കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
നിര്‍ഭയ കേസ്; ആരാച്ചാര്‍ പവന് ജല്ലാദ് തീഹാര്‍ ജയിലിലെത്തി
നിര്‍ഭയ കേസ്; ആരാച്ചാര്‍ പവന് ജല്ലാദ് തീഹാര്‍ ജയിലിലെത്തി
ദില്ലി: 2012ലെ നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനുള്ള ആരാച്ചാര്‍ തീഹാര്‍ ജയിലിലെത്തി. മീററ്റില്‍ നിന്നുള്ള ആരാച്ചാര്‍ പവന് ജല്ലാദാണ് ജയിലിലെത്തിയത്. ഫെബ്രുവരി ഒന്നാം തിയതി പ്രതികളെ തൂക്കിക്കൊല്ലാനാണ് കോടതി ഉത്തരവ്. ഇതിന് മുന്നോടിയായി പ്രതികളുടെ ഡമ്മി വെള്ളിയാഴ്ച തൂക്കിലേറ്റും.
ട്രംപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീ ഡിഎന്‍എ വേണമെന്ന ആവശ്യവുമായി രംഗത്ത്
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ തയ്യാറാണെന്നും ഇക്കാര്യത്തില്‍ യാതൊരു മനസ്താപവും ഇല്ലെന്നും പവന് നേരത്തെ അറിയിച്ചിരുന്നു. പ്രതികളെ തൂക്കിലേറ്റുന്നതോടെ നിര്‍ഭയയുടെ മാതാപിതാക്കള്‍ക്കും രാജ്യമെമ്പാടുമുള്ള ആളുകള്‍ക്കും ആശ്വാസം ലഭിക്കും. ഇത്തരത്തിലുള്ള ആളുകളെ തൂക്കിക്കൊല്ലണമെന്നും പവന് കൂട്ടിച്ചേര്‍ത്തു.
നിര്‍ഭയ ബലാത്സംഗക്കേസില്‍ നാല് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് ദില്ലി കോടതി രണ്ടാഴ്ച മുന്‍പാണ് പുതിയ മരണ വാറന്റ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് വിധി. വിനയ്, അക്ഷയ്, പവന്, മുകേഷ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. 2012 ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ രാജ്യ തലസ്ഥാനത്ത് വെച്ച് 22കാരിയായ യുവതി അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാകുന്നത്. പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് യുവതി ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
Comments
English summary
Nirbhaya caseഃ Hangman reaches in Tihar jail