പാകിസ്താനില്‍ നിന്നുള്ള 11 അംഗ കുടുംബത്തെ രാജസ്ഥാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ജയ്പൂര്‍: പാകിസ്താനില്‍ നിന്നുമുള്ള കുടിയേറ്റക്കാരായ 11 പേരെ രാജസ്ഥാനിലെ ജോധ്പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലോഡ്ത ഗ്രാമത്തിലെ ഒരു ഫാമില്‍ നിന്നാണ് ഇവരുടെ മൃദദേഹങ്ങള്‍ കണ്ടെത്തിയത്. മുഴുവന്‍ പേരും ഒരു കുടുബംത്തില്‍ നിന്നുള്ളവരാണ്. മരണത്തിന്‍റെ കാരണം എന്താണെന്നതില്‍ ഇതുവരെ വ്യക്ത വരുത്താന്‍ സാധിച്ചിട്ടില്ലയ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന സൂചനയുള്ളതായി ചിലേ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരിസരത്ത് ചില രാസവസ്തുക്കളുടെ ഗന്ധം ഉണ്ടെന്നും, ആത്മഹത്യ ചെയ്യാന്‍ അവര്‍ വിഷം കഴിച്ചിരിക്കാമെന്നും റൂറല്‍ എസ്പി രാഹുൽ ബർഹത്ത് പറഞ്ഞു. മൃതദേഹങ്ങളിലൊന്നും പരിക്കേറ്റ അടയാളങ്ങളില്ലെന്നും മറ്റ് ആക്രമത്തിന്‍റേതായ യാതൊരു ലക്ഷണങ്ങളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ ഒരാളെ ജീവനോടെ കണ്ടെത്തിയിട്ടുണ്ട്. താന്‍ വീടിന് പുറത്ത് ഉറങ്ങുകയായിരുന്നതിനാല്‍ രാത്രിയില്‍ അകത്ത് സംഭവിച്ചതൊന്നും അറിയില്ലെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ഇയാളെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. മരണപ്പെട്ടവരെല്ലാം പാകിസ്താനില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാരാണ്. കൃഷി ഭൂമി വാടകയ്ക്ക് എടുത്ത് ഗ്രാമത്തില്‍ താമസിച്ച് കൃഷി ചെയ്യുന്നവരാണ് ഇവര്‍.
മഹാരാഷ്ട്രക്കെതിരെയുള്ള ഗൂഢാലോചന; സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തള്ളി ശിവസേന
രണ്ട് തരത്തിലുള്ള സഹായധനം ശരിയല്ലെന്ന് വീ മുരളീധരനും; കേന്ദ്രമന്ത്രി പെട്ടിമുടി സന്ദര്‍ശിച്ചു
ഞങ്ങള്‍ 6 പേരും കോണ്‍ഗ്രസിനൊപ്പമെന്ന് 'ബിഎസ്പി' എംഎല്‍എമാര്‍; ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക്