Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ ജിതേന്ദ്ര അവാദ് പുതിയ പ്രതിപക്ഷ നേതാവാകും: ശരദ് പവാറിന്റെ വിശ്വസ്തന്‍

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഡോ ജിതേന്ദ്ര അവാദ് പുതിയ പ്രതിപക്ഷ നേതാവാകും. അജിത് പവാർ ഉള്‍പ്പടേയുള്ള നേതാക്കള്‍ ബിജെപി പാളയത്തിലേക്ക് പോയതിന് പിന്നാലെയാണ് പുതിയ പ്രതിപക്ഷ നേതാവിനെ ശരദ് പവാർ പ്രഖ്യാപിച്ചിരികുന്നത്. പാർട്ടിയില്‍ ശരദ് പവാറിന്റെ വിശ്വസ്തനാണ് ജിതേന്ദ്ര അവാദ്. എൻസിപിയുടെ ചീഫ് വിപ്പായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. താനെയിലെ മുംബ്ര-കൽവയിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ജിതേന്ദ്ര അവാദ്.

പൃഥ്വിരാജ് ചവാന്റെ നേതൃത്വത്തിലുള്ള യുപിഎ ഗവൺമെന്റില്‍ 2014 ലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാറില്‍ 2019 മുതൽ 2022 വരേയും മെഡിക്കൽ വിദ്യാഭ്യാസ, ഹോർട്ടികൾച്ചർ കാബിനറ്റ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1984-85-ൽ മറൈൻ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷം മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് പേഴ്സണൽ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ജിതേന്ദ്ര അവാദ് മുംബൈ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

 jithendra

ഒരു വിദ്യാർത്ഥി നേതാവായി തുടങ്ങിയ അദ്ദേഹം തുടക്കം മുതല്‍ തന്നെ ശരദ് പവാറിന്റെ അനുയായിയായിരുന്നു. നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ കരുത്തുറ്റ നേതാവായിരുന്ന അദ്ദേഹം മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായിരുന്നു. പിന്നീട് ശരദ് പവാർ കോണ്‍ഗ്രസ് വിട്ട് എൻസിപി സ്ഥാപിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം അവാദും പുതിയ പാർട്ടിയിലേക്ക് ചേർന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതിനാലാണ് താനും മറ്റ് എൻസിപി എംഎൽഎമാരും ബിജെപിയുടെയും ശിവസേനയുടെയും നേതൃത്വത്തിലുള്ള സർക്കാരിൽ ചേർന്നതെന്ന് ഉപമുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അജിത് പവാർ അഭിപ്രായപ്പെട്ടു.

പാർട്ടിയിൽ പിളർപ്പില്ലെന്ന് പറഞ്ഞ അദ്ദേഹം ഭാവിയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും എൻസിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കുമെന്നും അവകാശപ്പെട്ടു. ഭൂരിപക്ഷം എൻസിപി എംഎൽഎമാരും മുഴുവൻ പാർട്ടിയും സർക്കാറിനറെ ഭാഗമാവാന്‍ തീരുമാനിച്ചതായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പവാർ അവകാശപ്പെട്ടു. "എൻസിപി പാർട്ടി സർക്കാറിന്റെ ഭാഗമായി. പാർട്ടിയുടെ പേരും ചിഹ്നവും ഞങ്ങൾ അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗിക്കും," ഭരണഘടനയുടെ 10-ാം ഷെഡ്യൂൾ പ്രകാരം എല്ലാ വിമത എംഎൽഎമാരെയും അയോഗ്യരാക്കാനുള്ള സാധ്യത മുൻനിർത്തി അജിത് പവാർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+