'തെളിവില്ല, ചെങ്കോൽ കഥ വാട്സ് ആപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ള വിവരം'; ബിജെപിക്കെതിരെ ജയ്റാം രമേശ്
ദില്ലി: ബ്രിട്ടൺ അധികാര കൈമാറ്റത്തിന്റെ ഭാഗമായി ചെങ്കോൽ കൈമാറിയെന്ന ബി ജെ പി കഥ വ്യാജമാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഈ വിവരങ്ങളെല്ലാം വാട്സ് ആപ് യൂനിവേഴ്സിറ്റിയിൽ നിന്നുള്ളതാണോയെന്നും ജയറാം പരിഹസിച്ചു. തമിഴ്നാട്ടിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമം മാത്രമാണ് ബി ജെ പി ഇതിലൂടെ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ജയറാം രമേശിന്റെ പ്രതികരണം.
'വാട് ആപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള തെറ്റായ വിവരണങ്ങൾ ഉപയോഗിച്ചാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നുവെന്നതിൽ യാതൊരു അതിശയവുമില്ല. വീണ്ടും ബി ജെ പിയും ആർ എസ് എസും ഇവിടെ തുറന്നുകാട്ടപ്പെടുകയാണ്', അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. ചെങ്കോലിനെ കുറിച്ച് അദ്ദേഹം കുറിച്ചത് ഇങ്ങനെ

അന്നത്തെ മദ്രാസ് പ്രവിശ്യയിലെ ഒരു മത സ്ഥാപനം മദ്രാസ് നഗരത്തിൽ നിർമ്മിച്ച ഒരു മഹത്തായ ചെങ്കോൽ 1947 ൽ നെഹ്റുവിന് സമ്മാനിച്ചുവെന്നത് സത്യമാണ്. എന്നാൽ ഈ ചെങ്കോൽ അധികാര കൈമാറ്റത്തിന്റെ പ്രതീകമായിട്ടാണ് ഇന്ത്യക്ക് കൈമാറിയതെന്ന് മൗണ്ട് ബാറ്റണും രാജാജിയും നെഹ്‌റുവും എവിടേയും പറഞ്ഞതായി തെളിവുകൾ ഇല്ല. ഈ അവകാശവാദങ്ങളെല്ലാം വെറും വ്യാജമാണ്. വാട്സ് ആപ് വഴി ചിലർ പടച്ചുവിട്ട വിവരങ്ങൾ മാത്രമാണിത്. രാജാജിയെ കുറിച്ച പഠിച്ച പണ്ഡിതർ ഈ അവകാശവാദത്തിൽ ആശ്ചര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ചെങ്കോൽ പിന്നീട് അലഹബാദ് മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചു. 1947 ഡിസംബർ 14-ന് നെഹ്‌റു അവിടെ പറഞ്ഞത് പൊതുരേഖയാണ്. ഈ ചെങ്കോൽ ഇപ്പോൾ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കൂട്ടാളികളും തമിഴ്നാട്ടിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുകയാണ്. എന്തുകൊണ്ടാണ് പുതിയ പാർലമെന്റ് ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിയെ അനുവദിക്കാത്തത് എന്നതാണ് യഥാർത്ഥത്തിൽ ഇവിടെ ഉയർത്തേണ്ട പ്രധാന ചോദ്യം', അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
കൊളോണിയല്‍ ഭരണത്തില്‍ ഇന്ത്യ മുക്തി നേടിയതിന്‍റെ പ്രതീകമായി കണ്ടിരുന്ന സ്വര്‍ണ 'ചെങ്കോല്‍' പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയത്. നമ്മുടെ സാംസ്കാരിക പാരമ്പര്യങ്ങളെ നമ്മുടെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും മോദിയുടെ ദീർഘവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്നും അമിത് ഷാ പറഞ്ഞിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications