ചെങ്കോലിന് പകരം ഭരണഘടന സ്ഥാപിക്കണമെന്ന് പ്രതിപക്ഷം: തിരിച്ചടിച്ച് ബിജെപി, ഡിഎംകെ മറുപടി പറയണം
ഡല്‍ഹി: ഏറെ സവിശേഷതകളോടെ പണികഴിപ്പിച്ച പുതിയ പാർലമെന്റ് മന്ദിരത്തിലാണ് പതിനെട്ടാമത് ലോക്സഭയുടെ ആദ്യ സമ്മേളനം ചേർന്നിരിക്കുന്നത്. സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിച്ച ചെങ്കോലാണ് പുതിയ ലോക്സഭ ഹാളിനെ പഴയ പാർലമെന്റ് മന്ദിരത്തില്‍ നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം. അതേസമയം ചെങ്കോലിന്റെ പേരില്‍ നേരത്തെ തുടങ്ങിയ വാദപ്രതിവാദങ്ങള്‍ ഇപ്പോഴും ഭരണ-പ്രതിപക്ഷ പാർട്ടികള്‍ക്കിടയില്‍ തുടരുന്നുണ്ട്.
ജനാധിപത്യത്തിൽ അതിൻ്റെ പ്രസക്തിയെ ചോദ്യം ചെയ്യുന്ന നടപടിയാണ് ചെങ്കോല്‍ സ്ഥാപിച്ചതിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍, പ്രതിപക്ഷം ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിക്കുകയാണെന്നാണ് ബി ജെ പി തിരിച്ചടിക്കുന്നത്. സമാജ്‌വാദി പാർട്ടി എം പി ആർ കെ ചൗധരി സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്താണ് ചെങ്കോലിനെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് തുടക്കമിട്ടത്. ചെങ്കോലിന് പകരം ഭരണഘടനയുടെ പകർപ്പ് സ്പീക്കറുടെ കസേരയ്ക്ക് മുന്നില്‍ സ്ഥാപിക്കണമെന്നാണ് മോഹൻലാൽഗഞ്ചിൽ നിന്നുള്ള എംപി ആവശ്യപ്പെട്ടിരിക്കുന്നത്.

"ഭരണഘടനയുടെ അംഗീകാരം രാജ്യത്ത് ജനാധിപത്യത്തിന് തുടക്കം കുറിച്ചു, ഭരണഘടനയാണ് അതിൻ്റെ പ്രതീകം. ബിജെപി സർക്കാർ കഴിഞ്ഞ കാലത്ത് സ്പീക്കറുടെ കസേരയ്ക്ക് സമീപം 'ചെങ്കോല്‍' സ്ഥാപിച്ചു. രാജദണ്ഡ് എന്നാൽ രാജാവിൻ്റെ വടി എന്നും അർത്ഥമുണ്ട്. രാജാക്കന്മാരുടെ കാലത്തിനുശേഷം നാം സ്വതന്ത്രരായി തീർന്നവരാണ്" സ്പീക്കർക്ക് കത്തയച്ച എംപി വാർത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.
ഇപ്പോൾ, യോഗ്യരായ വോട്ടർമാരായ ഓരോ സ്ത്രീയും പുരുഷനും ഈ രാജ്യം ഭരിക്കാൻ സർക്കാരിനെ തിരഞ്ഞെടുക്കുന്നു. ആ സാഹചര്യത്തില്‍ രാജ്യം ഭരിക്കേണ്ടത് ഭരണഘടനയിലാണോ അതോ രാജാവിൻ്റെ വടികൊണ്ടാണോ? 'ജനാധിപത്യം സംരക്ഷിക്കാൻ' 'ചെങ്കോല്‍' മാറ്റി ഭരണഘടനയുടെ പകർപ്പ് സ്ഥാപിക്കണമെന്നും മുൻ ഉത്തർപ്രദേശ് മന്ത്രി ആവശ്യപ്പെട്ടു.
മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ബി മാണിക്കം ടാഗോറും 'ചെങ്കോല്‍' തർക്കത്തിൽ സമാജ്‌വാദി പാർട്ടി എംപിയെ പിന്തുണച്ചു. 'ചെങ്കോല്‍' രാജഭരണകാലത്തിന്റെ പ്രതീകമാണ്. ആ കാലം അവസാനിച്ചെന്ന് നമ്മള്‍ക്ക് വ്യക്തമാണ്. ജനകീയ ജനാധിപത്യത്തെയും ഭരണഘടനയെയുമാണ് നമ്മൾ ആഘോഷിക്കേണ്ടതെന്നും അദ്ദേഹം എൻഡിടിവിയോട് പറഞ്ഞു.
ചൗധരിയുടെ ആവശ്യത്തെ ആർജെഡി എംപിയും ലാലു പ്രസാദ് യാദവിൻ്റെ മകള്‍ മിസ ഭാരതിയും പിന്തുണച്ചു. " ഇത് ആവശ്യപ്പെട്ടത് ആരായാലും ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു," അവർ പറഞ്ഞു. അതേസമയം സംഭവത്തില്‍ തിരിച്ചടിച്ച് ബിജെപി രംഗത്ത് വന്നു. "സമാജ്‌വാദി പാർട്ടി നേരത്തെ രാമചരിതമനസിനെ ആക്രമിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തു, ഇപ്പോൾ ഇന്ത്യൻ സംസ്‌കാരത്തിൻ്റെയും പ്രത്യേകിച്ച് തമിഴ് സംസ്‌കാരത്തിൻ്റെയും ഭാഗമായ ചെങ്കോലിനേയും അവഹേളിക്കുന്നു. ഇതിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് ഡിഎംകെ വ്യക്തമാക്കണം," ഒരു ബിജെപി നേതാവ് പറഞ്ഞു.
അതേസമയം, ഇന്ന് പാർലമെന്റിലെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കുന്നതില്‍ ചെങ്കോലും മുഖ്യ പങ്ക് വഹിച്ചിരുന്നു. പർലമെന്റ് കവാടത്തിന് മുമ്പില്‍ വെച്ച് ചെങ്കോല്‍ പിടിച്ച സേവകന്റെ അകമ്പടിയോടെയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സ്പൂക്കറും ചടങ്ങിന്റെ ഭാഗമായി. രാഷ്ട്രപതി സ്പീക്കറുടെ കസേരയില്‍ ഇരുന്നപ്പോള്‍ ചെങ്കോല്‍ ഇരിപ്പിടത്തിന് മുന്നിലായി സ്ഥാപിക്കുകയും ചെയ്തു.
-
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം












Click it and Unblock the Notifications