അരുണാചൽ പ്രദേശിൽ നാഗാ ഭീകരരുടെ ആക്രമണം; എംഎൽഎ ഉൾപ്പെടെ 11 പേരെ കൊലപ്പെടുത്തി!
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നാഗാ ഭീകരുടെ ആക്രമണം. ആക്രമണത്തിൽ എൻപിപി എംഎൽയും അദ്ദേഹത്തിന്റളഎ മകനുമടക്കം 11 പേരെ ഭീകരർ വധിച്ചു. എന്‍പിപിയുടെ എംഎല്‍എ ആയ തിരോങ് അബോയാണ് വധിക്കപ്പെട്ടത്. അസംമിൽ നിന്ന് സ്വന്തം മണ്ഡലത്തിലേക്ക് വരുന്ന വഴിയിലാണ് ആക്രമണം നടന്നത്.
ബുദ്ഗാമിലെ ഹെലികോപ്റ്റർ അപകടം; വീഴ്ച വ്യോമസേനയുടേത്... പാക് വിമാനമെന്ന് കരുതി വെടിവെച്ചിട്ടു!
പ്രദേശത്ത് അസം റൈഫിള്‍ ഭീകരവിരുദ്ധ നടപടികള്‍ തുടങ്ങിയെന്നാണ് വിവരം. ആക്രമണം നടത്തിയവരെ കണ്ടെത്താന്‍ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തിരോങ് അബോയ്ക്ക് നേരത്തെ വധഭീഷണി ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. അസ്സമില്‍ നിന്ന് സ്വന്തം മണ്ഡലത്തിലേക്ക് വരുന്നതിനിടെ നാഗാ തീവ്രവാദികളായ എന്‍എസ്‌സിഎന്‍- ഐഎം വാഹനവ്യൂഹം തടഞ്ഞു നിര്‍ത്തുകയും നിറയൊഴിക്കുകയുമായിരുന്നു.
കാർ ഓടിച്ചിരുന്നത് അദ്ദേഹത്തിന്റഎ മകനായിരുന്നു. ഇറ്റാനഗറില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള ബൊഗപാനി ഏരിയയിലായിരുന്നു നടുക്കുന്ന സംഭവം അരങ്ങേറിയത്. മൂന്ന് കാറുകളിൽ വന്നിരുന്ന എംഎൽഎ സംഘത്തിൽപെട്ട എല്ലാവരും മരിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആക്രമണത്തെ കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ് നാഥ് സിങ്, അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു, മേഘാലയ മുഖ്യമന്ത്രി കൊണാര്‍ഡ് സാഗ്മ എന്നിവര്‍ അപലപിച്ചു.