അന്തരീക്ഷ മലിനീകരണം കൊറോണ മരണങ്ങൾ വർധിക്കുന്നതിന് കാരണമാകും: പഠനം
ദില്ലി: അന്തരീക്ഷ മലിനീകരണത്തിന്റെ തോതും കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും തമ്മിൽ ബന്ധമുണ്ടെന്ന് പുതിയ പഠനം. ഹാർഡ് വാർഡ് സർവ്വകലാശാലയുടെ ടിഎച്ച് ചാൻ സ്കൂൾ ഓഫ് ഹെൽത്ത് സയൻസാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ മുന്നോട്ടുവെക്കുന്നത്. ഉയർന്ന അന്തരീക്ഷ മലിനീകരണമുള്ള പ്രദേശങ്ങളിൽ കൊറോണ വൈറസ് മൂലമുള്ള മരണം ഉയരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
സിയാവോ ഹു, റേച്ചൽ സി നെതറി, എം ബെഞ്ചമിൻ സാബത്ത്, ഡാനിയേലെ ബ്രോൺ, ഫ്രാൻസെസ്ക എന്നിവരാണ് ബയോസ്റ്റാറ്റിസ്റ്റിക്സിന്റെ പഠനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നത്. എന്നാൽ ഒരു ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് സംഘം പഠനം നടത്തിയിട്ടുള്ളത്. വ്യക്തികളെ അടിസ്ഥാനമായി എടുത്തിട്ടല്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്.

അന്തരീക്ഷ മലിനീകരണവും കൊറോണ മരണവും
2020 ഏപ്രിൽ നാല് വരെ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട്. അമേരിക്കയിലെ 98 ശതമാനത്തോളം അന്തരീക്ഷ മലിനീകരണമുള്ള 3000 ഓളം വരുന്ന കൌണ്ടികളിൽ പിഎമ്മിന്റെ തോതിൽ 2.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇത് കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയിലും ഭീഷണി
ലോകത്ത് ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിൽ ദില്ലി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. 2019ലെ കണക്ക് അനുസരിച്ച് ആറ് ഇന്ത്യൻ നഗരങ്ങളാണ് ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്.

20 മടങ്ങ് ഉയരുമെന്ന്
ഐക്യൂ എയറിൽ നിന്നുള്ള വേൾഡ്എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ഗാസിയാബാദാണ് അന്തരീക്ഷ മലിനീകരണം ഏറ്റവുമധികമുള്ള ഇന്ത്യൻ നഗരം. ദില്ലി, നോയിഡ, ഗുരുഗ്രാം, എന്നീ നഗരങ്ങൾ 5,6,7 സ്ഥാനങ്ങളിലുമുണ്ട്. ഗ്രേറ്റർ നോയിഡ, ബന്ദ് വാരി എന്നിവയാണ് പട്ടികയിലുള്ള മറ്റ് രണ്ട് നഗരങ്ങൾ. എന്നാൽ കുറച്ച് മാസങ്ങളായി ദില്ലിയിലേയും മറ്റ് ഇന്ത്യൻ നഗരങ്ങളിലേയും അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ ഏറെക്കാലമായി നിലനിന്നിരുന്ന അന്തരീക്ഷ താപനില മാനദണ്ഡമായി കണക്കാക്കിയാണ് പഠനം നടത്തിയിട്ടുള്ളത്. കൊവിഡുമായി ബന്ധപ്പെട്ടുള്ള മരണത്തിന്റെ തോത് 20 മടങ്ങ് ഉയരുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.
Recommended Video

ഘടകങ്ങൾ ഇങ്ങനെ...
ജനസംഖ്യയുടെ വലിപ്പം, ആശുപത്രി കിടക്കകളുടെ എണ്ണം, പരിശോധനക്ക് വിധേയാക്കിയ വ്യക്തികളുടെ എണ്ണം, കാലാവസ്ഥ, സാമൂഹിക- സാമ്പത്തിക- സ്വഭാവ ഘടകങ്ങളായ അമിത വണ്ണം, പുകമവലി എന്നിവയും പഠനത്തിന്റെ മാനദണ്ഡങ്ങളായി എടുത്തിട്ടുണ്ട്. അമേരിക്കൻ ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയിട്ടുള്ളത് എന്നതുകൊണ്ട് ജനസംഖ്യാപരമായും സ്വഭാവപരമായും വ്യത്യാസങ്ങൾ പ്രകടമായേക്കാം. രോഗം ബാധിച്ച് മരിക്കാനുള്ള സാധ്യത പുകവലി, ശ്വാസകോശത്തിന്റെ ആരോഗ്യം എന്നിവയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. ഇന്ത്യയിൽ ഇതിനകം 149 പേരാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. 5000ലധികം കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications