യുപിക്കു പിന്നാലെ ഗുജറാത്തിലും കൂട്ടശിശു മരണം; 24 മണിക്കൂറിനിടെ മരിച്ചത് 9 കുഞ്ഞുങ്ങൾ
അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് 24 മണിക്കൂറിനിടെ 9 നവജാതശിഷുക്കൾ മരിച്ചത്.
അഹമ്മദാബാദ്: യുപിയിൽ ഗോരാഖ്പൂരിൽ ഓക്സിജന്റെ അഭാവം മൂലം കുഞ്ഞുങ്ങൾ മരിച്ചതിന്റെ പിന്നാലെ ഗുജറാത്തിലെ സർക്കാർ ആശുപത്രിയിലും കൂട്ടശിശുമരണം. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലാണ് 24 മണിക്കൂറിനിടെ 9 നവജാതശിശുക്കൾ മരിച്ചത്. അഞ്ചുകുട്ടികളുടെ നില ഗിരുതരമാണ്. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ആ നിമിഷത്തിനു വേണ്ടി ഇനിയും കാത്തിരിക്കണം, രാഹുൽ ഗാന്ധിയുടെ സ്ഥാനരോഹണം ഇനിയും വൈകും, കാരണം ഇത്...
എന്നാൽ തൂക്ക കുറവുമാണ് മരണ കാരണമെന്ന് ഡോക്ടർ പറയുന്നു. ജനിക്കുമ്പോൾ തന്നെ കുട്ടികൾ തൂക്കക്കുറവുണ്ടായിരുന്നു. മരണപ്പെട്ടതിൽ 4 കുട്ടികൾ മാത്രമാണ് ആശുപത്രിയിൽ ജനിച്ചതെന്നും ബാക്കി കുഞ്ഞുങ്ങളെ മറ്റു സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇവിടെ കൊണ്ടു വന്നതാണെന്നു മെഡിക്കൽ സുപ്രണ്ട് എംഎം പ്രഭാകരൻ പറഞ്ഞു.
ഭാര്യയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ഗർഭം അലസിപ്പിക്കാം, ഭർത്താവിന്റെ അനുമതി വേണ്ടെന്നു സുപ്രീം കോടതി
കുട്ടികളുടെ മരണത്തെ തുടർന്ന് ആശുപത്രി പരിസരത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്താണ് ഈ നീക്കം. നേരത്തെ ഉത്തർപ്രദേശിൽ ഓക്സിജന്റെ അഭാവത്തെ തുടർന്നു 60 ഓളം നവജാത ശിശുകകൾ മരിച്ചിരുന്നു. ഇത് രാജ്യത്താകമാനം വൻ വിവാദം സൃഷ്ടിച്ചിരുന്നു.