സഹകരണബാങ്കുകളോടുള്ള വിവേചനം തെറ്റ് : സുപ്രീംകോടതി, കേന്ദ്രത്തിന് വിമര്‍ശനം
നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് കോടതി. ബുധനാഴ്ച വിശദീകരണം നല്‍കണം.
ദില്ലി : നോട്ട് നിരോധനത്തിനു പിന്നാലെ സഹകരണ ബാങ്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശരിയല്ലെന്ന് സുപ്രീംകോടതി. സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റാണെന്ന് കോടതി വ്യക്തമാക്കി. നോട്ട് അസാധുവാക്കലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
നിയന്ത്രണത്തിന് പകരം സഹകരണ ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് എന്തടിസ്ഥാനത്തിലെന്ന് കോടതി ചോദിച്ചു.നിക്ഷേപം വ്യവസ്ഥാടിസ്ഥാനത്തില്‍ സ്വീകരിക്കുന്നത് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനോട് നിരവധി ചോദ്യങ്ങള്‍ കോടതി ചോദിച്ചു.ബുധനാഴ്ച കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണം.

നിയന്ത്രണം ആകാം
നോട്ട് നിരോധനത്തിനു പിന്നാലെ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ സഹകരണ ബാങ്കുകളെ അനുവദിക്കാത്തത് വിവേചനം തന്നെയാണെന്ന് കോടതി വ്യക്തമാക്കി. പിഴവുകള്‍ ഉണ്ടെങ്കില്‍ നിയന്ത്രണങ്ങള്‍ ആകാമായിരുന്നുവെന്നും എന്തടിസ്ഥാനത്തിലാണ് നിരോധനമേര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്നും കോടതി.

നോട്ട് നിരോധനത്തിനെതിരെ പരാതി പ്രളയം
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സമര്‍പ്പിച്ച 32 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ബാങ്കിങ് ഇടപാടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി പരിഗണിക്കുകയായിരുന്നു.

ആശങ്ക
സഹകരണ ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ നിക്ഷേപകരാണ് പ്രതിസന്ധിയിലായിരിക്കുന്നതെന്ന് സഹകരണ ബാങ്കുകള്‍ക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ വ്യക്തമാക്കി. കപില്‍ സിബലിനു പുറമെ പി. ചിദംബരവും കോടതിയില്‍ ഹാജരായിരുന്നു. കേരളത്തില്‍ മാത്രം 60 ലക്ഷം നിക്ഷേപകരാണ് ഉള്ളതെന്നും സിബല്‍ കോടതിയെ അറിയിച്ചു.

എന്ത് സാമ്പത്തിക നേട്ടം
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ കോടതി സര്‍ക്കാരിനോട് ചോദിച്ചു. എന്ത് സാമ്പത്തിക നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും കോടതി. നിശ്ചയിച്ച പണമെങ്കിലും നിക്ഷേപകര്‍ക്ക് നല്കാന് കേന്ദ്ര സര്‍ക്കാരിന് കഴിയണമെന്നും കോടതി.

വലിയ മാറ്റത്തിനായി ചെറിയ ബുദ്ധിമുട്ട്
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങളെ കുറിച്ചും നിക്ഷേപകരെ കുറിച്ചും വ്യക്തതയില്ലാത്തിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതിസന്ധികള്‍ ഡിസംബര്‍ 30 ഓടെ അവസാനിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍. വലിയ മാറ്റത്തിനു വേണ്ടിയുള്ള ചെറിയ ബുദ്ധിമുട്ടാണിതെന്നും സര്‍ക്കാര്‍.

പേടിഎം പ്രോത്സാഹിപ്പിക്കണം
രാജ്യത്ത് നോട്ട് ക്ഷാമം ഉണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു. നിക്ഷേപകര്‍ വലിയതോതില്‍ പണം പിന്‍വലിക്കുന്നത് അനുവദിക്കാനാകില്ലെന്നും നിക്ഷേപകര്‍ക്ക് നല്കാന് അത്രയും പണം ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇത് വരുംദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് പരിഹരിക്കുമെന്നും കോടതി. പേടിഎം അടക്കമുള്ളവയ്ക്ക് പ്രോത്സാഹനം വേണമെന്നും സര്‍ക്കാര്‍.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications