കേരളം യുഡിഎഫും എല്‍ഡിഎഫും തൂത്തുവാരും: ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ചിദംബംരം
കൊൽക്കത്ത: കോണ്‍ഗ്രസ് പാർട്ടി കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ നേടുമെന്ന് മുതിർന്ന പാർട്ടി നേതാവ് പി ചിദംബരം. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളോടൊപ്പം തന്നെ തമിഴ്‌നാട്ടിലും കേരളത്തിലും ഇന്ത്യാ സംഘം മികച്ച വിജയം നേടുമെന്നും വാർത്താ ഏജൻസിയായ പി ടി ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പി ചിദംബരം പറഞ്ഞു.
ഹിന്ദുമതമോ ഹിന്ദുക്കളോ ഒരു ഭീഷണിയിലും അല്ലെന്നും പ്രധാനമന്ത്രി മോദിയെ രക്ഷകനായി ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തെ മുഴുവൻ ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ തന്ത്രം മാത്രമാണ് ഇത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജിയെ ഈ തിരഞ്ഞെടുപ്പിലെ "പ്രധാന കളിക്കാരൻ" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംസ്ഥാനത്തെ സീറ്റുകള്‍ നിലനിർത്താനുള്ള അവരുടെ കഴിവ് ഇന്ത്യൻ ബ്ലോക്കിനെ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.

"എനിക്ക് എല്ലാ സംസ്ഥാനങ്ങളുടേയും കാര്യം സംസാരിക്കാൻ കഴിയില്ല. എൻ്നാല്‍ തമിഴ്‌നാട്ടിൽ ഇന്ത്യാ സംഘം ഉജ്ജ്വല വിജയം നേടുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പ്രവചിക്കാൻ കഴിയും. കേരളത്തിൽ രണ്ട് മുന്നണികളും (യു ഡി എഫും എൽ ഡി എഫും) 20 സീറ്റുകൾ പങ്കിടും. ബി ജെ പിക്ക് അവിടെ ഒരു സീറ്റും ലഭിക്കില്ല. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് സർക്കാരുകൾ ജനകീയമാണ്. ഈ സാഹചര്യത്തില്‍ കോൺഗ്രസിന് 2019-നേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും ചിദംബരം പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആകെ 52 സീറ്റുകളാണ് നേടിയത്. ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ത്യാ സഖ്യത്തെ സംബന്ധിച്ച് ആശ്വാസകരമായ റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത് പ്രീണന രാഷ്ട്രീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുകയും അവരെ "ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്ന ഹിന്ദു വിരുദ്ധ രാഷ്ട്രീയക്കാരുടെ സംഘം" എന്ന് വിളിക്കുകയും ചെയ്യുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ തന്ത്രമാണ്. ഇത് ജനങ്ങള്‍ക്ക് മനസ്സിലാകുമെന്നും ചിദംബരം പറഞ്ഞു.
"ഇത് മുഴുവൻ പ്രതിപക്ഷത്തെയും ഹിന്ദു വിരുദ്ധരായി ചിത്രീകരിക്കാനും ഹിന്ദുക്കളുടെ രക്ഷകനായി നരേന്ദ്ര മോദിയെ അവതരിപ്പിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ രാജ്യത്ത് ഹിന്ദുമതം അപകടത്തിലല്ല," ചിദംബരം പറഞ്ഞു. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ മമത ബാനർജി ഒരു പ്രധാന ഘടകമാകുമോ എന്ന ചോദ്യത്തിന് "നിസംശയമായും, അവർ ഈ തെരഞ്ഞെടുപ്പിലെ ഒരു പ്രധാന കളിക്കാരനാണ്. പശ്ചിമ ബംഗാളിൽ സീറ്റുകള്‍ പിടിക്കാനുള്ള അവരുടെ കഴിവ് ഇന്ത്യൻ സഖ്യത്തെ ശക്തിപ്പെടുത്തും." എന്നായിരുന്നു ചിദംബരത്തിന്റെ മറുപടി.
കച്ചത്തീവ് വിഷയം അടഞ്ഞ വിഷയമാണെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം ബിജെപി അനാവശ്യമായി ഉയർത്തിക്കൊണ്ടുവരികയാണെന്നും അദ്ദേഹം ആ ആരോപിച്ചു. "കച്ചത്തീവ് ഒരു അടഞ്ഞ വിഷയമാണ്. 50 വർഷം മുമ്പാണ് ഇത് സംബന്ധിച്ച് കരാറിലെത്തിയത്. 2014 മുതൽ പ്രധാനമന്ത്രി മോദി അധികാരത്തിലുണ്ട്. കഴിഞ്ഞ 10 വർഷമായി അദ്ദേഹം ഈ വിഷയം ഉന്നയിക്കാതിരുന്നത് എന്തുകൊണ്ടാണ്" മുൻ കേന്ദ്രമന്ത്രി ചോദിച്ചു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications