Pahalgam: സഞ്ചാരികളെ വരവേല്‍ക്കാന്‍ പഹല്‍ഗാം; ഇനി ധൈര്യമായി പോകാം: കാണേണ്ട കാഴ്ച്ചകള്‍ ഇതാ
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കാശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ഇന്ത്യയെ ഒട്ടാകെ ഉലച്ചിരുന്നു. അതിമനോഹരമായ പുല്‍മേടുകളില്‍ വെടിയൊച്ചകള്‍ മുഴങ്ങിയതിന് പിന്നാലെ 26 വിനോദസഞ്ചാരികള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. അതില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടിരുന്നു. ജീവിതം പച്ചപിടിച്ചു വന്നിരുന്ന അവിടുത്തെ കച്ചവടക്കാര്‍ക്കും ഭീകരരുടെ പ്രവൃത്തി വലിയ തിരിച്ചടിയായി മാറി. അന്നത്തെ മാരകമായ മുറിവുകള്‍ അവിടുത്തെ ജനങ്ങളുടെ മനസില്‍ പയ്യെ ഉണങ്ങിവരിയാണ്.
ഇപ്പോഴിതാ, ഭീകരാക്രമണത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചുപൂട്ടിയിരുന്ന കാശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നിരിക്കുകയാണ്. സുരക്ഷാ സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇനിയൊരു ആക്രമണം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയ ശേഷമാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്. വീണ്ടും ഈ മനോഹരമായ താഴ്വരകള്‍ പഴയതു പോലെ സഞ്ചാരികളെകൊണ്ട് നിറയാന്‍ കാത്തിരിക്കുകയാണ് അവിടുത്തെ ജനങ്ങള്‍.

പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയിലുണ്ടായ അനിഷ്ട സംഭവങ്ങളെത്തുടര്‍ന്ന് വിനോദസഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു 48 ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായതോടെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
ആദ്യഘട്ടത്തില്‍ തുറന്നു നല്കിയ സ്ഥലങ്ങളില്‍ ബുഡ്ഗാമിലെ മനോഹരമായ പുല്‍മേടുകളും പൈന്‍ മരങ്ങളും നിറഞ്ഞ യൂസ്മാര്ഗും പാല് താഴ്വര എന്നറിയപ്പെടുന്ന ദൂദ്പത്രിയും ഉള്‍പ്പെടുന്നു. ഇതുകൂടാതെ അനന്ത്നാഗിലെ ദണ്ഡിപോര പാര്‍ക്ക്, ചരിത്രപ്രസിദ്ധമായ പീര്‍ കി ഗാലി, ഷോപ്പിയാനിലെ ദുബ്ജാന്, പദ്പവാന്‍ എന്നിവയും ഇനി സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. ശ്രീനഗറിലെ ആത്മീയ ശാന്തത പകരുന്ന അസ്താന്പോറയും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുഷ്പശേഖരമുള്ള തുലിപ് ഗാര്‍ഡനും വരും ദിവസങ്ങളില്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമാകും.
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ഗന്ദര്‍ബാലിലെ പ്രശസ്തമായ തജ്വാസ് ഹിമാനിയും ഹംഗ് പാര്‍ക്കും തുറന്നിട്ടുണ്ട്. ഏഷ്യയിലെ വലിയ ശുദ്ധജല തടാകങ്ങളിലൊന്നായ വുള്ളര്‍ തടാകവും അതിനോട് ചേര്‍ന്നുള്ള വാട്ലാബും ബാരാമുള്ളയില്‍ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ സജ്ജമായിക്കഴിഞ്ഞു. കശ്മീര്‍ ഡിവിഷന് പുറമെ ജമ്മു ഡിവിഷനിലെ റിയാസിയിലുള്ള ദേവി പിണ്ടി, റംബാനിലെ മഹു മങ്കാട്ട്, കിഷ്ത്വാറിലെ മുഗള്‍ മൈതാന്‍ എന്നീ സ്ഥലങ്ങളും സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വീണ്ടും തുറന്നവയില്‍ ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ മഞ്ഞ് നീക്കം ചെയ്യുന്ന മുറയ്ക്ക് ഗുരൈസ്, ബംഗസ് തുടങ്ങിയ സ്ഥലങ്ങള്‍ കൂടി തുറന്നു നല്‍കുമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications