ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു..സമ്മാനം മൂന്ന് പേർ പങ്കിടും
ദില്ലി; ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു. സ്യുകൂറോ മനാബെ, ക്ലാസ് ഹാസ്സെൽമാൻ, ഇറ്റാലിയൻ ഭൗതിക ശാസ്ത്രജ്ഞൻ ജിയോർജിയോ പരീസിക്കാൻ എന്നിവർക്കാണ് നോബൽ ലഭിച്ചത്.റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് സെക്രട്ടറി ജനറൽ ഗോരൻ ഹാൻസൺ ചൊവ്വാഴ്ച വിജയികളെ പ്രഖ്യാപിച്ചത്.
അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എങ്ങനെയാണ് ഭൂമിയുടെ ഉപരിതലത്തിൽ താപനില വർദ്ധിപ്പിക്കുന്നതെന്ന് തെളിയിച്ചതിനാണ് പ്രിൻസ്റ്റൺ സർവകലാശാലയിലെ സീനിയർ മെട്രോളജിസ്റ്റ് സ്യൂകുറോ മനാബെ നൊബേലിന് അർഹനായത്. ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെട്രോളജിയിലെ പ്രൊഫസറാണ് ക്ലാസ് ഹാസ്സെൽമാൻ.കാലാവസ്ഥ പഠന മോഡലുകൾക്ക് അടിസ്ഥാനമുണ്ടാക്കിയാണ് അദ്ദേഹം പഠനം നടത്തിയത്.

കാലാവസ്ഥകൾ മാറുമ്പോഴും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച മാതൃകകൾ വിശ്വസിനീയമാകുന്നത് എന്തുകൊണ്ടാണെന്നതിനുള്ള ഉത്തരം നൽകുന്നതാണ് അദ്ദേഹത്തിന്റെ പഠനം. ആദ്യമായാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് നോബേൽ ലഭിക്കുന്നത്.പ്രത്യക്ഷത്തിൽ തീർത്തും യാദൃശ്ചികവും ക്രമവുമില്ലാത്തതുമായ പ്രതിഭാസങ്ങളെ കുറിച്ച് കൂടിതൽ കണ്ടെത്താൻ സഹായിക്കുന്ന പഠനം നടത്തിയതിനാണ് ജിയാർജിയോ പാരീസ് തെരഞ്ഞെടുക്കപ്പെട്ടത്.അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ സങ്കീർണ്ണ സംവിധാനങ്ങളുടെ സിദ്ധാന്തത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിൽ ഒന്നാണ്.
സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നത്. ഇതുവരെ 216 പേർ അംഗീകരിക്കപ്പെട്ടിട്ടുണ്ട്, അതിൽ നാല് പേർ സ്ത്രീകളാണ്.കഴിഞ്ഞ വർഷം, അമേരിക്കനായ ആൻഡ്രിയ ഗെസ്, ബ്രിട്ടനിലെ റോജർ പെൻറോസ്, ജർമ്മനിയിലെ റെയ്ൻഹാർഡ് ജെൻസൽ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. തമോഗർത്തങ്ങളെ കുറിച്ചുള്ള ഗവേഷണത്തിനായിരുന്നു സമ്മാനം ലഭിച്ചത്. ഒരു സ്വർണ്ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (1.14 മില്യൺ ഡോളറിൽ കൂടുതൽ) ആണ് സമ്മാനം.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
നോബൽ അസംബ്ലി അനുസരിച്ച്, 1895 മുതൽ ആൽഫ്രഡ് നോബൽ ആദ്യം പരാമർശിച്ച സമ്മാന മേഖലയാണ് ഭൗതികശാസ്ത്രം.പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, ഭൗതികശാസ്ത്രത്തെ ശാസ്ത്രത്തിന്റെ മുൻനിരയായി പലരും കരുതിയിരുന്നു, ഒരുപക്ഷേ നോബലും ഇത് ഈ രീതിയിൽ കണ്ടിരിക്കാം. അദ്ദേഹത്തിന്റെ സ്വന്തം ഗവേഷണവും ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്,നോബൽ അസംബ്ലി വ്യക്തമാക്കുന്നു.
ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം രണ്ട് പേർ ചേർന്നായിരുന്നു പങ്കിട്ടത്. അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസും ആര്‍ഡേം പടാപുടെയ്‌നുമാണ് പുരസ്‌കാരം പങ്കിട്ടത്. മനുഷ്യശരീരം താപനിലയും സ്പർശനവും എങ്ങനെ മനസ്സിലാക്കുന്നുവെന്ന കണ്ടെത്തലുകൾക്കായിരുന്നു പുരസ്കാരം.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications