നിതാരി കൂട്ടക്കൊല; സുരീന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
അലഹബാദ്: കുപ്രസിദ്ധമായ നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദര്‍ കോലിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി. പീപ്പിള്‍സ് യൂണിയന് ഫോര്‍ ഡെമോക്രാറ്റിക് റൈറ്റ്സ് എന്ന സംഘടനയാണ് സുരീന്ദര്‍ കോലിക്കുവേണ്ടി കോടതിയെ സമീപിച്ചത്. നേരത്തെ രണ്ടുതവണ ഇതേ ആവശ്യം ഉന്നയിച്ച് സുരീന്ദര്‍ കോലി കോടതിയെ സമീപിച്ചെങ്കിലും തള്ളുകയായിരുന്നു.
വധശിക്ഷ വിധിക്കപ്പെട്ട് രാഷ്ട്രപതിയുടെ ദയാഹര്‍ജിയില്‍ തീരുമാനമാകാന്‍ കാലതാമസമെടുക്കന്ന കേസുകളില്‍ പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കാമെന്ന് സുപ്രീംകോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധി ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷയില്‍ ഇളവു നല്‍കിയത്. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസമെടുത്തത് ഭരണഘടനാ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.കെ.എസ് ബാഗേല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.

നേരത്തെ മീററ്റ് ജയിലില്‍ വെച്ച് സുരീന്ദര്‍ കോലിയുടെ വധശിക്ഷ നടപ്പാക്കാന്‍ ഭരണകൂടം ഒരുങ്ങിയിരുന്നെങ്കിലും ദിവസങ്ങള്‍ക്കു മുന്‍പ് കോടതിയെ സമീപിച്ചതിനാല്‍ ശിക്ഷ നീട്ടിവെക്കുകയായിരുന്നു. രണ്ടുതവണ ശിക്ഷ നീട്ടിവെച്ചശേഷമാണ് സുരീന്ദര്‍ കോലി ഒടുവില്‍ കൊലക്കയറില്‍ നിന്നും ജീവനോടെ തിരിച്ചിറങ്ങുന്നത്.
2005-06 കാലയളവില്‍ നിതാരിയില്‍ വ്യവസായിയായ മൊനീന്ദര്‍ സിങ്ങിനുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുവരികയും ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തകയുമായിരുന്നു. പത്തൊന്‍പതോളം കുട്ടികളെ ഇത്തരത്തില്‍ കൊലചെയ്തതായാണ് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് 2009ലാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. എന്നാല്‍ അപ്പീല്‍ നല്‍കലും ദയാഹര്ജിയുമൊക്കെയായി ശിക്ഷ നീട്ടിവയ്ക്കുകയായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications