കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിസാമുദീന്‍ കൊറോണയുടെ കേന്ദ്രമായി മാറുന്നു; രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ഇങ്ങനെ

Google Oneindia Malayalam News

ചെന്നൈ: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. ദില്ലിയിലെ നിസാമുദീനിലെ മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരിലും കൊറോണ സ്ഥിരീകരിച്ചതോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യവകുപ്പും കൂടുതല്‍ ആശങ്കയിലാണ്. തമിഴ്‌നാട്ടില്‍ 110 പേര്‍ക്ക് കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചു. അവര്‍ എല്ലാവരും തന്നെ നിസാമുദീനില്‍ നിന്നും മടങ്ങിയെത്തിയവരാണ്. തമിഴ്‌നാട്ടില്‍ നിന്നും മടങ്ങിയെത്തിയവരില്‍ 190 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

രണ്ട് ദിവസത്തിനുള്ളില്‍ 200 ലധികം പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കോയമ്പത്തൂരിയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

corona

നിസാമുദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച മതസമ്മേളനത്തില്‍ ഇന്തോനേഷ്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമടക്കം 2000ലധികം പേരായിരുന്നു പങ്കെടുത്തത്. മാര്‍ച്ച് 1 മുതല്‍ 15 വരെയായിരുന്നു സമ്മേളനം നടന്നത്. തെലങ്കാനയില്‍ കൊറോണ ബാധിച്ച് മരിച്ച ആറ് പേര്‍ ഇവിടെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയതാണെന്ന് വ്യക്തമായതോടെയാണ് ഇവിടെ ശ്രദ്ധാ കേന്ദ്രമാവുന്നത്. പിന്നീട് ഇവിടെ നിന്നും രാജ്യത്തിന്റെ പലഭാഗത്തും എത്തിയവര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു. പിന്നാലെ നിസാമുദീന്‍ രാജ്യത്ത് കൊറാണ സ്‌പോര്‍ട്ടായി മാറുകയായിരുന്നു.

മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് തമിഴ്‌നാട്ടിലാണ്. തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവും വലിയ സംഘവം ഇവിടെയെത്തിയത്. ചടങ്ങില്‍ പങ്കെടുത്തവരില്‍ ഇനിയും 800 പേരെ കണ്ടെത്താനുണ്ടെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രാഥമിക കണ്ടെത്തല്‍.

നിസാമുദീനില്‍ നിന്നും മടങ്ങിയെത്തിയവരില്‍ 1103 പേര്‍ ഐസൊലേഷനിലാണ്. നിസാമുദീനില്‍ പോയി വന്നവരില്‍ ആന്ധ്രപ്രദേശില്‍ 24 പേര്‍ക്കും ദില്ലിയില്‍ 70 പേര്‍ക്കും തെലുങ്കാനയില്‍ 21 പേര്‍ക്കും ആന്തമാനില്‍ 10 പേര്‍ക്കും അസമില്‍ രണ്ട് പേര്‍ക്കും പോണ്ടിച്ചേരിയും കാശ്മീരിലും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥ്ിരീകരിച്ചത്.

ദില്ലിയിലെ ഹസ്രത്ത് നിസ്സാമുദ്ദീനിലുള്ള മര്‍ക്കസ് ആസ്ഥാനത്തുണ്ടായിരുന്ന 2100 പേരെ ഇന്നലെ ദില്ലി പൊലീസും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്..ഇതിന് പുറമേ രാജ്യമെമ്പാടുമുള്ള 2137 പേര്‍ ഇവിടെ സന്ദര്‍ശനം നടത്തി മടങ്ങിയതിനാല്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നിസ്സാമൂദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരെ കണ്ടുപിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ നിയമിച്ചിരിക്കുകയാണ്.

ഇതിനിടെ മുംബൈയിലെ ദാരാവിയിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് മുംബൈയിലെ ദാരാവി. ദാരാവിയില്‍ 56 കാരനായ ആളിലാണ് കൊറോണ സ്ഥിരീകരിച്ചത്. സിയോനിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. അദ്ദേഹത്തിന്റെ 10 അംഗ കുടുംബം നിരീക്ഷണത്തില്‍ കഴിയുകയാണ്. അദ്ദേഹം താമസിച്ചിരുന്ന കെട്ടിടം അധികൃതര്‍ സീല്‍ ചെയ്തു. അവിടെ താമസിക്കുന്നവര്‍ക്കാവശ്യമായ ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും അധികൃതര്‍ എത്തിച്ച് നല്‍കും. കെട്ടിടത്തിന് പുറത്ത് പോലും ഇറങ്ങരുതെന്നാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരേയും 320 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുംബൈയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത് 169 പേര്‍ക്കാണ്.

English summary
Over 300 COVID-19 Cases Linked To Delhi Mosque, 190 In Tamil Nadu Alone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X