Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു..സമ്മാനം മൂന്ന് പേർ പങ്കിടും

ദില്ലി; ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. സ്യുകൂറോ മനാബെ, ക്ലാസ് ഹാസ്സെൽമാൻ, ഇറ്റാലിയൻ ഭൗതിക ശാസ്ത്രജ്ഞൻ ജിയോ‌ർജിയോ പരീസിക്കാൻ എന്നിവർക്കാണ് നോബൽ ലഭിച്ചത്.റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് സെക്രട്ടറി ജനറൽ ഗോരൻ ഹാൻസൺ ചൊവ്വാഴ്ച വിജയികളെ പ്രഖ്യാപിച്ചത്.

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എങ്ങനെയാണ് ഭൂമിയുടെ ഉപരിതലത്തിൽ താപനില വർദ്ധിപ്പിക്കുന്നതെന്ന് തെളിയിച്ചതിനാണ് പ്രിൻസ്റ്റൺ സർവകലാശാലയിലെ സീനിയർ മെട്രോളജിസ്റ്റ് സ്യൂകുറോ മനാബെ നൊബേലിന് അർഹനായത്. ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെട്രോളജിയിലെ പ്രൊഫസറാണ് ക്ലാസ് ഹാസ്സെൽമാൻ.കാലാവസ്ഥ പഠന മോഡലുകൾക്ക് അടിസ്ഥാനമുണ്ടാക്കിയാണ് അദ്ദേഹം പഠനം നടത്തിയത്.

nobel-1633430930.jpg

കാലാവസ്ഥകൾ മാറുമ്പോഴും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച മാതൃകകൾ വിശ്വസിനീയമാകുന്നത് എന്തുകൊണ്ടാണെന്നതിനുള്ള ഉത്തരം നൽകുന്നതാണ് അദ്ദേഹത്തിന്റെ പഠനം. ആദ്യമായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് നോബേൽ ലഭിക്കുന്നത്.പ്രത്യക്ഷത്തിൽ തീർത്തും യാദൃശ്ചികവും ക്രമവുമില്ലാത്തതുമായ പ്രതിഭാസങ്ങളെ കുറിച്ച് കൂടിതൽ കണ്ടെത്താൻ സഹായിക്കുന്ന പഠനം നടത്തിയതിനാണ് ജിയാർജിയോ പാരീസ് തെരഞ്ഞെടുക്കപ്പെട്ടത്.അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ സങ്കീർണ്ണ സംവിധാനങ്ങളുടെ സിദ്ധാന്തത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്നാണ്.

സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത്. ഇതുവരെ 216 പേർ അംഗീകരിക്കപ്പെട്ടിട്ടുണ്ട്, അതിൽ നാല് പേർ സ്ത്രീകളാണ്.കഴിഞ്ഞ വർഷം, അമേരിക്കനായ ആൻഡ്രിയ ഗെസ്, ബ്രിട്ടനിലെ റോജർ പെൻറോസ്, ജർമ്മനിയിലെ റെയ്ൻഹാർഡ് ജെൻസൽ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. തമോഗർത്തങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനായിരുന്നു സമ്മാനം ലഭിച്ചത്. ഒരു സ്വർണ്ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (1.14 മില്യൺ ഡോളറിൽ കൂടുതൽ) ആണ് സമ്മാനം.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

നോബൽ അസംബ്ലി അനുസരിച്ച്, 1895 മുതൽ ആൽഫ്രഡ് നോബൽ ആദ്യം പരാമർശിച്ച സമ്മാന മേഖലയാണ് ഭൗതികശാസ്ത്രം.പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഭൗതികശാസ്ത്രത്തെ ശാസ്ത്രത്തിന്റെ മുൻനിരയായി പലരും കരുതിയിരുന്നു, ഒരുപക്ഷേ നോബലും ഇത് ഈ രീതിയിൽ കണ്ടിരിക്കാം. അദ്ദേഹത്തിന്റെ സ്വന്തം ഗവേഷണവും ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്,നോബൽ അസംബ്ലി വ്യക്തമാക്കുന്നു.

ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം രണ്ട് പേർ ചേർന്നായിരുന്നു പങ്കിട്ടത്. അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസും ആര്‍ഡേം പടാപുടെയ്‌നുമാണ് പുരസ്‌കാരം പങ്കിട്ടത്. മനുഷ്യശരീരം താപനിലയും സ്പർശനവും എങ്ങനെ മനസ്സിലാക്കുന്നുവെന്ന കണ്ടെത്തലുകൾക്കായിരുന്നു പുരസ്കാരം.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+