പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് ഇങ്ങനെ; 1,597 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കു വ്യക്തമാക്കുന്ന കുറ്റപത്രം സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഏകദേശം എട്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ 1,597 പേജുള്ള കുറ്റപത്രമാണ് തിങ്കളാഴ്ച എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍-ഇ-തൊയ്ബ ശാഖാ മേധാവി സാജിദ് ജട്ടാണ് മുഖ്യസൂത്രധാരകന്‍.
ഏപ്രില്‍ 22-നാണ് കാശ്മീരില്‍ നിരവധി വിനോദസഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ 26 പേര്‍ക്ക് ജീവന് നഷ്ടപ്പെടാന്‍ കാരണമായ ഭീകരാക്രമണം ഉണ്ടായത്. പാക് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ കൊച്ചി സ്വദേശിയും കൊല്ലപ്പെട്ടിരുന്നു.
പാകിസ്ഥാന് കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയും പാക് സ്വദേശികളായ പ്രതികളുടെ പങ്കും കുറ്റപത്രത്തില്‍ വിശദമായി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 1,000-ത്തിലധികം പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് എന്‍ഐഎ പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ചത്. ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍-ഇ-തൊയ്ബയും അതിന്റെ ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നിരോധിത സംഘടനകള്‍. ഇതില്‍ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന് നേതൃത്വം നല്കുന്ന സാജിദ് സൈഫുള്ള ജട്ട് ആണ് മുഖ്യ ആസൂത്രകന്‍. ആക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഇയാള്‍ നേരിട്ട് പങ്കാളിയാണ്. ജട്ടിനെ അറസ്റ്റ് ചെയ്യാന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികമാണ് എന്‍ഐഎ പ്രഖ്യാപിച്ചിട്ടുള്ളത്.
ജട്ടിനെ കൂടാതെ, ആക്രമണം നടത്തിയ മൂന്ന് പാകിസ്ഥാന് ഭീകരരായ സുലൈമാനി ഷാ, ഹംസ അഫ്ഗാനി, ജിബ്രാന് എന്നിവരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് പേരും ജൂലൈ 28-ന് ശ്രീനഗറിലെ ഡാച്ചിഗാം പ്രദേശത്ത് ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന് മഹാദേവി'നിടെ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് വേണ്ട സഹായങ്ങള്‍ ഭീകരര്‍ക്ക് ഒരുക്കി നല്കിയ ആറ് പ്രദേശവാസികളെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ രണ്ടു പേര് അക്രമികള്‍ക്ക് അഭയം നല്കി. ഒരാള്‍ ഭീകരരെ കാശ്മീരിലെ വനമേഖലയിലൂടെ വഴി കാണിച്ചുകൊടുക്കുകയും ആക്രമണ സ്ഥലത്ത് എത്താന്‍ സഹായിക്കുകയും ചെയ്തു.
പഹല്‍ഗാം ആക്രമണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ പാകിസ്ഥാന്റെ പങ്ക് വീണ്ടും ദേശീയ ശ്രദ്ധയില്‍ വന്നിരിക്കുകയാണ്. പാകിസ്ഥാന്റെ പരോക്ഷ പിന്തുണയുള്ള ഭീകരര്‍ നടത്തിയ ആക്രമണത്തെതുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും യുദ്ധസമാനമായ സാഹചര്യത്തിലേക്കു നീങ്ങിയിരുന്നു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന് സിന്ദൂറില്‍ നിരവധി പാക് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നാലു ദിവസത്തോളം രൂക്ഷമായ സംഘര്‍ഷമുണ്ടായി. പാകിസ്ഥാന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് സംഘര്‍ഷം അവസാനിച്ചത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications