മൂന്നാം മുന്നണിയിലേക്ക് ജെഡിയുവും? നിതീഷ് കുമാറിനെ കണ്ട് പ്രശാന്ത് കിഷോര്‍, അമ്പരന്ന് ബിജെപി
പാട്ന: ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു (ജനതാദള്‍ യുണൈറ്റഡ്) നേതാവുമായ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പിഎസി) സ്ഥാപകനുമായ പ്രശാന്ത് കിഷോര്‍. ജെ ഡി യുവില്‍ നിന്ന് പുറത്താക്കപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രശാന്ത്, നിതീഷുമായി കൂടിക്കാഴ്ച നടത്തിയത്. 2020 ല്‍ പാര്‍ട്ടി വിരുദ്ധ നടപടിയെ തുടര്‍ന്നാണ് പ്രശാന്ത് കിഷോറിനെ ജെ ഡി യുവില്‍ നിന്ന് പുറത്താക്കിയത്. വെള്ളിയാഴ്ച രാത്രി തലസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ പ്രശാന്ത് കിഷോര്‍ രണ്ട് മണിക്കൂറോളം നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നും സൗഹൃദ സംഭാഷണമാണ് നടന്നതെന്നും ഇരുവരും പ്രതികരിച്ചു. കഴിഞ്ഞ മാസം നിതീഷ് കുമാറിന് കൊവിഡ് ബാധിച്ചതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഞാന്‍ അദ്ദേഹത്തെ കണ്ടു. കൊവിഡ് ബാധിച്ച് കിടക്കുമ്പോള്‍, എന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിതീഷ് ജി എന്നെ വിളിച്ചിരുന്നു. കൊവിഡ് സമയത്ത്, ഞങ്ങള്‍ ഡല്‍ഹിയില്‍ യോഗം ചര്‍ച്ച ചെയ്തിരുന്നു, പ്രശാന്ത് കിഷോര്‍ പറഞ്ഞു. യോഗത്തില്‍ നിന്ന് രാഷ്ട്രീയ അര്‍ത്ഥം വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ശനിയാഴ്ച ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ നിതീഷ് കുമാര്‍ പറഞ്ഞു.

''എനിക്ക് പ്രശാന്ത് കിഷോറുമായി ഒരു പഴയ ബന്ധമുണ്ട്, കൂടിക്കാഴ്ചയ്ക്ക് കൂടുതല്‍ വ്യാഖ്യാനം നല്കി വായിക്കേണ്ടതില്ല,'' അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇരു നേതാക്കളും മാത്രം പങ്കെടുത്ത യോഗം അടച്ചിട്ട മുറിയിലാണ് നടന്നതെന്ന് ജെ ഡി യു നേതാക്കള്‍ പറഞ്ഞു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്ത് കിഷോറും നിതീഷ് കുമാറും തമ്മിലുള്ള ചര്‍ച്ചകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധവും അതില്‍ അദ്ദേഹത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുന്ന സമയത്താണ് ഇത് നടന്നത് എന്നതും ശ്രദ്ധേയമാണ്.

ഇരുവരും മൂന്നാം മുന്നണിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ജെ ഡി യു ഭാരവാഹിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോണ്‍ഗ്രസിനെയും ബി ജെ പിയെയും നേരിടാന്‍ ഒരു മുന്നണിയെ കുറിച്ച് പ്രശാന്ത് കിഷോര്‍ ജി സംസാരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ശേഷിക്കെ, 'ബി ജെ പിയും ജെ ഡി യുവും തമ്മില്‍ അത്ര രസത്തിലല്ലാത്തതിനാല്‍ ജെ ഡി യുവിന്റെ തന്ത്രങ്ങളില്‍ സ്വാധീനം ചെലുത്താന്‍ പ്രശാന്ത് കിഷോറിന് കഴിയുമെന്ന് മറ്റൊരു നേതാവും പറഞ്ഞു.

ബി ജെ പിക്ക് ഒരു സന്ദേശം നല്‍കാനാണ് നിതീഷ് കുമാര്‍ ഈ കൂടിക്കാഴ്ച ഉപയോഗിച്ചതെന്ന് ജെഡിയു നേതാക്കള്‍ പറയുന്നു.പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ വിജയത്തിന് ശേഷം പ്രാദേശിക കക്ഷികളെ ഉള്‍പ്പെടുത്തി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തന്ത്രം മെനയുന്നത് പ്രശാന്ത് കിഷോറാണ്. 2015 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനൊപ്പം തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രവര്‍ത്തിച്ച പ്രശാന്ത് കിഷോര്‍ അധികാരം നിലനിര്‍ത്താന്‍ മഹാസഖ്യത്തെ സഹായിച്ചിരുന്നു. പിന്നീട് നിതീഷ് ബി ജെ പിയ്ക്കൊപ്പം സഖ്യം ചേരുകയായിരുന്നു.

ഇക്കഴിഞ്ഞ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബി ജെ പി സംസ്ഥാനത്ത് വലിയ നേട്ടമുണ്ടായിരുന്നു. എന്‍ ഡി എയില്‍ വലിയ കക്ഷിയായത് ബി ജെ പിയായിരുന്നു. ഇതിന് ശേഷം ജെ ഡി യുവിനെ ഒതുക്കാന്‍ ബി ജെ പിയുടെ ഭാഗത്ത് നിന്ന് ശ്രമവുമുണ്ടായിരുന്നു. ഇതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications