ശ്രീലങ്കയിലെ സ്ഫോടന പരമ്പര; ചാവേറുകളായെത്തിയത് ഒരു സ്ത്രീയടക്കം 9 പേര്; എന്ടിജെയിലെ വിഭാഗമെന്ന്
കൊളംബോ: 350 പേര് കൊല്ലപ്പെട്ട ശ്രീലങ്കയിലെ സ്ഫോടന പരമ്പരയ്ക്ക് പിന്നില്‍ നാഷ്ണല്‍ തവ്ഹീദ് ജമാത്ത് പാര്‍ട്ടിയല്ലെന്നും എന്‍.ടി.ജെ.യുടെ കൂടുതല്‍ തീവ്ര വിഭജന സംഘമാണെന്നും ഒദ്യോഗിക സ്ഥിരീകരണം. സ്ഫോടനം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ പ്രതിരോധ മന്ത്രി റുവാന്‍ വിജേവര്ദന അന്വേഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചത്.
അതിതീവ്ര ഗ്രൂപ്പിനെ പേരെടുത്ത് പറയാതെ മന്ത്രി ഇങ്ങനെ പറഞ്ഞു. രണ്ട് ഗ്രൂപ്പുകളാണുള്ളത്, നാഷ്ണല്‍ തവ്ഹീദ് ജമാഅത്ത് പിന്നെ അതില്‍ നിന്നും പിളര്‍ന്ന് രൂപീകൃതമായ അതിതീവ്ര സ്വഭാവമുള്ള ഗ്രൂപ്പ്. രാജ്യത്ത് ഇസ്ലാം മാത്രമാകണം ഒരേയൊരു മതമെന്നാണ് രണ്ടാമത്തെ ഈ ഗ്രൂപ്പ് ചിന്തിക്കുന്നത്. ഈ ഗ്രൂപ്പിന്റെ നേതാവ് ആത്മഹത്യ ചെയ്തതായി വിശ്വസിക്കുന്നതായും മന്ത്രി അറിയിച്ചു. ഈ സംഘടനയുടെ തലവനാണ് ഷാഗ്രി ലാ ഹോട്ടലില്‍ സ്ഫോടനം നടത്തിയതെന്നും ഈ രണ്ട് ഗ്രൂപ്പുകളും തമ്മില്‍ ഇപ്പോഴും ബന്ധമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സാഹ്റാന്‍ ഹഷ്മി എവിടെയാണെന്ന വിദേശ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി എന്‍.ടി.ജിയുടെ നേതാവല്ല വിഭജിത ഗ്രൂപ്പിന്റെ നേതാവെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, അതിതീവ്ര ഗ്രൂപ്പിന്റെ നേതാവിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയില്ല.
ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം 9 പേര് പങ്കെടുത്തുവെന്നാണ് വിവരം. ദെമ്ടഗോഡയിലെ താമസക്കാരിയായ സ്ത്രീയെ കൂടാതെ ബിസിനസുകാരനായ മുഹമ്മദ് യൂസഫ് ഇബ്രാഹിമിനും അയാളുടെ 2 മക്കള്‍ക്കും സ്ഫോടനത്തില്‍ പങ്കുണ്ടെന്നും സംശയമുണ്ട്.
ഇബ്രാഹിമിന്റെ മക്കളായ ഇന്‍ഷാഫ് അഹമ്മദ് ഇബ്രാഹിം, ഇഹാം അഹമ്മദ് ഇബ്രാഹിം എന്നിവരാണ് സിനമോണ്‍ ഗ്രാന്റ് ഹോട്ടലിലെയും ഷാംഗ്രി ലാ ഹോട്ടലിലെയും സ്ഫോടനം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഷാം ഗ്രി ഹോട്ടലിലെ സ്ഫോടനം മുഹമ്മദ് യൂസഫ് ഇബ്രാഹിമിന്റെ മകന് നടത്തിയതല്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഒരു ബിസിനസുകാരനെയും അയാളുടെ മക്കളില്‍ ഒരാളെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് മന്ത്രി സ്ഥിരീകരിച്ചു. നല്ല വിദ്യാഭ്യാസം ലഭിച്ച യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് പോകുന്നതില്‍ ശ്രീലങ്കയ്ക്ക് ആശങ്കയുണ്ട്.
സ്ഫോടനം നടത്തിയ ചാവേറുകളില്‍ ഒരാള്‍ പഠിച്ചത് യുകെയിലും ഉപരിപഠനം നടത്തിയത് ആസ്ത്രേലിയയിലുമാണ്. ഇയാള്‍ പുറത്ത് പഠിക്കുമ്പോഴാണോ അതോ ശ്രീലങ്കയില്‍ തിരിച്ചെത്തിയപ്പോഴാണോ ഇത്തരം ഗ്രൂപ്പുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications