കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു-ടേണടിക്കാനൊരുങ്ങി നിതീഷ് കുമാര്‍

  • By Desk
Google Oneindia Malayalam News

ബിഹാറിന് പ്രത്യേ സംസ്ഥാന പദവി നല്‍കാത്തതിനെ ചൊല്ലി ജനതദള്‍-യു നേതാവ് നിതീഷ് കുമാറിനും ബിജെപിയ്ക്കുമിടയില്‍ ഉണ്ടായ അസ്വാരസ്യങ്ങള്‍ പുതിയ തലത്തിലേയ്ക്ക്.ബിഹാറിനും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കുമുള്ള വ്യതിരിക്തമായ ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് ധനകാര്യ കമീഷന് എഴുതിയ കത്തില്‍ ആവശ്യപ്പെടുന്നു. കേന്ദ്രവുമായി ഉടക്കുന്നതിന്റെ സൂചനായായാണ് ഇതിനെ വിലയിരുത്തപെടുന്നത്. രാഷ്ട്രീയ ജനതദളുമായും കോണ്‍ഗ്രസുമായുമുള്ള ബന്ധം വിച്ഛേദിച്ചാണ് നിതീഷ് കുമാര്‍ എന്‍ഡിഎയില്‍ ചേര്‍ന്നത്.

എന്നാല്‍ ഇപ്പോള്‍ ഒരു യു ടേണ്‍ എടുക്കാനുള്ള ശ്രമത്തിലാണ് നിതീഷ് എന്ന പ്രചരണം ജനതദള്‍യു വില്‍ തന്നെയുണ്ട്.നോട്ട് നിരോധനത്തെ അന്ന് ന്യായീകരിച്ച നിതീഷ് കുമാര്‍ ഇന്ന് തള്ളി പറയുന്നു എന്നതും ശ്രദ്ധേയമാണ്.എന്നാല്‍ ബി.ജെ.പിയുമായി ഉടൻ ബന്ധം വിച്ഛേദിക്കിെല്ലന്ന് വ്യക്തമാക്കിയ ജനതാദൾ (യു) നേതാവ് ബന്ധം സുഖകരമെല്ലന്ന് സമ്മതിക്കുന്നു.

nitish

''ജനതാദൾ-യുവുമായി സഖ്യമുണ്ടാക്കിയിട്ട് ബി.ജെ.പിക്ക് എന്തു കിട്ടിയെന്ന് എല്ലാവർക്കുമറിയുന്നതാണ്. എന്നാൽ, തിരിച്ച് തങ്ങൾെക്കന്ത് കിട്ടി" നിതീഷ് ചോദിക്കുന്നു.ബിഹാർ തെരഞ്ഞെടുപ്പിൽ തോറ്റ ബി.ജെ.പി ഇന്ന് ഉപമുഖ്യമന്ത്രിപദമടക്കം പ്രധാന വകുപ്പുകളില്‍ ഇരിക്കുന്നു.എന്നാല്‍ തിരിച്ച് ഒന്നും കിട്ടിയില്ല. മാത്രമല്ല സുപ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ സഖ്യകക്ഷികളെ ഉള്‍പ്പെടുത്തുന്നില്ലെന്ന വിമര്‍ശനവും ബിജെപിയ്‌ക്കെതിരെ ശക്തമാണ്.

English summary
bjp in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X