'അപകടകരമായ മാനസികാവസ്ഥ'; രൂപയുടെ ചിഹ്നം മാറ്റിയതില്‍ നിര്‍മല സീതാരാമന്
ന്യൂഡല്‍ഹി: തമിഴ്നാട് ബജറ്റിന്റെ ലോഗോയില്‍ നിന്ന് രൂപയുടെ ഔദ്യോഗിക ചിഹ്നം മാറ്റിയ തമിഴ്നാട് സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. വിഘടനവാദ വികാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇത് എന്നും അപകടകരമായ മാനസികാവസ്ഥയെ ആണ് ഇത് പ്രതിഫലിപ്പിക്കുന്നത് എന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഭാഷാപരവും പ്രാദേശികവുമായ വര്‍ഗീയതയുടെ അനുകരിക്കാന്‍ പാടില്ലാത്ത ഉദാഹരണമാണിത് എന്നും അവര്‍ പറഞ്ഞു.
'നാളെ അവതരിപ്പിക്കുന്ന തമിഴ്നാട് ബജറ്റ് 2025-26 രേഖകളില്‍ നിന്ന് ഡിഎംകെ സര്‍ക്കാര്‍ രൂപയുടെ ഔദ്യോഗിക ചിഹ്നം നീക്കം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഡിഎംകെയ്ക്ക് പ്രസ്തുത ചിഹ്നത്തില്‍ പ്രശ്നമുണ്ടെങ്കില്‍, 2010 ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനു കീഴില്‍ ഡിഎംകെ കേന്ദ്രത്തില്‍ ഭരണ സഖ്യത്തിന്റെ ഭാഗമായിരുന്ന സമയത്ത്, അത് ഔദ്യോഗികമായി അംഗീകരിച്ചപ്പോള്‍ എന്തുകൊണ്ട് അവര്‍ പ്രതിഷേധിച്ചില്ല?', നിര്‍മല ചോദിച്ചു.

മുന്‍ ഡിഎംകെ എംഎല്‍എ എന്‍ ധര്‍മ്മലിംഗത്തിന്റെ മകന് ടിഡി ഉദയ കുമാറാണ് ഈ ചിഹ്നം രൂപകല്പന ചെയ്തത് എന്നതാണ് വിരോധാഭാസമെന്നും മന്ത്രി എക്സില്‍ കുറിച്ചു. ഇപ്പോള്‍ അത് നീക്കം ചെയ്യുന്നതിലൂടെ ഡിഎംകെ ഒരു ദേശീയ ചിഹ്നത്തെ നിരസിക്കുക മാത്രമല്ല ഒരു തമിഴ് യുവാവിന്റെ സൃഷ്ടിപരമായ സംഭാവനയെ പൂര്‍ണ്ണമായും അവഗണിക്കുകയുമാണ് എന്നും അവര്‍ കുറപ്പെടുത്തി.
മാത്രമല്ല, 'രൂപായി' എന്ന തമിഴ് പദത്തിന് സംസ്കൃത പദമായ 'രൂപ്യ'യില്‍ ആഴത്തിലുള്ള വേരുകള്‍ ഉണ്ട്. നൂറ്റാണ്ടുകളായി തമിഴ് വ്യാപാരത്തിലും സാഹിത്യത്തിലും ഈ പദം പ്രതിധ്വനിക്കുന്നു. ഇന്നും തമിഴ്നാട്ടിലും ശ്രീലങ്കയിലും 'രൂപായി' കറന്‍സി നാമമായി തുടരുന്നു എന്നും മന്ത്രി ചൂണ്ടിക്കാട്ടി. വാസ്തവത്തില്‍, ഇന്തോനേഷ്യ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, സീഷെല്‍സ്, ശ്രീലങ്ക എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഔദ്യോഗികമായി രൂപ അവരുടെ കറന്‍സി നാമമായി ഉപയോഗിക്കുന്നു.
രൂപ ചിഹ്നം അന്താരാഷ്ട്രതലത്തില്‍ നന്നായി അംഗീകരിക്കപ്പെട്ടിട്ടുള്ളതും ആഗോള സാമ്പത്തിക ഇടപാടുകളില്‍ ഇന്ത്യയുടെ ദൃശ്യമായ ഒരു ഐഡന്റിറ്റിയായി വര്‍ത്തിക്കുന്നതുമാണ് എന്നും നിര്‍മല സീതാരാമന് പറഞ്ഞു. യുപിഐ ഉപയോഗിച്ച് അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ക്കായി ഇന്ത്യ ശ്രമിക്കുമ്പോള്‍ നമ്മുടെ സ്വന്തം ദേശീയ കറന്‍സി ചിഹ്നത്തെ നമ്മള് യഥാര്‍ത്ഥത്തില്‍ ദുര്‍ബലപ്പെടുത്തുകയാണോ എന്നും അവര്‍ ചോദിച്ചു.
നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും ഉയര്‍ത്തിപ്പിടിക്കുമെന്ന് എല്ലാ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും അധികാരികളും ഭരണഘടനയ്ക്ക് കീഴില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. സംസ്ഥാന ബജറ്റ് രേഖകളില്‍ നിന്ന് രൂപയുടെ ചിഹ്നം പോലുള്ള ദേശീയ ചിഹ്നം നീക്കം ചെയ്യുന്നത് ആ സത്യപ്രതിജ്ഞയ്ക്ക് വിരുദ്ധമാണ്. ഇത് ദേശീയ ഐക്യത്തോടുള്ള പ്രതിബദ്ധതയെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
നാളെയാണ് തമിഴ്നാട് സര്‍ക്കാര്‍ 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി പുറത്തിറക്കിയ പോസ്റ്ററില്‍ നിന്നാണ് രൂപയുടെ ചിഹ്നം ഒഴിവാക്കിയത്. പകരം രൂ എന്ന തമിഴ് അക്ഷരമാലയിലെ അക്ഷരമാണ് ഉപയോഗിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന് (എന്‍ഇപി) കീഴിലുള്ള ത്രിഭാഷാ ഫോര്‍മുലയോടുള്ള ഡിഎംകെ സര്‍ക്കാരിന്റെ വിയോജിപ്പിന് പിന്നാലെയാണ് പുതിയ നടപടി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications