17കാരിയെ നഗ്നയാക്കി, മൊട്ടയടിച്ചു! കേട്ടാല്‍ ഞെട്ടും ഹൗറ- ജോധ്പൂര്‍ എക്സ്പ്രസിലെ പീഡനം
സ്ത്രീകളായ യാത്രക്കാര്‍ പെണ്‍കുട്ടിയെ നഗ്നയാക്കി പരിശോധിച്ചു. പുരുഷന്മാര് പെണ്‍കുട്ടിയെ കൈയേറ്റം ചെയ്യുകയും മുടി മുറിക്കുകയും ചെയ്തു.
ആഗ്ര: മോഷണക്കുറ്റം ആരോപിച്ച് ട്രെയിനില്‍ 17കാരിക്ക് യാത്രക്കാരുടെ ക്രൂര മര്‍ദനം. യാത്രക്കാര്‍ പെണ്‍കുട്ടിയെ പ്രാകൃത രീതില്‍ മര്‍ദിച്ചു. സ്ത്രീകളായ യാത്രക്കാര്‍ പെണ്‍കുട്ടിയെ നഗ്നയാക്കി പരിശോധിച്ചു. പുരുഷന്മാര് പെണ്‍കുട്ടിയെ കൈയേറ്റം ചെയ്യുകയും മുടി മുറിക്കുകയും ചെയ്തു.
ഹൗറ- ജോധ്പൂര്‍ എക്സ്പ്രസിന്റെ എസി 3 കോച്ചിലാണ് സംഭവം. പെണ്‍കുട്ടിയോട് മോശമായി പെരുമാറുന്നത് ചോദ്യം ചെയ്ത ടിടിആറെ യാത്രക്കാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ചീത്ത വിളിച്ചതായും ആരോപണമുണ്ട്. യാത്രക്കാരുടെ പരാതിയില്‍ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ടിടിആറിന്റെ പരാതിയില്‍ ആറ് യാത്രക്കാര്‍ക്കെതിരെ കേസെടുത്തു.

മോഷണക്കുറ്റം ആരോപിച്ച്
മോഷണക്കുറ്റം ആരോപിച്ചാണ് 17കാരിയായ പെണ്‍കുട്ടിയെ യാത്രക്കാര്‍ പ്രാകൃത രീതിയില്‍ കൈയ്യേറ്റം ചെയ്തത്. പെണ്‍കുട്ടിയുടെ പക്കല്‍ നിന്ന് മോഷണ മുതലായ ബാഗ് കണ്ടെത്തിയെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഹൗറ- ജോധ്പൂര്‍ എക്സ്പ്രസിന്റെ എസി 3 കോച്ചിലാണ് പെണ്‍കുട്ടിക്ക് നേരെ ക്രൂരമര്‍ദനം ഉണ്ടായത്

മുടിമുറിച്ചു
കോച്ചിലെ യാത്രക്കാരായ സ്ത്രീകള്‍ പെണ്‍കുട്ടിയെ നഗ്നയാക്കി പരിശോധിച്ചു. പുരുഷന്മാര് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്തു.

അസഭ്യ വര്‍ഷം
അതേസമയം പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്നത് ചോദ്യം ചെയ്ത ടിടിആറിനെ യാത്രക്കാര്‍ മര്‍ദിക്കാന്‍ ശ്രമിച്ചതായി പരാതി ഉണ്ട്. പെണ്‍കുട്ടിയെ മര്‍ദിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിനാണ് യാത്രക്കാര്‍ ടിടിആറിനെ മര്‍ദിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയെ റെയില്‍വെ പോലീസിന് കൈമാറണമെന്നാവശ്യപ്പെട്ട ടിടിആര്‍ പെണ്‍കുട്ടിയുടെ ആളെന്നായിരുന്നു യാത്രക്കാരുടെ ആരോപണം.

ടിടിആര്‍ പരാതി നല്കി
അതേസമയം യാത്രക്കാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ടിടിആര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് യാത്രക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ടിടിആറിന്റെ ജോലി തടസപ്പെടുത്തുക, മര്‍ദിക്കുക തുടങ്ങിയ കുറ്റത്തിനാണ് ആറ് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അര്‍ബുദ രോഗി
അതേസമയം പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് മകള്‍ക്ക് 17 വയസ് അയിട്ടേ ഉള്ളുവെന്നും ഇയാള്‍ പറയുന്നു. കൂടാതെ മകള്‍ കാന്‍സര്‍ രോഗിയാണെന്നും ഇതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു മകളെന്നും ഇയാള്‍ പറയുന്നു. ഇക്കാര്യം പോലീസിനോടും ജഡ്ജിയോടും പറഞ്ഞിട്ടും നീതികാട്ടിയില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

നൂറ് രൂപ നല്‍കാത്തതിന്
പ്രദേശത്തെ ഒരു ഉത്സവത്തിന് പോകാന്‍ മകള്‍ 100 രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും അത് നല്‍കാനുള്ള കഴിവ് തങ്ങള്‍ക്കില്ലായിരുന്നുവെന്നും പെണ്‍കുട്ടിയിടെ മാതാപിതാക്കള്‍ പറയുന്നു. പണം നല്‍കാതിരുന്നതിനെ തുര്‍ന്ന് ഞായറാഴ്ച പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിപ്പോയിരുന്നുവെന്ന് ഇവര്‍ പറയുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications