ബിഹാറില്‍ മുസ്ലിം മന്ത്രിയില്ല; ചരിത്രത്തില്‍ ആദ്യം, എന്‍ഡിഎയില്‍ മുസ്ലിം എംഎല്‍എമാരുമില്ല
പട്ന: ബിഹാറില്‍ അധികാരമേറ്റ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഇത്തവണ മുസ്ലിം മന്ത്രിമാരുണ്ടാകില്ല. ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഈ അവസ്ഥ. ഇക്കഴിഞ്ഞ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ പോലും മുസ്ലിം മുന്ത്രിമാരുണ്ടായിരുന്നു. ഭരണകക്ഷിയായ എന്‍ഡിഎയില്‍ ഒരു മുസ്ലിം എംഎല്‍എയുമില്ല.
സഖ്യത്തിലെ നാലില്‍ മൂന്ന് പാര്‍ട്ടികളും മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. ജെഡിയു മാത്രമാണ് മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചത്. അവര്‍ തോല്‍ക്കുകയും ചെയ്തു. ബിഹാറിലെ ജനസംഖ്യയില്‍ 17 ശതമാനത്തോളം മുസ്ലിങ്ങളാണ്. ഈ ജനവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരു മന്ത്രി പോലുമില്ലാത്തത് ശരിയല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. വിശദാംശങ്ങള്‍ ഇങ്ങനെ....

ആദ്യ സമ്മേളനം 23ന്
മൂന്ന് ഘട്ടങ്ങളായിട്ടാണ് ഇത്തവണ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്. നവംബര്‍ 10ന് ഫലം പ്രഖ്യാപിച്ചു. 125 സീറ്റില്‍ എന്‍ഡിഎയും 110 സീറ്റില്‍ മഹാസഖ്യവും ജയിച്ചു. അഞ്ച് സീറ്റില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎം ജയിച്ചു. 17ാം നിയമസഭയുടെ ആദ്യ യോഗം നവംബര്‍ 23ന് ആരംഭിക്കും.

ഭരണകക്ഷിയില്‍ മുസ്ലിം എംഎല്‍എമാരില്ല
സ്വാതന്ത്ര്യം കിട്ടിയ ശേഷം ആദ്യമായിട്ടാണ് ബിഹാറില്‍ മുസ്ലിം മന്ത്രിയില്ലാത്ത അവസ്ഥ. എന്‍ഡിഎയില്‍ ജയിച്ച എംഎല്‍എമാരില്‍ മുസ്ലിങ്ങളില്ല. അതുകൊണ്ടാണ് മുസ്ലിം മന്ത്രിയില്ലാത്തത്. ബിഹാറിലെ ആദ്യ മന്ത്രിസഭയായ ശ്രീകൃഷ്ണ സിന്‍ഹ സര്‍ക്കാര്‍ മുതല്‍ ഇക്കഴിഞ്ഞ നിതീഷ് സര്‍ക്കാരില്‍ വരെ മുസ്ലിം മന്ത്രിമാരുണ്ടായിരുന്നു.

മല്‍സരിച്ചവരെല്ലാം തോറ്റു
എന്‍ഡിഎയില്‍ നാല് കക്ഷികളാണുള്ളത്. ബിജെപി, ജെഡിയു, വിഐപി, എച്ച്എഎം. ഇതില്‍ ജെഡിയു മാത്രമാണ് മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചത്. 11 മുസ്ലിം സ്ഥാനാര്‍ഥികളെ ജെഡിയു മല്‍സരിപ്പിച്ചെങ്കിലും എല്ലാവരും തോറ്റു. കഴിഞ്ഞ നിതീഷ് സര്‍ക്കാരില്‍ ഖുര്‍ഷിദ് എന്ന ഫിറോസ് അഹമ്മദ് മാത്രമായിരുന്നു മുസ്ലിം മന്ത്രി. ന്യൂനപക്ഷ കാര്യമായിരുന്നു ഇദ്ദേഹത്തിന്റെ വകുപ്പ്.

സീമാഞ്ചലില്‍ സംഭവിച്ചത്
ഖുര്‍ഷിദ് ഇത്തവണ സിക്ത മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും തോറ്റു. ജെഡിയു 11 മുസ്ലിം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചിരുന്നു. ഇതില്‍ ആറെണ്ണം മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചലില്‍ നിന്നായിരുന്നു. പക്ഷേ ഇവിടെ മികച്ച വിജയം നേടിയത് ഒവൈസിയുടെ എംഐഎം ആണ്. പുതിയ നിയമസഭയില്‍ മുസ്ലിം എംഎല്‍എമാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

സഭയിലെ അംഗബലം കുറഞ്ഞു
2015ല്‍ 24 മുസ്ലിം എംഎല്‍എമാരുണ്ടായിരുന്നു. ഇത്തവണ 19 ആയി കുറഞ്ഞു. ജനസംഖ്യയുടെ 17 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്ക് നിയമസഭയില്‍ പ്രാതിനിധ്യം കുറഞ്ഞത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് ഹര്ഖു ഝാ പറയുന്നു. പുതിയ മന്ത്രിസഭയില്‍ ഒരു മുസ്ലിം പ്രതിനിധികളുമില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
Recommended Video

കാരണം മുസ്ലിങ്ങള്‍ തന്നെ
മുസ്ലിം സമുദായത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ കഴിഞ്ഞ 15 വര്‍ഷമായി നിതീഷ് സര്‍ക്കാര്‍ ചെയ്യുന്നുണ്ട് എന്നാണ് ജെഡിയു ന്യൂനപക്ഷ വിഭാഗം സംസ്ഥാന അധ്യക്ഷന്‍ തന്‍വീര്‍ അക്തര്‍ പ്രതികരിച്ചത്. പക്ഷേ മുസ്ലിങ്ങള്‍ ജെഡിയു നിര്‍ത്തിയ മുസ്ലിം സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തില്ല. മുസ്ലിങ്ങള്‍ തന്നെയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും തന്‍വീര്‍ അക്തര്‍ പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications