പി എഫ് എ സെന്ററില്‍ വരൂ; മനുഷ്യത്വം എന്താണെന്നു കാണാം!!!
സര്‍വ്വജീവജാലങ്ങളും പരിസ്ഥിതിയുടെ ഭാഗമാണെന്ന് ഓര്‍മ്മപ്പെടുത്തി ഒരു പരിസ്ഥിതിദിനം കൂടി കടന്നു പോയി. പക്ഷേ ഇനിയും മാറാത്ത ചില ചിന്താഗതികളും , പ്രേരണകളും മനുഷ്യനെ പ്രകൃതിയില്‍ നിന്നകറ്റുന്നു. മനുഷ്യനും പക്ഷിമൃഗാദികളുമെല്ലം ഒരു ആവാസ വ്യവസ്ഥയുടെ ഭാഗമാണെന്ന സത്യം ഓരോരുത്തരിലുമെത്തിക്കുകയാണ് പി എഫ് എ (പീപ്പിള്‍ ഫോര്‍ ആനിമല്‍ ) എന്ന സംഘടന.
മറ്റുള്ളവര്‍ മൃഗസ്നേഹമെന്നത് വാക്കുകളില്‍ ഒതുക്കുമ്പോള്‍ പ്രവൃത്തിയിലാണ് കാര്യമെന്ന് ഇവര്‍ വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ബെംഗളൂരു കെങ്കേരിയിലെ പി എഫ് എ സെന്ററിലെത്തിയാല്‍ നിങ്ങള്‍ മറ്റൊരു മനുഷ്യനായി തീരുമെന്നുറപ്പാണ് ...ചില പി എഫ് എ കാഴ്ച്ചകളിലൂടെ...

പരിക്കു പറ്റിയ കാക്കയെ കണ്ടാല്‍ നിങ്ങളെന്തു ചെയ്യും
പരിക്കു പറ്റി പറക്കാന്‍ പറ്റാതായ കാക്കയെ കണ്ടാല്‍ നിങ്ങളെന്തു ചെയ്യും. ചിലര്‍ കല്ലെടുത്തെറിഞ്ഞ് അതിന്റെ ജീവനെടുക്കും .ചിലര്‍ കണ്ട ഭാവം നടിക്കാതെ പോകും. എന്നാല്‍ പി എഫ് എ വളണ്ടിയര്‍മാരെ വിവരറിയിക്കുകയാണെങ്കില് അവര്‍ വാഹനവുമായി വന്ന് അതിനെ രക്ഷപ്പെടുത്തും. കാക്ക എന്തനുസരണയോടെയാണെന്നോ ഇവര്‍ നല്കുന്ന ഭക്ഷണം കൊത്തി തിന്നുന്നത്

ആരൊക്കെയാണ് അന്തേവാസികള്‍
പക്ഷികളും ഇഴജന്തുക്കളുമെല്ലാം ഇവിടത്തെ അന്തേവാസികളാണ്. ഒരു കൂട്ടില്‍ അക്രമാസക്തനായ വാനരന് നായ കടിച്ചുപറിച്ച തന്റെ തുടയില്‍ മരുന്ന് വയ്ക്കാന്‍ ഡോക്ടറെ അനുവദിക്കുന്നു, മറ്റൊന്നില്‍
ഇഴയാന്‍ വയ്യാതായ പാമ്പിനുഭക്ഷണംനല്കുന്നു,കാഴ്ച്ച പോയ മൂങ്ങ അങ്ങനെ ഒട്ടേറെ കാഴ്ച്ചകളാണ് പിഎഫ് എ സമ്മാനിക്കുക.

ഐസിയുവും ലാബും വരെ
പുനരധിവാസം, രക്ഷപ്പെടുത്തല്‍, ചികിത്സ എന്നിവയാണ് ഇവിടത്തെ രീതി. ഏതെങ്കിലും മൃഗത്തേയോ പക്ഷികളെയോ രക്ഷപ്പെടുത്തണമെന്ന് അറിയിച്ചാല്‍ ഏത് പാതിരക്കായാലും പി എഫ് എ വളണ്ടിയര്‍മാര്‍ എത്തിയിരിക്കും. ഇവിടത്തെ ആശുപത്രിയില്‍ രണ്ടു മൃഗഡോക്ടര്‍മാരുടെ സേവനം എപ്പോഴും ലഭ്യമായണ്. അത്യാഹിത വിഭാഗം, എക്സറേ,ലാബോറട്ടറി, നവജാത ശിശുവിഭാഗം ,ശസ്ത്രക്രിയാ വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

ആജീവനാന്ത അന്തേവാസികള്‍
അപകടങ്ങളില്‍ മാരക പരിക്കേറ്റ് തുറന്നു വിടാന്‍ പറ്റാത്ത മൃഗങ്ങളെ ജീവിതകാലം മുഴുവന്‍ ഇവിടെ തന്നെ പാര്‍പ്പിക്കും. ഇത്തരത്തില്‍ പരിക്കേറ്റ് ആജീവനാന്ത അന്തേവാസികളാവുന്നത് മിക്കവാറും വാനരന്മാരാണ്.

