നീരവ് മോദി തട്ടിയ 11,000 കോടി രൂപയും ഈടാക്കുക സാധാരണക്കാരിനില്‍ നിന്നും!!
മുംബൈ: കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളുകയാണ് പൊതുമേഖലാ ബാങ്കുകളുടെ പതിവ്. ഇങ്ങനെ എഴുതി തള്ളുന്ന കോടികള്‍ എങ്ങിനെ തിരിച്ചുപിടിക്കണമെന്ന് ബാങ്കുകള്‍ക്ക് നന്നായി അറിയാം. ബാങ്കുകളില്‍ അക്കൗണ്ടുകളുള്ള സാധാരണക്കാരായ ജനങ്ങളില്‍ നിന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയിലായിരിക്കും പല കാരണങ്ങള്‍ പറഞ്ഞ് ബാങ്കുകള്‍ പണം തിരിച്ചുപിടിക്കുക.
വജ്രവ്യാപാരി
നീരവ്
മോദിക്കെതിരെ
നടപടി
ശക്തമാക്കി
കേന്ദ്ര
സര്‍ക്കാര്‍...
മിനിമം
ബാലന്‍സ്
ഇല്ലാത്തതിന്റെ
പേരില്‍,
കൂടുതല്‍
തവണ
എടിഎം
ഉപയോഗിച്ചതിന്റെ
പേരില്‍,
അക്കൗണ്ടുകള്‍
മറ്റൊരാളുടെ
പേരില്‍
മാറ്റുന്നതിന്റെ
പേരില്‍
എന്നുവേണ്ട
സാധാരണക്കാരന്റെ
അവശ്യ
സേവനങ്ങള്‍ക്കെല്ലാം
ബാങ്കുകള്‍
ഫീസ്
ഈടാക്കും.
ഇത്തരത്തില്‍
11,000
കോടി
രൂപയും
ബാങ്കുകള്‍ക്ക്
മാസങ്ങള്‍ക്കുള്ളില്‍
ഈടാക്കാനും
നഷ്ടം
നികത്താനും
സാധിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നാണ് അതിസമ്പന്ന വജ്രവ്യാപാരി നീരവ് മോദി രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിലൊന്ന് നടത്തിയത്. ഇയാള്‍ രാജ്യംവിട്ടതായാണ് സൂചന. അതുകൊണ്ടുതന്നെ പണം ഇയാളില്‍ നിന്നും ഈടാക്കുക ബുദ്ധിമുട്ടായിരിക്കും. നേരത്തെ സമാന രീതിയില്‍ തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യ ഇപ്പോള്‍ സസുഖം ലണ്ടനില്‍ കഴിയുകയാണ്.
പഞ്ചാബ്
നാഷണൽ
ബാങ്ക്
തട്ടിപ്പ്:
നീരവിന്റെ
സ്ഥാപനങ്ങളിൽ
റെയ്ഡ്
പിടിച്ചെടുത്തത്
5,100
കോടിയുടെ
ആഭരണം
കേന്ദ്ര
സര്‍ക്കാരിന്റെ
പിടിപ്പുകേടാണ്
ബാങ്ക്
തട്ടിപ്പുകള്‍
വര്‍ദ്ധിക്കുന്നതിന്
കാരണമെന്നാണ്
ആരോപണം.
തട്ടിപ്പ്
നടത്തി
രാജ്യത്തിന്
പുറത്തുകടന്നാല്‍
സുരക്ഷിതരാണെന്ന
വിശ്വാസം
ഇവര്‍ക്ക്
തുണയാകുന്നു.
സര്‍ക്കാരിലെ
ഉന്നതരുമായുള്ള
അടുത്തബന്ധവും
തട്ടിപ്പിന്
വഴിയൊരുക്കുന്നുണ്ട്.
എന്തായാലും,
നീരവ്
മോദിയുടെ
പതിനൊന്നായിരം
കോടി
രൂപയും
ബാങ്കുകള്‍
എങ്ങിനെ
ഈടാക്കും
എന്ന
ആശങ്കയിലാണ്
ഇപ്പോള്‍
ഇടപാടുകാര്‍.