കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമത്തില്‍ എതിര്‍പ്പ്; ജെഡിയുവില്‍ നിന്ന് രാജി സന്നദ്ധത അറിയിച്ച് പ്രശാന്ത് കിഷോര്‍

Google Oneindia Malayalam News

പട്ന: ജെഡിയുവില്‍ നിന്ന് രാജി സന്നദ്ധത അറിയിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും പാര്‍ട്ടി ഉപാധ്യക്ഷനുമായ പ്രശാന്ത് കിഷോര്‍. ജെഡിയു ദേശീയ അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രശാന്ത് കിഷോറ്‍ രാജി സന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി നിയമത്തില്‍ ജെഡിയു നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്നതിനിടെ ഇന്നലെ വൈകിട്ടോടെയായിരുന്നു പ്രശാന്ത് കിഷോറ്‍ നീതീഷ് കുമാറുമായി കൂടിക്കാഴ്ച്ച നടത്തിയത്.

ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ; പ്രതിഷേധത്തിലെ പങ്കാളിത്തം പൗരന്റെ ബാധ്യതഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ; പ്രതിഷേധത്തിലെ പങ്കാളിത്തം പൗരന്റെ ബാധ്യത

പരൗത്വ ഭേദഗതി നിയമത്തില്‍ താനെടുത്തുന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രശാന്ത് നിതീഷ് കുമാറിനെ അറിയിച്ചു. എന്നാല്‍ പ്രശാന്തിന്‍റെ രാജി സന്നദ്ധത നീതിഷ് കുമാര്‍ നിരസിച്ചതായാണ് സൂചന. പൗരത്വ ഭേദഗതിക്കെതിരായ നിലാപാട് സ്വീകരിച്ച പ്രശാന്ത് കിഷോറിന് ആവശ്യമെങ്കില്‍ പാര്‍ട്ടി വിട്ടുപോകാമെന്ന് മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 prashantkishor

പ്രശാന്ത് കിഷോര്‍-നിതീഷ് കുമാര്‍ കൂടിക്കാഴ്ച്ചയ്ക്ക് തൊട്ടുമുമ്പായിരുന്നു സഞ്ജയ് സിംഗിന്‍റെ പ്രസ്താവന. ലോക്സഭയിലും രാജ്യസഭയില്‍ പൗരത്വ ബില്ലിനെ ജെഡിയു അനുകൂലിച്ചപ്പോള്‍ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പ്രശാന്ത് കിഷോര്‍ നടത്തിയത്.

ചൊവ്വാഴ്ച്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം: ഹര്‍ത്താല്‍ നടത്തിയാല്‍ നടപടിയെന്ന് വ്യക്തമാക്കി പോലീസ്ചൊവ്വാഴ്ച്ചത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം: ഹര്‍ത്താല്‍ നടത്തിയാല്‍ നടപടിയെന്ന് വ്യക്തമാക്കി പോലീസ്

മതേതര മൂല്യങ്ങളും ഗാന്ധിയന്‍ രീതിയുമുള്ള ഒരുപാര്‍ട്ടി ഒരിക്കലും പൗരത്വ ബില്ലിനെ പിന്തുണയ്ക്കാന്‍ പാടില്ലെന്നായിരുന്നു പ്രശാന്ത് കിഷോര്‍ പറഞ്ഞത്. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നിയമത്തിനെതിരെ പോരാട്ടം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

English summary
Nitish Kumar, Prashant Kishor meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X