മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായം ആയില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബീരേൻ സിംഗ് രാജിവെച്ച് ദിവസങ്ങൾക്കുള്ളിലാണ് തീരുമാനം. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എൻഡിഎയ്ക്കുള്ളിൽ സമവായത്തിലെത്താൻ സാധിച്ചില്ല. ഇതോടെയാണ് നടപടി.
' ഇന്ത്യയുടെ രാഷ്ട്രപതിയായ എനിക്ക് മണിപ്പൂർ ഗവർണറിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്റേയും മറ്റ് റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാന സർക്കാരിന് ഇനി പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്', വിജ്ഞാപനത്തിൽ രാഷ്ട്രപതി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മുഖ്യമന്ത്രിയായിരുന്നു ബീരേൻ സിംഗ് രാജിവെച്ചത്. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബീരേൻ സിംഗിനെതിരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയർന്നത്. ബി ജെ പിക്കുള്ളിലും മുഖ്യമന്ത്രിക്കെതിരെ അതൃപ്തി ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ദേശീയ നേതൃത്വവുമായി ബീരേൻ സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം.

ഉടൻ തന്നെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ ബീരേൻ സിംഗിന് പകരമായി ഒരു പൊതുസ്ഥാനാർത്ഥിയെ കണ്ടെത്താൻ എൻ ഡി എയ്ക്കുള്ളിൽ സമവായം ഉണ്ടായില്ല. ബിരേന്‍ സിംഗ് ഒഴികെ ഏതു നേതാവിനെയും അംഗീകരിക്കുമെന്ന് എൻ ഡി എ സഖ്യകക്ഷിയായ എൻ പി പി വ്യക്തമാക്കിയിരുന്നു. ബീരേൻ സിംഗിന് പകരം സ്പീക്കർ ടി എസ് സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. എന്നാൽ ബീരേൻ പക്ഷം ഇതിനെതിരെ രംഗത്തെത്തി. ഇതാണ് പ്രതിസന്ധി തീർത്തത്.
തുടർന്ന് കഴിഞ്ഞ ദിവസം ബി ജെ പി നേതാവ് സംബിത പത്ര എം എൽ എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ചയിലും തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ഇതോടെ സംബിത് പാത്രയും ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവർണർ അജയ്കുമാർ ഭല്ലയെ കണ്ട് സാഹചര്യങ്ങൾ വിശദീകരിച്ചു. പിന്നാലെയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. മണിപ്പൂരിൽ രാഷ്ട്രുപതി ഭരണം ഏർപ്പെടുത്തുന്നതിൽ മെയ്തെയ് വിഭാഗം കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചത്. അതേസമയം രാഷ്ട്രപതി ഭരണത്തിനോട് അനുകൂല നിലപാടാണ് കുക്കി വിഭാഗം സ്വീകരിച്ചത്. മണിപ്പൂർ കലാപത്തിൽ ഇരു വിഭാഗങ്ങളിലുമായി ഏകദേശം 250 ഓളം പേരാണ് കൊല്ലപ്പെട്ടത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications