കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഗാസസ്; സംവാദത്തിന് പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകില്ല, ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കാനാണ് പെഗാസസിന്റെ ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പെഗാസസ് ഫോണ്‍ ചേര്‍ത്തല്‍ വിഷയം അന്വേഷിക്കാന്‍ മൂന്നാംഗ സൈബര്‍ വിദഗ്ധ സമിതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയതിന് പിന്നാലെനടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാജ്യത്തിന് നേരെയുള്ള അക്രമമാണ് പെഗാസസ് നടത്തുന്നത്. സുപ്രീംകോടതി നിയോഗിച്ച സമിതി സത്യം പുറത്ത് കൊണ്ടുവരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

oi

'വെടികെട്ടുകാരന്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്', ഷിജു ഖാനെ പിന്തുണച്ച് സിപിഎം'വെടികെട്ടുകാരന്റെ വീട്ടിലെ കുട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്', ഷിജു ഖാനെ പിന്തുണച്ച് സിപിഎം

ഏത് ഏജന്‍സിയാണ് പേഗാസസിനെ വാങ്ങിയതെന്ന് ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലും പെഗാസസ് വിഷയം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നുവെന്നും ഇന്ന് സുപ്രീം കോടിതി കോണ്‍ഗ്രസ് പറയുന്നതിനെ പിന്തുണക്കുകയാണ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. ആരാണ് പെഗാസസ് വാങ്ങിയത്? പെഗാസാസ് ഫോണ്‍ ചോര്‍ത്തലിന് ഇരയായത് ആരൊക്കെയാണ്? ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ മറ്റേതെങ്കിലും രാജ്യങ്ങളുടെ പക്കലുണ്ടോ? എന്തൊക്കെ വിവരങ്ങളാണ് പെഗാസസ് ചോര്‍ത്തിയത് തുടങ്ങിയ ചോദ്യങ്ങളാണ് കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്ഡഗ്രസ് നേതാക്കള്‍ വിഷയം പാര്‍ലമെന്റില്‍ ഇനിയും ഉന്നയിക്കുമെന്നും ഈ വിഷയത്തില്‍ സംവാദത്തിന് ബിജെപി നേതാക്കള്‍ തയ്യറാകില്ലെന്ന് തനിക്ക് ഉറപ്പാണെന്നും രാഹുല്‍ പറഞ്ഞു.

ആ തള്ള പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്കുണ്ട്; അനുപമക്കെതിരെ പി സി ജോർജ്ആ തള്ള പറയുന്നതില്‍ എന്തൊക്കെയോ സ്‌പെല്ലിംഗ് മിസ്റ്റേക്കുണ്ട്; അനുപമക്കെതിരെ പി സി ജോർജ്

മുഖ്യമന്ത്രിമാരുടെയും മുന്‍ പ്രധാനമന്ത്രിമാരുടെയും ബിജെപി മന്ത്രിമരുടെയും വരെ ഫോണ്‍ കോളുകള്‍ പെഗാസസ് ചോര്‍ത്തിയിരുന്നു. പെഗാസസ് ഉപയോഗിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വിവരങ്ങള്‍ ലഭിച്ചോയെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടേയും പ്രതിപക്ഷ നേതാക്കളുടേയും ഫോണുകള്‍ ചോര്‍ത്തി വിവരങ്ങള്‍ പ്രധാനമന്ത്രിയിലേക്ക് എത്തുന്നുണ്ടെങ്കില്‍ അത് ക്രിമിനല്‍ നടപടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും പെഗാസസ് സംബന്ധിച്ച സത്യം പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിന്റെ ഫോണ്‍ പോലും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് പോലും പ്രധാനമന്ത്രി തയ്യാറായില്ലെന്നും ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി ഫോണുകള്‍ ചോര്‍ത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധിആവശ്യപ്പെട്ടു.

കെ റെയില്‍ നാടിനെ വിഭജിക്കുന്ന പദ്ധതി; സര്‍ക്കാര്‍ പിന്മാറണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്കെ റെയില്‍ നാടിനെ വിഭജിക്കുന്ന പദ്ധതി; സര്‍ക്കാര്‍ പിന്മാറണമെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

അതേസമയം സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പെഗാസസ് ഫോണ്‍ ചേര്‍ത്തല്‍ വിവാദം അന്വേഷിക്കുന്നത്. സൈബര്‍ രംഗ്തത് വിദഗ്ധരായ നവീന്‍ കുമാര്‍ ചൗധരി, പി പ്രഭാഹരന്‍, അശ്വിന്‍ അനില്‍ ഗുമസ്ഥെ എന്നിവരെയാണ് സുപ്രീംകോടതി ചുമതലപ്പെടുത്തിയത്.സംഭവത്തിന്റെ പൊതു പ്രാധാന്യവും ആരോപിണത്തിന്റെ വ്യാപ്തിയും കണക്കിലെടുത്താണ് മുന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന ആര്‍വി രവീന്ദ്രന്റെ മേല്‍ നോട്ടത്തിലുള്ള സംഘത്തെ അന്വേഷണത്തിന്റെ ചുമതല നല്‍കാന്‍ കോടതി തീരുമാനിച്ചതെന്ന് ചീവ് ജഡ്ജ് എന്‍വി രമണ പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ വലിയ തോതിലുള്ള ലംഘനവുമാണ് ഫോണ്‍ ചേര്‍ത്തലെന്നും ബെഞ്ച് വ്യക്തമാക്കി.

English summary
Pegasus; The central government is not even ready for a debate, says Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X