തക്കാളിക്ക് ഗോദ്റേജിന്റെ പൂട്ട് വേണ്ട!!! കാവലിന് എ.കെ.47ന്റെ സംരക്ഷണമുണ്ട് !!!
കിലോയ്ക്ക് ഒരു രൂപ വരെ ഉണ്ടായിരുന്ന തക്കാളിയുടെ വില കുത്തനെ കൂടിയതോടെ തക്കാളി വ്യാപകമായി മേഷണം പോകുന്നുണ്ടായിരുന്നു
ഇൻഡോർ: തക്കാളിയെ ഇനി ആർക്കും പരിഹസിക്കാൻ പറ്റില്ല. ചുരുങ്ങിയ ദിവസം കൊണ്ട് വിഐപി ലിസ്റ്റിലേക്ക് മാറിക്കഴിഞ്ഞ ഒരു പച്ചക്കറിയാണ് .തക്കാളിക്ക് ഗോദറേജിന്റെ പൂട്ടോ എന്നൊരു തമാശ ചൊല്ലുണ്ട് നാട്ടിൽ എന്നാൽ മധ്യപ്രദേശിൽ ചെല്ലണം പിന്നെ ആരും ഈ തമാശ പറയില്ല. സ്വർണ്ണത്തേക്കലും ഡിമാന്റ് ആണ് ഇപ്പോൾ മധ്യപ്രദേശിൽ തക്കാളിക്ക്.
വിഐപികൾക്കും മാത്രമല്ല ആയുധമേന്തിയ സുരക്ഷാഗാർഡുകൽ ഉള്ളത്. തക്കാളിയും എകെ 47 ന്റെ സംരക്ഷയിലാണിപ്പോൾ . സംഭവം ഇങ്ങനെ: കഴിഞ്ഞ ഒരു മാസം മുൻപ് വരെ തക്കളിയുടെ സ്ഥാനം തെരുവിവായിരുന്നു. തക്കാളിയുടെ വിലയിടിവിനെ തുടർന്ന് സുലഭമായും വളരെ കുറഞ്ഞ വില്കും ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ തക്കാളിയുടെ വില കുത്തനെ ഉയർന്നിരിക്കുകയാണ്. ചിലയിടങ്ങളിൽ 1 കിലോ തക്കളിക്കു 100 രൂപ വരെയായിട്ടുണ്ട്. ഇതിനെ തുടർന്ന് വ്യാപകമായി തക്കാളി മോഷണം പോകുന്നുണ്ട്.

ഒരാഴ്ച മുൻപ് മുംബൈയിലെ ട്രക്കുകൾ ആക്രമിച്ച് 2600 കിലോ തക്കാളി കവർച്ച നടത്തിയിരുന്നു. ഇതാണ് വ്യാപരികളെ തക്കാളിക്കും കവലേർപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് വ്യാപാരി ആഭിപ്രായപ്പെട്ടു. മണ്ഡി ഭരണകൂടത്തോട് ആവശ്യപ്പെട്ടതിനെ തുടർന്ന് അരലക്ഷത്തോളം സുരക്ഷ ജീവനക്കാരെയാണ് ഏർപ്പാടക്കി തന്നിരിക്കുന്നതെന്ന് വ്യാപാരി അറിയിച്ചു.












Click it and Unblock the Notifications