വളര്‍ത്തുമൃഗങ്ങള്‍ക്ക് സീറ്റില്ല
പിഎഫ് എയില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പരിക്കു പറ്റിയാലും സീറ്റില്ല. വന്യമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമൊപ്പം ഇവയെ ചികിത്സിച്ചാല്‍ വേഗം അണുബാധയുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ബെംഗളൂരു പോലെയുളള നഗരത്തില്‍ വളര്ത്തുമൃഗങ്ങള്ക്കായുളള ആശുപത്രികള്‍ ധാരാളമുണ്ടെന്നതും ഇതിനു കാരണമാണ് .എന്നാല്‍ പിഎഫ് എ യുടെ മൈസൂരുവിലെ സെന്റില്‍ ഇരു കൂട്ടര്‍ക്കും ചികിത്സയുണ്ട്.

മനുഷ്യന്റെ ക്രൂരതയുടെ ശേഷിപ്പുകള്‍
ലോകത്തിലെ ഏറ്റവും ക്രൂരനായ ജീവി മനുഷ്യനാണന്ന് വീണ്ടും ഓര്‍മ്മിക്കും പി എഫ് എ യിലെ ചില കാഴ്ച്ചകള്‍. ഭാവി പ്രവചിക്കാന്‍ രാവും പകലും കൂട്ടിലിട്ടുകൊണ്ടു നടക്കുന്ന തത്തകളെ ഉപയോഗമില്ലെന്നു കണ്ടാല്‍ ഉടമസ്ഥര്‍ വഴിയിലുപേക്ഷിക്കുന്നു. ഇത്തരത്തില്‍ ഒട്ടേറെ തത്തകളെ പി എഫ് എ അധികൃതര്‍ ഇവിടെയെത്തിച്ചിട്ടുണ്ട്.

ശുചിത്വത്തിന് ഒരു വിട്ടു വീഴ്ചയില്ല
മൃഗങ്ങളല്ലേ ഇവറ്റകള്‍ക്ക് ഇത്രയൊക്കെ മതി എന്ന കാഴ്ച്ചപ്പാട് ഇവിടെയില്ല. മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ മനുഷ്യനു എങ്ങനെ ചികിത്സിക്കുന്നുവോ മൃഗങ്ങളെയും ഇവര്‍ അങ്ങനെ ശ്രുശ്രൂഷിക്കുന്നു. വൃത്തിയോടെയല്ലാതെ ഇവയുടെ അടുത്തേയ്ക്കുളള പ്രവേശനം കര്‍ശനമായി ഡോക്ടര്‍മാര്‍ വിലക്കിയിട്ടുണ്ട്. പ്രത്യേകിച്ചും നവജാത ശിശു ,ഐസിയു വിഭാഗങ്ങളില്‍

പി എഫ് എ
പേരു പോലെതന്നെ ഇവര്‍ മൃഗങ്ങളുടെ രക്ഷകരാണ്. മനേകാ ഗാന്ധി ചെയര്‍പേഴ്സണായി ആരംഭിച്ച സംഘടനക്കിന്ന് ഒട്ടേറെ ഇന്ത്യന്‍ നഗരങ്ങളില്‍ 165 യൂണിറ്റുകളുണ്ട്. രണ്ടരലക്ഷത്തിലധികം പേരാണ് പിഎഫ് എയില്‍ പ്രവര്‍ത്തിക്കുന്നത്. 60 മൊബൈല്‍ യൂണിറ്റുകളും പി എഫ് എ യുടേതായുണ്ട്. ബെംഗളൂവുവിലെ പി എഫ് എ സെന്ററിനോടു ചേര്‍ന്ന് വളര്‍ത്തു മൃഗങ്ങള്‍ക്കായുള്ള സെമിത്തേരിയും പ്രവര്‍ത്തിക്കുന്നുണ്ട്.

മൃഗസ്നേഹികളുടെ സഹായം
ഒട്ടേറെ മൃഗസ്നേഹികളുടെ സഹായം കൊണ്ടാണ് പി എഫ് എ സെന്ററുകളുടെ പ്രവര്‍ത്തനം. ബെംഗളൂരുവില്‍ മൃഗങ്ങളുടെ സെമിത്തേരിയില്‍ നിന്നു ലഭിക്കുന്ന വരുമാനം ഇതിലേക്കായി ഉപയോഗിക്കുന്നു.

പിഎഫ് എ ഹെല്‍പ്പ് ലൈന്‍
ഇനി നിങ്ങളും മാറണം. എല്ലാവരുടെയും ഉള്ളിലുമുളളത് ഒരേ ജീവനാണ് .മരണത്തോടു മല്ലടിക്കുമ്പോള്‍ ജീവിതത്തിലേക്കൊരു വിരല്തുമ്പുകൊതിക്കാത്തവരുണ്ടാവുമോ. വാക്കുകളില്ലെങ്കിലും ഇവരും തേടുന്നത് അതു തന്നെയാണ് .റോഡരികിലോ എവിടെയണെങ്കിലും ഇത്തരത്തില്‍ പക്ഷി മൃഗാദികള്‍ പരിക്കേറ്റ് കിടക്കുന്നതു കണ്ടാല്‍ ഉടന്‍ ഈ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കുക. നിങ്ങള്‍ ഇന്ത്യയിലെവിടെയായാലും വിളിക്കുക. അവിടെ പി എഫ് എ സെന്റര്‍ ഉണ്ടെങ്കില്‍ അവിടത്തെ നമ്പര്‍ ചോദിക്കുക..രക്ഷപ്പെടട്ടെ അവരും. ഹെല്‍പ്പ് ലൈന്‍- 9980339880,9900025370
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications