ചരിത്രം ആവർത്തിച്ച് നിർമല സീതാരാമനും റോഷ്നി നാടാർ മൽഹോത്രയും: വീണ്ടും ഫോർബ്സിന്റെ പട്ടികയിൽ ഇടംനേടി
ദില്ലി: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും എച്ച്സിഎൽ കോർപ്പറേഷൻ സിഇഒയും എക്സിക്യൂൂട്ടീവ് ഡയറക്ടർ റോഷ്നി നാടാർ മൽഹോത്ര, ബയോകോൺ സ്ഥാപകൻ കിരൺ മജുദാർ- ഷായും. കഴിഞ്ഞ വർഷം ഫോർബ്സ് പുറത്തിറക്കിയ ശക്തരും സ്വാധീനം ചെലുത്തന്നവരുമായ കഴിഞ്ഞ വർഷത്തെ പട്ടികയിലും മൂന്നുപേരും ഉൾപ്പെട്ടിരുന്നു.
ഭര്‍തൃമതിയായ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനൊപ്പം ഒളിച്ചോടി; എന്തു ചെയ്യുമെന്നറിയാത നേതാക്കളും അണികളും
ഫോർബ്സ് 2020 പട്ടികയിൽ ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ ഒന്നാം സ്ഥാനത്തും യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റിൻ ലഗാർഡും യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും മൂന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. 2006 മുതൽ എല്ലാ വർഷവും ആഞ്ജല മെർക്കലാണ് ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്. 2010 ൽ യുഎസ് പ്രഥമ വനിത മിഷേൽ ഒബാമയാണ് സ്വാധീനമുള്ളവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
സീതാരാമൻ 41-ാം സ്ഥാനത്താണ്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏഴ് സ്ഥാനങ്ങൾ മുന്നിലാണ് അവർ, നാദർ മൽഹോത്ര 55ാം സ്ഥാനത്താണുള്ളത്. മസുംദാർ-ഷായും റാങ്കിംഗിൽ പിന്നിലായിട്ടുണ്ട്. അവർ ഇപ്പോൾ 68ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണുണ്ടായത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ദിരാഗാന്ധിയും ധനകാര്യ വകുപ്പുകൾ വഹിച്ചിരുന്നുവെങ്കിലും ഇന്ത്യയിൽ മുഴുവൻ സമയവും ധനകാര്യ വകുപ്പ് കൈവശമുള്ള ആദ്യത്തെ വനിതയാണ് സീതാരാമൻ.
Recommended Video
എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാറുടെ മകളാണ് നാടാർ മൽഹോത്ര. 2020ലാണ് എച്ച്സിഎൽ ടെക്നോളജീസ് നാടാർ മൽഹോത്ര. എച്ച്സിഎല്ലിനെ ബില്യൺ $ 8.9 ഐടി കമ്പനിയാക്കി മാറ്റുന്നതിൽ പ്രധാന എല്ലാ തന്ത്രപരമായ തീരുമാനങ്ങൾക്കും ഇവരാണ് ഉത്തരവാദി. ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റുചെയ്ത ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണിന്റെ സ്ഥാപകനാണ് മജുംദാർ-ഷാ.