ബാംഗ്ളുരുവില്‍ 19 കാരിയെ നൈജീരിയന്‍ യുവാവ് പീഡിപ്പിച്ചു
ബാംഗ്ളുരു: 19 കാരിയെ നൈജീരിയന്‍ യുവാവ് പീഡിപ്പിച്ചു. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റ്യന്ർ ചിദിബെരെ ചെക്കോവ് എന്ന 28 കാരനാണ് യുവതിയെ പീഡിപ്പിച്ചത്. ഇയാള്‍ നൈജീരിയയിലെ ഫെസ്റ്റാക് സ്വദേശിയാണ്.ഇയാളുടെ കൂട്ടുക്കാരന്റെ വീട്ടില്‍ നിന്നാണ് യുവതിയെ പീഡിപ്പിച്ചത് . കൂട്ടുക്കാരനും ഭാര്യയും പുറത്തുപോയ സമയത്ത് ബാംഗ്ളുരുവിലെ ഇവരുടെ വീട്ടില്‍ എത്തിയ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി കൂട്ടുക്കാരന്റെ ഭാര്യയുടെ ഏറ്റവും അടുത്തയാളാണ്.
സംഭവം നടന്നത് 2015 ആഗസ്തിലാണ്. പീഡനത്തിന് ശേഷം യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഇവര്‍ പോലിസില്‍ പരാതിപ്പെട്ടു. പോലിസ് ചെക്കോവിനെ അറസറ്റ് ചെയ്lത് 40 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളെ ചോദ്യം ചെയ്യലിനായി ബാംഗഌര് പോലിസ് ഇന്റര്‍ പോളിന് വിട്ടുകൊടുത്തിരുന്നു. ചെക്കോവിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് ചുമത്തി. ബാംഗ്ളുര്ർ പോലിസാണ് അറസ്റ്റ് ചെയ്തത്.
2013 ലാണ് ചെക്കോവ് മെഡിക്കല്‍ അറ്റന്‍ഡ് വിസയില്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിന് ശേഷം മിസോറാമിലെ ബന്ധുക്കളുടെ കൂടെയായിരുന്നു താമസം. അവധി കഴിഞ്ഞിട്ടും മിസോറാമില്ർ തന്നെ താമസിച്ച ഇയാളെ മിസോറാം ഐസ്വാള്‍ പോലിസാണ് അറസ്റ്റ് ചെയ്തു. പിന്നിട് ഐസ്വാള്‍ പോലിസ് നാടുകടത്താന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്ർ ഇയാള്ർ മിസോറാമില്ർ നിന്ന് ബാംഗഌരിലേക്ക് മാറുകയായിരുന്നു. ബാംഗഌരുവില് സിറ്റിയില്‍ കൂട്ടുക്കാരന്റെയും ഭാര്യയുടെയും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. പീഡനത്തിന് ശേഷം ഇയാള്‍ അറസ്റ്റ് ഒഴിവാക്കുന്നതിന് വേണ്ടി ബാംഗഌരുവില് തന്നെ മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കുകയായിരുന്നു. കൂട്ടുക്കാരനെയും ഭാര്യയെയും ബിസിനസ്സുക്കാരനാണ് താന്‍ എന്നു പറഞ്ഞ് പറ്റിക്കുകയായിരുന്നു. ചെക്കോവിന് വേറെ മറ്റു ചില പരിപാടികളിലായിരുന്നു ശ്രദ്ധയെന്ന് പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇയാള്ർക്ക് രാജ്യത്തെ തന്നെ തകര്‍ക്കാന്‍ കഴിവുണ്ടെന്ന് പോലിസ് പറഞ്ഞു.
അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എസ്വാല് പോലിസിനും എംബസിക്കും കൈമാറിയിട്ടുണ്ട്. കേസ് തീരുന്നതു വരെ ഇയാളെ നാടുകടത്തില്ല. കൂടുതല്‍ തെളിവിനായി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അന്വേഷണം ഇപ്പോള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.