Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർലമെന്റിലെ സുരക്ഷാ വീഴ്ച; പിന്നിലുള്ള കാര്യങ്ങള്‍ അന്വേഷിക്കണം, തമ്മില്‍ തർക്കം പാടില്ല: മോദി

ഡല്‍ഹി: ഡിസംബർ 13ന് പാർലമെന്റിലെ സുരക്ഷാ വീഴ്ച ദുഃഖകരവും ആശങ്കാജനകവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സംഭവത്തിന് പിന്നിലെ ഘടകങ്ങളും പ്രതികളായവരുടെ ഉദ്ദേശ്യങ്ങളും അറിയേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. "പാർലമെന്റിൽ നടന്ന സംഭവത്തിന്റെ ഗൗരവം ഒട്ടും കുറച്ചുകാണരുത്. അതുകൊണ്ട് സ്പീക്കർ ആവശ്യമായ നടപടികൾ അതീവ ഗൗരവത്തോടെയാണ് സ്വീകരിക്കുന്നത്. അന്വേഷണ ഏജൻസികൾ കർശനമായി അന്വേഷിക്കുന്നുണ്ട്. ഇതിന് പിന്നിലെ ഘടകങ്ങളും ഉദ്ദേശ്യങ്ങളും എന്താണെന്ന് ആഴത്തിൽ അറിയേണ്ടതും ഒരുപോലെ പ്രധാനമാണ്." ഹിന്ദി വാർത്താ ദിനപത്രമായ ദൈനിക് ജാഗരണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രശ്‌നത്തിന്റെ ആഴത്തിലേക്ക് കടക്കേണ്ടത് അത്യാവശ്യമാണെന്നും അതിലൂടെ ഒരു പരിഹാരം കണ്ടെത്താമെന്നും പറഞ്ഞ പ്രധാനമന്ത്രി, "അതിനെച്ചൊല്ലിയുണ്ടാകുന്ന വഴക്കോ പ്രതിഷേധമോ ഒഴിവാക്കണം" എന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിസംബർ 13 ന് പുകക്കുപ്പികളുമായി രണ്ട് പേർ സന്ദർശക ഗാലറിയിൽ നിന്ന് ലോക്‌സഭയുടെ ചേമ്പറിലേക്ക് ചാടിയതു കണ്ട സുരക്ഷാ വീഴ്ചയെക്കുറിച്ച് പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന പ്രതിപക്ഷം ആവശ്യപ്പെടുന്നതിന് ഇടയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വരുന്നത്.

parliamentsecuritybreach-

അതേസമയം, പാർലമെന്റ് കോംപ്ലക്‌സിനുള്ളിലെ സുരക്ഷയുടെ കാര്യത്തിൽ ലോക്‌സഭാ സെക്രട്ടേറിയറ്റിന് ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കൂടാതെ, പ്രതിപക്ഷം വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ആരോപിച്ച് സമാനമായ ലംഘനങ്ങളുടെ നിരവധി സംഭവങ്ങളും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.

അതിനിടെ, പാർലമെന്റ് സുരക്ഷാ വീഴ്ച സംഭവത്തില്‍ പ്രതികളായവരുടെ ഫോണുകളുടെ ഘടകങ്ങൾ രാജസ്ഥാനിൽ കണ്ടെത്തിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജന്‍സിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. കണ്ടെടുത്ത ഫോൺ ഭാഗങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ലളിത് ഝായുടെ ഫോൺ വീണ്ടെടുക്കാനുള്ള നീക്കം നടക്കുന്നതിന് ഇടയിലാണ് ഡൽഹി പൊലീസ് നിർണ്ണായക തെളിവുകള്‍ കണ്ടെത്തിയത്.

പാർലമെന്റ് സുരക്ഷാ ലംഘന സംഭവത്തിലെ പ്രതിയായ ലളിത് ഝാ ഡൽഹിയിൽ എത്തുന്നതിന് മുമ്പ് അഞ്ച് മൊബൈൽ ഫോണുകൾ നശിപ്പിച്ചതായും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ഡൽഹി പോലീസ് വൃത്തങ്ങൾ നേരത്തെ വെളിപ്പെടുത്തിയതായി എ എൻ ഐ റിപ്പോർട്ട് ചെയ്തു. അതേസമയം, പാർലമെന്റ് സുരക്ഷാ ലംഘന കേസിൽ ആറാം പ്രതിയായ മഹേഷ് കുമാവതിനെ ഡൽഹി പട്യാല ഹൗസ് കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ അറസ്റ്റിലായ മഹേഷ് കുമാവതിനെ 15 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ, പാർലമെന്റ് സുരക്ഷാ വീഴ്ചയിലെ പ്രതികളിലൊരാളായ ലളിത് ഝായെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ കോടതി അനുവദിച്ചിരുന്നു, കൂടാതെ മറ്റ് അഞ്ച് പേരെ ഇതിനകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+