Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമനവമി ദിനത്തില്‍ നോണ്‍ വെജ് ഭക്ഷണം വേണ്ടെന്ന് എബിവിപി; ജെഎന്‍യുവില്‍ സംഘര്‍ഷം

ന്യൂദല്‍ഹി: രാമനവമി ദിനത്തില്‍ ഇടതുപക്ഷ ചായ്വുള്ള വിദ്യാര്‍ത്ഥികളെ സസ്യേതര ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് എ ബി വി പി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് ജെ എന്‍ യുവില്‍ സംഘര്‍ഷം. കാവേരി ഹോസ്റ്റലിലെ മെസ് സെക്രട്ടറിയെ എ ബി വി പി പ്രവര്‍ത്തകര്‍ കാമ്പസില്‍ വെച്ച് മര്‍ദ്ദിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, കാവേരി ഹോസ്റ്റലിലെ രാമനവമി പ്രാര്‍ത്ഥന ഇടതു വിദ്യാര്‍ഥികള്‍ തടസപ്പെടുത്തുന്നതായി എ ബി വി പി ആരോപിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാമ്പസ് മെസ്സില്‍ മാംസാഹാരം കഴിക്കുന്നതിന് നിയന്ത്രണമില്ലെന്ന് കാട്ടി സര്‍വകലാശാല നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് ഇത് സംബന്ധിച്ച് ഒരു വിലക്കും ഇല്ല എന്ന് നോട്ടീസില്‍ പറയുന്നു. റംസാനോ രാമനവമിയോ ആകട്ടെ. എല്ലാവര്‍ക്കും അത് അവരവരുടെ രീതിയില്‍ ആഘോഷിക്കാം,' ജെ എന്‍ യു റെക്ടര്‍ അജയ് ദുബെ ഇന്ത്യാ ടുഡേ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

jnu

എല്ലാവരും അവരവരുടെ മതം പിന്തുടരുന്നു, മെസ് നടത്തുന്നത് സ്റ്റുഡന്റ് കമ്മിറ്റിയാണ്, മെനു തീരുമാനിക്കുന്നത് അവരാണ്, തല്‍ക്കാലം നടപടിയെടുത്തു. വാര്‍ഡന്‍ നോട്ടീസ് നല്‍കി, എല്ലാവര്‍ക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാം. സര്‍വകലാശാലയില്‍ അതിന് വിലക്കില്ല, ''അദ്ദേഹം പറഞ്ഞു. അതേസമയം എ ബി വി പി ഗുണ്ടകള്‍ വിദ്വേഷത്തിന്റെയും വിഭജന അജണ്ടയുടെയും രാഷ്ട്രീയം കാരണം കാവേരി ഹോസ്റ്റലില്‍ അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിച്ചു എന്ന് ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ (ജെ എന്‍ യു എസ് യു) പറഞ്ഞു.

ഡിന്നര്‍ മെനു മാറ്റാന്‍ എ ബി വി പി വിദ്യാര്‍ഥികള്‍ മെസ് കമ്മിറ്റിയെ നിര്‍ബന്ധിക്കുകയും ഇടത് സംഘടനാ വിദ്യാര്‍ത്ഥികളെയും മെസുമായി ബന്ധപ്പെട്ടവരെയും ആക്രമിക്കുകയും ചെയ്തുവെന്ന് യൂണിയന്‍ ആരോപിച്ചു. മെനുവില്‍ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. എന്നാല്‍ ഗുണ്ടായിസം നടത്തി എ ബി വി പി പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കി. ഇതോടൊപ്പം മെസ് ജീവനക്കാരെയും മര്‍ദിച്ചു.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം പാകം ചെയ്യരുതെന്ന് എ ബി വി പി പ്രവര്‍ത്തകര്‍ മെസ് ജീവനക്കാരോട് സമ്മര്‍ദ്ദം ചെലുത്തിയെന്നും യൂണിയന്‍ അവകാശപ്പെട്ടു. ജെ എന്‍ യുവും അതിലെ ഹോസ്റ്റലുകളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെയാണ്. 'ഇവിടെ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും വ്യത്യസ്ത സംസ്‌ക്കാരവും ഭക്ഷണ മുന്‍ഗണനകളും ഉള്ളവരുമാണ്, ഇത് ബഹുമാനിക്കപ്പെടണം,' യൂണിയന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

എ ബി വി പിയുടെ നീക്കം ജെ എന്‍ യു പോലുള്ള ജനാധിപത്യ, മതേതര സ്ഥലങ്ങളിലെ അവരുടെ ആധിപത്യ രാഷ്ട്രീയത്തിന്റെയും വലതുപക്ഷ ഹിന്ദുത്വ നയങ്ങളുടെയും പ്രതിഫലനമാണ്. ഇത്തരം വിഭജന നീക്കങ്ങള്‍ക്ക് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തലകുനിക്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ക്കെതിരെ പോരാടുന്നത് തുടരുമെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ അവകാശപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+