ദാദ്രി കൊലപാതകം: നയന്‍താര പുരസ്കാരം തിരിച്ച് നല്കുന്നു
ദില്ലി: രാജ്യത്ത് എന്തെങ്കിലും അനീതി നടന്നാല്‍ കലാ-സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ ഉള്ളവര്‍ പ്രതികരിയ്ക്കാറുണ്ട്. ചിലപ്പോള്‍ അവര്‍ സമരമുഖങ്ങളിലും എത്തും. അവര്‍ തുറന്ന് വിടുന്ന സമരങ്ങള്‍ ചിലപ്പോള്‍ നാട് ഏറ്റെടുക്കാറും ഉണ്ട്.
ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചതിന് മുസ്ലീം മതവിശ്വാസിയെ തല്ലിക്കൊന്ന സംഭവത്തില്‍ ഇപ്പോള്‍ സാഹിത്യകാരും പ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഇന്തോ-ആംഗ്ലിയന്‍ എഴുത്തുകാരിയായ നയന്‍താര സെഗാള്‍ ആണ് അതിന്റെ മുന്‍പന്തിയില്‍.
തനിയ്ക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചുനല്കിക്കൊണ്ടാണ് നയന്‍താരയുടെ പ്രതിഷേധം. ആരാണ് നയന്‍താര എന്ന് കൂടി അറിയുമ്പോഴേ ഈ പ്രതിഷേധത്തിന്റെ ശക്തി വ്യക്തമാവുകയുള്ളൂ.

നയന്‍താര സെഗാള്‍
ലോകം അറിയപ്പെടുന്ന ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരില്‍ ഒരാളാണ് നയന്‍താര സെഗാള്‍. 88 വയസ്സുണ്ട് ഇവര്‍ക്ക്.

നെഹ്റുവിന്റെ മരുമകള്‍
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവിന്റെ മരുമകളാണ് നയന്‍താര. വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകള്‍.

അക്കാദമി പുരസ്കാരം
1986 ല്‍ ആണ് നയന്‍താര സെഗാളിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിയ്ക്കുന്നത്. 'റിച്ച് ലൈക്ക് അസ്' എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്.

പ്രതിഷേധം ഇങ്ങനെ
ദാദ്രി സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് നയന്‍താര സെഗാള്‍ ഉയര്‍ത്തുന്നത്. തനിയ്ക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ച് നല്‍കുമെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

മോദിയുടെ നിശബ്ദത
രാജ്യത്ത് ഇത്രയും വലിയ ഒരു സംഭവം നടന്നിട്ടും പ്രധാന മന്ത്രി നരേന്ദ്ര മോദി നിശബ്ദത പാലിയ്ക്കുന്നതിനേയും നന്താര സെഗാള്‍ ചോദ്യം ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ പരാജയം
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം സംരക്ഷിയ്ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ആക്ഷേപം. വിയോജിപ്പ് പ്രകടിപ്പിയ്ക്കുക എന്നത് മൗലികാവകാശമാണ്. അങ്ങനെ വിയോജിയ്ക്കുന്നവരേയും സംരക്ഷിയ്ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും നയന്‍താര പറയുന്നു.

ഒറ്റയ്ക്കല്ല
നയന്‍താര സെഗാള്‍ മാത്രമല്ല പുരസ്കാരം തിരിച്ച് നല്‍കുന്നത്. ലളിത കലാ അക്കാദമി മുന്‍ അധ്യക്ഷന്‍ മനോജ് വാജ്പേയി, ഹിന്ദു എഴുത്തുകാരന് ഉദയ് പ്രകാശ് തുടങ്ങിയവരും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നല്‍കിക്കഴിഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications