഉറപ്പാക്കും. കൂടാതെ റോഡ് സുരക്ഷയും യാത്രാക്ഷമതയും വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഈ നാല് പദ്ധതികളും വേഗത്തിലുള്ള ചരക്ക് നീക്കത്തെയും വാഹനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനെയും കാര്‍ബണ്‍ പുറന്തള്ളല്‍ ലഘൂകരിക്കുന്നതിനെയും സഹായിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതുവഴി രാജ്യത്തിന്റെ വിപുലമായ ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യ വികസന ലക്ഷ്യങ്ങള്‍ക്കും സംഭാവന നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+