Get Updates
Get notified of breaking news, exclusive insights, and must-see stories!

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് ഇങ്ങനെ; 1,597 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കു വ്യക്തമാക്കുന്ന കുറ്റപത്രം സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഏകദേശം എട്ട് മാസത്തെ അന്വേഷണത്തിനൊടുവില്‍ 1,597 പേജുള്ള കുറ്റപത്രമാണ് തിങ്കളാഴ്ച എന്‍ഐഎ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ ശാഖാ മേധാവി സാജിദ് ജട്ടാണ് മുഖ്യസൂത്രധാരകന്‍.

ഏപ്രില്‍ 22-നാണ് കാശ്മീരില്‍ നിരവധി വിനോദസഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ 26 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായ ഭീകരാക്രമണം ഉണ്ടായത്. പാക് അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ കൊച്ചി സ്വദേശിയും കൊല്ലപ്പെട്ടിരുന്നു.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഗൂഢാലോചനയും പാക് സ്വദേശികളായ പ്രതികളുടെ പങ്കും കുറ്റപത്രത്തില്‍ വിശദമായി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 1,000-ത്തിലധികം പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് എന്‍ഐഎ പാകിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ചത്. ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

pahalgam

തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബയും അതിന്റെ ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമാണ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നിരോധിത സംഘടനകള്‍. ഇതില്‍ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന് നേതൃത്വം നല്‍കുന്ന സാജിദ് സൈഫുള്ള ജട്ട് ആണ് മുഖ്യ ആസൂത്രകന്‍. ആക്രമണം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഇയാള്‍ നേരിട്ട് പങ്കാളിയാണ്. ജട്ടിനെ അറസ്റ്റ് ചെയ്യാന്‍ സഹായകമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികമാണ് എന്‍ഐഎ പ്രഖ്യാപിച്ചിട്ടുള്ളത്.

ജട്ടിനെ കൂടാതെ, ആക്രമണം നടത്തിയ മൂന്ന് പാകിസ്ഥാന്‍ ഭീകരരായ സുലൈമാനി ഷാ, ഹംസ അഫ്ഗാനി, ജിബ്രാന്‍ എന്നിവരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മൂന്ന് പേരും ജൂലൈ 28-ന് ശ്രീനഗറിലെ ഡാച്ചിഗാം പ്രദേശത്ത് ഇന്ത്യന്‍ സൈന്യം നടത്തിയ 'ഓപ്പറേഷന്‍ മഹാദേവി'നിടെ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് വേണ്ട സഹായങ്ങള്‍ ഭീകരര്‍ക്ക് ഒരുക്കി നല്‍കിയ ആറ് പ്രദേശവാസികളെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ അക്രമികള്‍ക്ക് അഭയം നല്‍കി. ഒരാള്‍ ഭീകരരെ കാശ്മീരിലെ വനമേഖലയിലൂടെ വഴി കാണിച്ചുകൊടുക്കുകയും ആക്രമണ സ്ഥലത്ത് എത്താന്‍ സഹായിക്കുകയും ചെയ്തു.

പഹല്‍ഗാം ആക്രമണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ പാകിസ്ഥാന്റെ പങ്ക് വീണ്ടും ദേശീയ ശ്രദ്ധയില്‍ വന്നിരിക്കുകയാണ്. പാകിസ്ഥാന്റെ പരോക്ഷ പിന്തുണയുള്ള ഭീകരര്‍ നടത്തിയ ആക്രമണത്തെതുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും യുദ്ധസമാനമായ സാഹചര്യത്തിലേക്കു നീങ്ങിയിരുന്നു. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ നിരവധി പാക് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നാലു ദിവസത്തോളം രൂക്ഷമായ സംഘര്‍ഷമുണ്ടായി. പാകിസ്ഥാന്റെ അഭ്യര്‍ത്ഥനയെതുടര്‍ന്നാണ് സംഘര്‍ഷം അവസാനിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+