അതൃപ്തി അണപൊട്ടി, നിതീഷ് ഇനി രണ്ടും കൽപിച്ച്...മൂന്നാമത്തെ പരിപാടിയും ഒഴിവാക്കുന്നു
പാട്ന :ബി.ജെ.പിയോടുള്ള നീരസം വീണ്ടും പ്രകടിപ്പിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പാർട്ടി നേതാക്കളിൽ നിന്ന് ക്ഷണം വന്ന പല പരിപാടികളും നിതീഷ് ഒഴിവാക്കിയിരുന്നു. ഇപ്പോൾ നിയുക്ത രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിതീഷ് പങ്കെടുക്കില്ലെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ജൂലൈ 17 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു. വെള്ളിയാഴ്ച, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിച്ച അത്താഴവിരുന്ന് നിതീഷ് ഒഴിവാക്കിയിരുന്നു. ബീഹാർ നിയമസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി സംസാരിച്ചു. ഇതിലും തർക്കങ്ങൾ ഉണ്ടായി.

സ്പീക്കർ വിജയ് കുമാർ സിൻഹയാണ് ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചത്, സ്പീക്കറായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുമായി അദ്ദേഹം പല തവണ തർക്കമുണ്ടായിരുന്നു. ഇദ്യമായാണ് ഒരു പ്രധാനമന്ത്രി ബിഹാർ നിയമസഭയെ അഭിസംബോധന ചെയ്യുന്നത്. സമാപന ചടങ്ങിൽ, സംസ്ഥാനത്തിന്റെ അഞ്ച് തവണ മുഖ്യമന്ത്രിയായ നിതീഷിനെക്കുറിച്ച് സിൻഹ പരാമർശിച്ചില്ല. പ്രസിദ്ധീകരിച്ച സുവനീറിൽ നിന്ന് ഫോട്ട മാറ്റുകയും ചെയ്തിരുന്നു. സ്പീക്കറെ പുറത്താക്കുക, സംസ്ഥാന ബിജെപി നേതാക്കൾ സർക്കാരിനെതിരെ പരസ്യമായി വിമർശിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നിതീഷിനെ മുഖ്യമന്ത്രിയായി നിലനിർത്താൻ അമിത് ഷാ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന ബി.ജെ.പിയും നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇപ്പോൾ ഇരു പാർട്ടികളും തർക്കം തുടരുകയാണ്.

കഴിഞ്ഞ മാസമാണ് അഗ്നിപഥ് പദ്ധതിയെ കുറിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ ജെഡിയുവിനെ കുറിച്ച് മോശമായ പരാമർശം നടത്തിയത്. സായുധ സേനയിലെ ഷോർട്ട് സർവീസ് റിക്രൂട്ട്‌മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ നിതീഷ് കുമാർ സർക്കാർ കൈകാര്യം ചെയ്തതിൽ അതൃപ്തിയുണ്ടെന്ന് ബിജെപി വ്യക്തമാക്കി.
Recommended Video

കഴിഞ്ഞ മാസമാണ് അഗ്നിപഥ് പദ്ധതിയെ കുറിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ ജെഡിയുവിനെ കുറിച്ച് മോശമായ പരാമർശം നടത്തിയത്. സായുധ സേനയിലെ ഷോർട്ട് സർവീസ് റിക്രൂട്ട്‌മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ നിതീഷ് കുമാർ സർക്കാർ കൈകാര്യം ചെയ്തതിൽ അതൃപ്തിയുണ്ടെന്ന് ബിജെപി വ്യക്തമാക്കി.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications