Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; അച്ഛനും അമ്മയും ചേര്‍ന്ന് കൊടുംക്രൂരത, കാരണം ഇതാണ്

മംഗലാപുരം: ആഗ്രഹങ്ങള്‍ മനുഷ്യനെ മൃഗതുല്യമാക്കുന്നു എന്നതിന് ഉദാഹരമാണ് കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സംഭവം. പെണ്‍കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നതിന് പിടിയിലായത് അച്ഛനും അമ്മയും. 40 ദിവസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ ആ കുഞ്ഞിന്. ദമ്പതിമാര്‍ക്ക് ആണ്‍കുട്ടിയോടാണ് താല്‍പ്പര്യമത്രെ. പിറന്നതാകട്ടെ പെണ്‍കുഞ്ഞും.

പിന്നീടാണ് ഇവര്‍ ഗൂഢാലോചന നടത്തിയത്. പക്ഷേ സംഭവം എല്ലാം പുറത്തായി. പോലീസ് അന്വേഷണത്തിലേക്ക് നയിച്ചതും പ്രതികള്‍ പിടികൂടാന്‍ കാരണമാകുകയും ചെയ്ത സംഭവം ഇങ്ങനെ...

സംഭവം നടന്നത് ഇവിടെ

സംഭവം നടന്നത് ഇവിടെ

ഉത്തര കന്നഡയിലെ സിര്‍സിയിലാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മൃതദേഹം ഇവിടെയുള്ള കിണറ്റില്‍ നിന്ന് കണ്ടെത്തി. അര്‍ധരാത്രി കാണാതായ കുട്ടിയെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തിരയുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തൊട്ടിലില്‍ കിടത്തിയ കുട്ടി

തൊട്ടിലില്‍ കിടത്തിയ കുട്ടി

അമ്മ പ്രിയങ്കയുടെ മുറിയില്‍ തൊട്ടിലില്‍ കിടത്തിയതായിരുന്നു കുഞ്ഞിനെ. രാത്രി എഴുന്നേറ്റ് നോക്കിയപ്പോള്‍ കുഞ്ഞിനെ കാണുന്നില്ല. തുടര്‍ന്ന് വീട്ടുകാരോടും അയല്‍വാസികളോളും പ്രിയങ്കയും ഭര്‍ത്താവ് ചന്ദ്രശേഖര്‍ ഭട്ടും വിവരം പറഞ്ഞു തിരച്ചില്‍ തുടങ്ങി. ഇതാണ് ആദ്യ കഥ.

അമ്മാവന് സംശയം

അമ്മാവന് സംശയം

പ്രിയങ്കയുടെ സഹോദരന്‍ അഭിഷേക് ജഗദീഷ് ചൗധരിക്ക് സംഭവത്തില്‍ സംശയം തോന്നി. ഇയാള്‍ മുറിയില്‍ പരിശോധിച്ചു. രാത്രി പുറത്ത് നിന്ന് ആരെങ്കിലും വന്നതായി ലക്ഷണമില്ല. പിന്നെ എങ്ങനെയാണ് കുഞ്ഞ് അടുത്തുള്ള കിണറ്റിലെത്തുക. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചൗധരി യെല്ലാപൂര്‍ പോലീസില്‍ പരാതി നല്‍കി.

Recommended Video

cmsvideo
    ചങ്കാണീ കോഴിക്കോട്ടുകാരും മലപ്പുറംകാരും കണ്ണൂരുകാരും
    കുറ്റം ചെയ്തവരിലേക്ക് പോലീസ്

    കുറ്റം ചെയ്തവരിലേക്ക് പോലീസ്

    പോലീസ് വീട്ടിലെത്തി പരിശോധന നടത്തി. പുറത്ത് നിന്ന് ആരെങ്കിലും അതിക്രമിച്ച് കടന്നതിന്റെയോ മോഷണം നടന്നതിന്റെയോ ലക്ഷണമുണ്ടായിരുന്നില്ല. തുടര്‍ന്ന് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. അപ്പോഴാണ് കുറ്റം ചെയ്തവരിലേക്ക് എത്തിയത്.

    കൊലപാതത്തിന് കാരണം

    കൊലപാതത്തിന് കാരണം

    42കാരനാണ് ചന്ദ്രശേഖര്‍ ഭട്ട്. ഭാര്യ പ്രിയങ്കയ്ക്ക് 21 വയസും. ഇവര്‍ക്ക് ആണ്‍കുഞ്ഞിനോടാണ് താല്‍പ്പര്യം. പിറന്നത് പെണ്‍കുഞ്ഞ്. അന്ന് മുതലേ ഇരുവര്‍ക്കും സ്വഭാവത്തില്‍ മാറ്റം പ്രകടമായിരുന്നു. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് പദ്ധതി ഒരുക്കിയതും കൊലപാതകം നടത്തിയതും.

    പ്രതികള്‍ കുറ്റമേറ്റ ശേഷം പറഞ്ഞത്

    പ്രതികള്‍ കുറ്റമേറ്റ ശേഷം പറഞ്ഞത്

    തനുശ്രീ എന്നാണ് പെണ്‍കുഞ്ഞിന് പേരിട്ടിരുന്നത്. കൊലപാതകം നടത്തിയത് തങ്ങളാണ് ഭട്ടും പ്രിയങ്കയും സമ്മതിച്ചുവെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ശിവപ്രകാശ് ദേവരാജു അറിയിച്ചു. കുടുംബത്തിലെ മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+