കൂലി കണ്ട് ചെന്നൈ തുറമുഖത്തെ കൂലി തൊഴിലാളികള്‍: പ്രത്യേക പ്രദർശനം ഒരുക്കി വണ്‍ ഇന്ത്യ
രജനീകാന്ത്-ലോകേഷ് ചിത്രം 'കൂലി' സമ്മിശ്ര പ്രേക്ഷക പ്രതികരണം നേടികൊണ്ട് തിയേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാല് ദിവസം പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ ചിത്രത്തിന്റെ കളക്ഷന്‍ 400 കോടിയിലേക്ക് അടുക്കുന്നു. വിശാഖപട്ടണം തുറമുഖത്തെ കൂലി തൊഴിലാളികളുടെ ജീവിതത്തില്‍ നിന്നും ആരംഭിക്കുന്ന പ്രമേയമുള്ള ചിത്രം കേരളത്തില്‍ നിന്നും മാത്രം 20 കോടിയിലേറെ കളക്ഷന്‍ നേടി കഴിഞ്ഞു. ഇതോടൊപ്പം തന്നെയാണ് സിനിമയിലെ പ്രാധിനിത്യത്തിന് അപ്പുറം യഥാർത്ഥ ജീവിതത്തിലെ നായകന്മാർക്കായി, കൂലി തൊഴിലാളികള്‍ക്കായി വണ്‍ഇന്ത്യ ഒരുക്കിയ പരിപാടിയും ശ്രദ്ധേയമായി മാറുന്നത്.
ചെന്നൈ തുറമുഖത്തെ 100 കൂലി തൊഴിലാളികള്‍ക്കായി വണ്‍ഇന്ത്യയുടെ നേതൃത്വത്തില്‍ കൂലിയുടെ പ്രത്യേക പ്രദശനം ഒരുക്കുകയായിരുന്നു. വണ്‍ഇന്ത്യയുടെ തിരഞ്ഞെടുക്കപ്പെട്ട 50 വയനാക്കാർക്കും ഇവരോടൊപ്പം ചിത്രം കാണാന്‍ അവസരം ലഭിച്ചു. 'ചെന്നൈ തുറമുഖത്ത് നിന്നും വെള്ളിത്തിരയിലേക്ക്' (From Chennai Harbour to the Big Screen) എന്ന് പേരിട്ട പരിപാടിയിലൂടെ സിനിമയിലെ കഥാപാത്രങ്ങള്‍ക്കും യഥാർത്ഥ ജീവിതത്തിലെ നായകന്മാർക്കും ഇടയില്‍ മാനസികാടുപ്പത്തിന്റെ ഒരു പാലം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു.

ദൈനംദിന ജീവിതത്തിൽ അചഞ്ചലമായ ധൈര്യവും സഹനശക്തിയും പ്രകടിപ്പിക്കുന്ന കൂലി തൊഴിലാളികള്‍ക്കുള്ള ആദരം കൂടിയായിരുന്നു പ്രത്യേക പ്രദർശനം. ഒരു ഓപ്പൺ മത്സരത്തിലൂടെയാണ് 50 വായനക്കാരെ ഈ പ്രത്യേക പ്രദർശനത്തിലേക്ക് തിരഞ്ഞെടുത്തത്. 'സ്‌ക്രീനിൽ പറയുന്ന കഥകളില്‍ മാത്രമല്ല, എല്ലാ ദിവസവും നിശബ്ദതയിൽ ജീവിക്കുന്ന കഥകളുടെയും ശക്തിയിലും വണ്‍ ഇന്ത്യ വിശ്വസിക്കുന്നു' പ്രത്യേക പ്രദർശനത്തെ വ്യക്തമാക്കിക്കൊണ്ട് വൺഇന്ത്യയുടെ സിഇഒ രാവണൻ എൻ പറഞ്ഞു.
'ചെന്നൈ തുറമുഖത്തെ കൂലി തൊഴിലാളികളേയും ഞങ്ങളുടെ വായനക്കാരെയും കൂലിയുടെ പ്രദർശനത്തിനായി ഒരുമിച്ച് കൊണ്ടുവന്നതിലൂടെ, സിനിമയുടെ മാന്ത്രികത ആഘോഷിക്കുന്നതിനൊപ്പം തന്നെ, യഥാർത്ഥ ജീവിതത്തിലെ നായകരുടെ ജീവിതവും അവരുടെ പോരാട്ട വീര്യവും വെളിച്ചത്ത് കൊണ്ടുവരാനും അവരെ ആദരിക്കാനും ഞങ്ങള്‍ ആഗ്രഹിച്ചു. യഥാർത്ഥ ജീവിതങ്ങളെയും യഥാർത്ഥ പോരാട്ടങ്ങളെയും യഥാർത്ഥ ഭാരതത്തെയും ബഹുമാനിക്കുന്നതിനുള്ള ഞങ്ങളുടെ മാതൃകയാണ് ഇത്' രാവണൻ കൂട്ടിച്ചേർത്തു.

തൊഴിലാളികള്‍ക്കായുള്ള പ്രത്യേക പ്രദർശനത്തില്‍ തിയേറ്ററിൽ കയ്യടികൾ മാത്രമല്ല, ഹൃദയസ്പർശിയായ പ്രതികരണങ്ങളും, നന്ദിയും, ആഘോഷത്തിന്റെ പങ്കുവെപ്പുകളാലും നിറഞ്ഞു. പ്രധാന രംഗങ്ങളിലെ ആർപ്പുവിളികൾ മുതൽ അംഗീകാരത്തിന്റെ നിശ്ശബ്ദ നോട്ടങ്ങൾ വരെ, സിനിമയും ദൈനംദിന ജീവിതത്തിലെ നായകന്മാരും തമ്മിലുള്ള ആഴമായ വൈകാരിക ബന്ധത്തേയും ഈ പ്രദർശനം പ്രതിഫലിപ്പിച്ചു.
ഒരു സിനിമയുടെ പ്രകാശനം കേവലം പ്രചാരണത്തിനപ്പുറം ഒരു സാമൂഹിക മുന്നേറ്റമാക്കി മാറ്റാൻ കഴിയുമെന്ന് വൺഇന്ത്യ തെളിയിച്ചു. വിനോദവും സഹാനുഭൂതിയും, അംഗീകാരവും വ്യാപകമായ പ്രചാരവും, കഥപറച്ചിലും സാമൂഹിക സ്വാധീനവും ഒരുമിപ്പിക്കാമെന്ന് ഈ സവിശേഷമായ നടപടിയിലൂടെ വൺ ഇന്ത്യ കാണിച്ച് തരുന്നു. ഒരു സിനിമയുടെ ലോഞ്ച് എന്നത് വെറും പ്രമോഷനല്ല മറിച്ച് ആളുകൾ ഒരു കഥപോലെ ഓർക്കുന്ന ഒന്നായി അതനെ മാറ്റാൻ സാധിക്കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications