നിരഞ്ജന് കൊല്ലപ്പെട്ടത് ഭീകരരുടെ ആധുനിക തന്ത്രത്തില്‍?
ദില്ലി: പത്താന്‍കോട് ഭീകരാരാക്രമണത്തില് ധീരരക്തസാക്ഷിയായ നിരഞ്ജന്‍കുമാര്‍ മരിച്ചതെങ്ങനെ... ? ഈ ചോദ്യം അന്ന് മുതലേ ഉയരുന്നതാണ്. സൈന്യം ഒരുപാട് വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ചിലരില്‍ സംശയങ്ങളുണ്ട്.
വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് നിരഞ്ജന് മരിച്ച ഭീകരന്റെ മൃതദേഹം പരിശോധിയ്ക്കാന്‍ പോയത് എന്നരീതിയിലായിരുന്നു ഒരു പ്രചാരണം. എന്നാല്‍ സൈന്യം ഇത് നിഷേധിച്ചിട്ടുണ്ട്.
നിരഞ്ജന്റെ മരണത്തിന് കാരണം ഭീകരര്‍ ഉപയോഗിച്ച ഒരു പുതിയ തന്ത്രമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഗ്രനേഡ് പൊട്ടി
പത്താന്‍കോട് വ്യോമകേന്ദ്രം ആക്രമിച്ച ഭീകരരില്‍ ഒരാളുടെ മൃതദേഹം പരിശോധിയ്ക്കുമ്പോള്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന് കുമാര്‍ മരിച്ചത്.

സുരക്ഷയില്ലേ
കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ സ്ഫോടക വസ്തുക്കളുണ്ടോ എന്ന് പരിശോധിയ്ക്കുമ്പോഴായിരുന്നു നിരഞ്ജന്റെ മരണം. ആവശ്യത്തിന് സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലേ എന്നാണ് ചോദ്യം.

സംഗതി അതല്ല
സുരക്ഷാമാനദണ്ഡങ്ങള്‍ ഇല്ലാത്തതായിരുന്നില്ല നിരഞ്ജന്റെ മരണകാരണം എന്നാണ് എന്‍എസ്ജി ഡയറക്ടര്‍ ജനറല്‍ ആര്‍സി തയാല് വെളിപ്പെടുത്തിയിരിയ്ക്കുന്നത്. ഭീകരര്‍ ഉപയോഗിച്ച ഒരു തന്ത്രമായിരുന്നു അത്.

ബോംബ് ട്രാപ്പ്
കൊല്ലപ്പെട്ടതിന് ശേഷം പോലും മൃതദേഹം പരിശോധിയ്ക്കാനെത്തുന്ന ഇന്ത്യന്‍ സൈനികരെ വധിയ്ക്കാന്‍ വേണ്ടിയുള്ള കെണി ആയിരുന്നു അത്.

അറിയില്ലായിരുന്നോ?
ഭീകരര്‍ ഇത്തരം ഒരു രീതി സ്വീകരിയ്ക്കുന്ന കാര്യം ഇന്ത്യന്‍ സേനയ്ക്ക് അറിയില്ലായിരുന്നോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അല്ലെങ്കില്‍ അത്തരം പരിശീലനങ്ങള്‍ നല്കിയിട്ടില്ലേ?

സുരക്ഷയുണ്ടായിരുന്നോ
സാധാരണ ഗതിയില്‍ സ്വീകരിയ്ക്കേണ്ട എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിരഞ്ജന് സ്വീകരിച്ചിരുന്നു എന്ന് തന്നെയാണ് ഈ ഉദ്യോഗസ്ഥന് പറയുന്നത്. എന്നാല്‍ മൃതദേഹം വാഹനം ഉപയോഗിച്ച് വലിച്ചിഴച്ചും തിരിച്ചുംമിറിച്ചും ഇട്ടതിന് ശേഷമാണ് നിരഞ്ജന് അത് പരിശോധിയ്ക്കാന്‍ ചെന്നത്. അപ്പോള്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നാണ് പറയുന്നത്യ

സംഭവിച്ചത്
മൃതദേഹത്തില്‍ നിന്ന് നിരഞ്ജന് ഗ്രനേഡ് കണ്ടെടുത്തു. എന്നാല്‍ അതിന്റെ 'പിന്'ഊരിമാറ്റിയത് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സഹപ്രവര്‍ത്തകര്‍ ഇക്കാര്യം വിളിച്ച് പറഞ്ഞപ്പോഴേയ്ക്കും ഗ്രനേഡ് പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

ചൈനീസ് ഗ്രനേഡ്
അതൊരു ചൈനീസ് ഗ്രനേഡ് ആയിരുന്നു എന്നാണ് എന്‍എസ്ജി ഡയറക്ടര്‍ ഒരു സെമിനാറില്‍ സംസാരിയ്ക്കവെ പറഞ്ഞത്. പിന് ഊരി കൈയ്യില്‍ എടുത്താല്‍ രണ്ട് സെക്കന്റ് കൊണ്ട് അത് പൊട്ടിത്തെറിയ്ക്കും. അത്തരം ഒരു കെണിയിലാണ് നിരഞ്ജന് രക്തസാക്ഷിയായത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications