ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഒരു വര്‍ഷം; ശ്രീനഗറില്‍ രണ്ട് ദിവസത്തെ കര്‍ഫ്യൂ
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ജമ്മുകശ്മീരിന് പ്രത്യേകം പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് കര്‍ഫ്യൂ. ആഗസ്റ്റ് 4, 5 തിയ്യതികളില്‍ കര്‍ഫ്യൂ നിലവില്‍ വരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഷാഹിദ് ഇഖ്ബാല്‍ ചൗദരി അറിയിച്ചു.
Recommended Video
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ അക്രമാസക്തമായ പ്രതിഷേധം നടക്കുന്നതിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
2019 ആഗസ്റ്റ് 5 നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ഇവിടം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്യുന്നത്. പാക്കിസ്ഥാന്റെ പിന്‍ബലമുള്ളതും വിഘടനവാദ ഗ്രൂപ്പുകളും ചേര്‍ന്ന് ആഗസ്റ്റ് 5 കരിദിനമായി ആചരിക്കാനൊരുങ്ങുകയാണെന്നും പൊതുജനഭനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കുന്ന തരത്തില്‍ കശ്മീരില്‍ പ്രതിഷേധം നടക്കാന്‍ സാധ്യതയുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഒപ്പം കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ശ്രീനഗറില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ആഗസ്റ്റ് 8 വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇത് പ്രകാരം അത്യാവശ്യങ്ങള്‍ക്ക് മാത്രം ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ മെഹ്ബൂഹ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറുഖ് അബുദുള്ള അടക്കമുള്ള നിരവധി രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇവരില്‍ പലരുടെ ഇപ്പോഴും തടങ്കലില്‍ തന്നെ കഴിയുകയായിരുന്നു.
കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ക്ഷണക്കത്തിൽ സുരക്ഷാ കോഡ്, 175 അതിഥികൾ, അയോധ്യയിലെ ഭൂമി പൂജയ്ക്ക് വമ്പൻ ഒരുക്കങ്ങളിങ്ങനെ!
'സംഘപരിവാർ സ്പോൺസേഡ് 'മത രാഷ്ട്രീയ' ഇവന്റിന് പോയില്ലെങ്കിൽ കോൺഗ്രസ്സിന് ഒരു ചുക്കും സംഭവിക്കില്ല'