റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റമില്ല; ജിഡിപിയിൽ 9.5 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും ആർബിഐ
ദില്ലി; പണപ്പെരുപ്പം ഉയർന്നതോതിൽ തുടരുന്നതിനാൽ റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും മാറ്റമില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വെള്ളിയാഴ്ച അറിയിച്ചു.ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തന്നെ തുടരും.റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ വളർച്ച നിരക്കിൽ 9.5 ശതമാനം കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആർബിഐയുടെ പണവായ്പ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ അഷിമ ഗോയല്‍ ഉള്‍പ്പെടുന്ന പുതുതായി രൂപവത്കരിച്ച ധനനയ സമിതിയുടെ ആദ്യ യോഗമാണിത്.
കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ആർബിഐ ഗവർണർ പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ ഇടക്കാല ലക്ഷ്യമായ 2-6 ശതമാനം പണപ്പെരുപ്പമെത്തിക്കുകയെന്നത് വലയ വെല്ലുവിളിയാണ്. ഓഗസ്റ്റില്‍ 6.69ശതമാനമായിരുന്നു പണപ്പെരുപ്പം.
പകർച്ചവ്യാധി മൂലം ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പുനസ്ഥാപിച്ചു. 2020-21 ൽ ഭക്ഷ്യധാന്യ ഉൽപാദനം മറ്റൊരു റെക്കോർഡ് മറികടക്കുമെന്ന് ആദ്യകാല കണക്കുകൾ സൂചിപ്പിക്കുന്നത്.കുടിയേറ്റ തൊഴിലാളികൾ നഗരപ്രദേശങ്ങളിൽ ജോലിയിലേക്ക് മടങ്ങുകയാണ്, ഫാക്ടറികളും നിർമ്മാണ പ്രവർത്തനങ്ങളും ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഓൺലൈൻ വാണിജ്യം കുതിച്ചുയരുന്നു, ആളുകൾ ഓഫീസുകളിലേക്ക് മടങ്ങുന്നുകയാണെന്നും അദ്ദേഹം പറഞ്ഞു.സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ ഉണ്ടായ വീണ്ടെടുക്കൽ രണ്ടാം പകുതിയിൽ കൂടുതൽ ശക്തമാകും.അവസാന പാദത്തോടെ തിരിച്ച് വരവുണ്ടാകുമെന്നും ദാസ് വ്യക്തമാക്കി.
Recommended Video