രാജ്യസഭ: മന്മോഹന് സിംഗിനെതിരെ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല? വിവരം ലഭിച്ചില്ലെന്ന് സംസ്ഥാന നേതാവ്
ജെയ്പൂര്‍: രാജസ്ഥാനില്‍ നിന്നാണ് ഇത്തവണ മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്മോഹന് സിംഗ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ചൊവ്വാഴ്ച അദ്ദേഹം രാജസ്ഥാനിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. ഇവിടെ നിന്നുള്ള രാജ്യസഭ എംപിയായ മദന്‍ ലാല്‍ സൈനിയുടെ മരണത്തോടെയാണ് രാജ്യസഭയിലേക്ക് ഒഴിവ് വന്നത്.ബിജെപി ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ദേശീയ നേതൃത്വം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഗുലാഭ് ചന്ദ് കതാരിയ പറഞ്ഞു. എംഎല്‍എമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കേന്ദ്രനേതൃത്വത്തെ തിരുമാനങ്ങള്‍ അറിയിടച്ചിട്ടുണ്ട്. തങ്ങളുടെ മുഴുവന്‍ എംഎല്‍എമാരോടും രാജസ്ഥാനില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കതാരിയ പറഞ്ഞു.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണം ആയത് കൊണ്ട് തന്നെ മന്മോഹന് സിംഗിനെ കോണ്‍ഗ്രസിന് എളുപ്പം വിജയിപ്പിക്കാന്‍ സാധിച്ചേക്കും. 100 എംഎൽഎമാർ, 12 സ്വതന്ത്രർ, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിലെ ആറ് എംഎൽഎമാർ എന്നിവരുടെ പിന്തുണ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മൻമോഹൻ സിംഗിന് ഉണ്ട്.ബിജെപിക്ക് രാജസ്ഥാൻ നിയമസഭയിൽ 73 എംഎൽഎമാരാണുള്ളത്.
രാജ്യസഭയില്‍ ഒഴിവ് വന്ന രണ്ട് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്ത് 26 നാണ് നടക്കുക. സമാജ് വാദി പാര്‍ട്ടി എംപിയായിരുന്ന നീരജ് ശേഖര്‍ സ്ഥാനം രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള മറ്റൊരു രാജ്യസഭാ സീറ്റിലേക്ക് ഒഴിവ് വന്നത്. നീരജിനെ തന്നെയായിരിക്കും ബിജെപി ഇവിടെ നിന്ന് മത്സരിപ്പിക്കുക.
ജൂണ്‍ 14 നാണ് മന്മോഹന് സിംഗിന്റെ രാജ്യസഭ കാലാവധി അവസാനിച്ചത്.1991 മുതൽ അസമിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് മൻമോഹൻ സിംഗ്. എന്നാല്‍ ഇത്തവണയും മന്മോഹനെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് അസം നിയമസഭയില്‍ ഇല്ല.
കേരളത്തിന്
ഒരു
കൈ
സഹായം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.