'ഇന്ത്യക്കാരനാകാനുള്ള അവകാശത്തിൽ നിന്നും മതത്തിന്റെ പേരിൽ മുസ്ലീം മതവിശ്വാസികളെ ഒഴിവാക്കി'
എറണാകുളം: പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യക്കാരനാകാനുള്ള അവകാശത്തിൽ നിന്നും മതത്തിന്റെ പേരിൽ മുസ്ലീം മതവിശ്വാസികളെ ഒഴിവാക്കിയെന്ന് സിപിഎം നേതാവും മുന്‍ എംപിയുമായ പി രാജീവ്. ഭരണഘടനയിലെ തുല്യതയുടെ അവകാശവും വിവേചനത്തിനെതിരായ നിലപാടും പാർലമെന്‍റില്‍ നോക്കുകുത്തിയായെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
പി രാജീവിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
948 ജനുവരി 30 - സ്വതന്ത്ര ഇന്ത്യയിൽ മതത്തിന്റെ പേരിൽ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തി
1992 ഡിസംബർ 6 മതസഹിഷ്ണുതയുടെ കൂടി പ്രതീകമായിരുന്ന ബാബറി മസ്ജിദ് മതത്തിന്റെ പേരിൽ തകർക്കപ്പെട്ടു.
2019 ഡിസംബർ 11 ഇന്ത്യക്കാരനാകാനുള്ള അവകാശത്തിൽ നിന്നും മതത്തിന്റെ പേരിൽ മുസ്ലീം മതവിശ്വാസികളെ ഒഴിവാക്കി.
Recommended Video
ഭരണഘടനയിലെ
തുല്യതയുടെ
അവകാശവും
വിവേചനത്തിനെതിരായ
നിലപാടും
പാർലമെണ്ടിൽ
നോക്കുകുത്തിയായി.
ഒരു
നിയമം
ഭരണഘടന
വിരുദ്ധമാണെന്ന്
പ്രഖ്യാപിക്കേണ്ട
പാർലമെന്റ്
എക്സിക്യുട്ടീവ്
പാർലമെണ്ടായി.
മതനിരപേക്ഷതയിൽ
നിന്നും
മതാധിപത്യത്തിലേക്കുള്ള
യാത്ര
ജനാധിപത്യത്തിൽ
നിന്നും
ഏകാധിപത്യത്തിലേക്കുള്ളതുകൂടിയാണ്.ഭരണഘടന
മൂല്യങ്ങൾക്കായി
നമുക്ക്
കൂടുതൽ
കരുത്തോടെയും
ഐക്യത്തോടെയും
പ്രതിരോധിക്കേണ്ടിയിരിക്കുന്നു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു, ഇടതുപാർട്ടികൾ രാജ്യവ്യാപക പ്രക്ഷോഭത്തിന്
മണിപ്പൂരില്‍ പോവാന്‍ ഇനി പ്രത്യേക അനുമതി വേണം: ഐഎല്‍പി ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